നിയമിക്കാൻ കഴിയില്ല; താത്കാലിക വി.സി നിയമനത്തിന് സർക്കാർ ശുപാർശ ചെയ്തവരുണ്ട്; യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യത ഇല്ലെന്ന കാരണത്താൽ യോഗ്യതയുള്ളവരെ ശുപാർശ ചെയ്യാനുള്ള സർക്കാരിന്റെ അധികാരം ഇല്ലാതാകുന്നില്ല; തുറന്നടിച്ച് ഹൈക്കോടതി

സാങ്കേതിക സർവകലാശാല വിഷയത്തിൽ വീണ്ടും ഹൈക്കോടതി നിർണായകമായ ചില പരാമർശങ്ങൾ നടത്തിയിരിക്കുകയാണ്. ചാൻസലർക്ക് സർക്കാരിനെ മറികടന്ന് സാങ്കേതിക സർവകലാശാലയ്ക്ക് താത്കാലിക വി.സിയെ നിയമിക്കാൻ കഴിയില്ലെന്ന് തറപ്പിച്ച് പറഞ്ഞിരിക്കുകയാണ് ഹൈക്കോടതി.
താത്കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ചത് ശരിവച്ച സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകിയിരുന്നു. ഈ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞയാഴ്ചത്തെ ഈ വിഷയത്തിൽ ഹൈക്കോടതി നിർണായക വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങൾ ഇന്നലെയോടെയാണ് പുറത്തായത്. ഈ അപ്പീൽ പരിഗണിച്ചത് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചായിരുന്നു. താത്കാലിക വി.സി നിയമനത്തിനായി ഡിജിറ്റൽ സർവകലാശാല വി.സി സജി ഗോപിനാഥടക്കമുള്ളവരുടെ പേരുകൾ സർക്കാർ ശുപാർശ ചെയ്യുകയായിരുന്നു .
പക്ഷേ സജി ഗോപിനാഥിന്റെ നിയമനം സംശയത്തിന്റെ നിഴലിലായിരുന്നു. ഇത്തരത്തിലൊരു നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ സ്വന്തം ഇഷ്ടപ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ ഡോ. സിസ തോമസിനു താത്കാലിക വി.സിയുടെ ചുമതല നൽകുകയായിരുന്നു.ഹൈക്കോടതി വ്യക്തമാക്കുന്ന മറ്റു ചില കാര്യങ്ങൾ ഇങ്ങനെയാണ്.
അതായത് താത്കാലിക വി.സി നിയമനത്തിന് സർക്കാർ ശുപാർശ ചെയ്തവരുണ്ട് . യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യത ഇല്ലെന്ന കാരണത്താൽ യോഗ്യതയുള്ളവരെ ശുപാർശ ചെയ്യാനുള്ള സർക്കാരിന്റെ അധികാരം ഇല്ലാതാകുന്നില്ല എന്നും ഹൈക്കോടതി വ്യക്തമാക്കുകയാണ്. . നിയമം അനുശാസിക്കുന്ന നിയമന രീതി മറികടന്ന് ചാൻസലർക്ക് സ്വന്തം നിലയ്ക്ക് നിയമനം നടത്താനാവില്ല എന്നതും വളരെ നിർണായകമായ കാര്യം തന്നെയാണ് . സാങ്കേതിക സർവകലാശാലാ നിയമത്തിലെ സെക്ഷൻ 13(7) പ്രകാരമേ താത്കാലിക വി.സി നിയമനം നടത്താനാവൂ എന്നും ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട് .
https://www.facebook.com/Malayalivartha






















