കുവൈത്തിൽ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താൻ പരിശോധനകൾ, കഴിഞ്ഞ ദിവസം അറസ്റ്റിലായത് നിരവധി പേർ

വിവിധ മേഖലകളിൽ നിയമ വിരുദ്ധമായി ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താൻ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും അധികൃതർ പരിശോധന ശക്തമാക്കുന്നു. നിയമലംഘകരായ പ്രവാസികളെ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള പരിശോധനകൾ തുടരുകയാണ് .കുവൈറ്റിൽ പല മേഖലകളും നിയമാനുസൃതമല്ലാതെ, എന്ന് വെച്ചാൽ മതിയായ രേഖകൾ ഇല്ലാതെ മലയാളികൾ ഉളപ്പടെയുള്ള നിരവധി പ്രവാസികൾ ജോലി ചെയ്യുന്നുണ്ട്.
വിസ കാലാവധി കഴിഞ്ഞും പല കാരണങ്ങളാൽ നാട്ടിലേയ്ക്ക് പോകാൻ കഴിയാത്തവരാണ് അധികവും. ഇവർക്ക് കടകളിലോ സ്ഥാപനങ്ങളിലോ ജോലി കിട്ടില്ല, പക്ഷെ വഴിയോരത്തും ചെറിയ കടകളിലുമാണ് നിത്യ ജീവിതം തള്ളി നീക്കുകയാണ് ഇക്കൂട്ടർ. അനധികൃതമായി വാഹന റിപ്പയറിങ് ജോലികൾ ചെയ്ത നിരവധി പ്രവാസികളെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തുറസായ സ്ഥലങ്ങളിൽ വാഹനങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നവരാണ് കഴിഞ്ഞ ദിവസത്തെ പരിശോധകളിൽ കുടുങ്ങിയത്. തുടർ നിയമ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുന്നതിനുള്ള കാര്യങ്ങൾ പൂർത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.വിവിധ മേഖലകളിൽ നിയമ വിരുദ്ധമായി ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താൻ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും അധികൃതർ പരിശോധന നടത്തുന്നുണ്ട്.
തലസ്ഥാന ഗവർണറേറ്റിലും ഫർവാനിയയിലും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ആറ് പ്രവാസികൾ അറസ്റ്റിലായി. മരുന്നുകൾ നിർമിച്ച് വിതരണം ചെയ്‍തിരുന്ന ഒരു വ്യാജ ഫാർമസിസ്റ്റും പിടിയിലായവരിൽ ഉൾപ്പെടുന്നു. ഇയാൾക്കെതിരെ മറ്റ് നിയമനടപടികളം സ്വീകരിച്ചിട്ടുണ്ട്. എട്ട് നിയമലംഘനങ്ങളാണ് ഇയാൾ നടത്തിയിരുന്ന ഫാർമസിയിൽ കണ്ടെത്തിയത്.
സ്ഥാപനം അധികൃതർ അടച്ചുപൂട്ടി സീൽ ചെയ്തുു. അറസ്റ്റിലായ മറ്റുള്ളവരെയും തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.പ്രവാസികൾ ജോലി ചെയുന്ന സ്ഥലങ്ങളിലെത്തിയ ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ചും വിരലയടാളം ഉൾപ്പെടെയുള്ള ശേഖരിച്ചും ഓരോരുത്തരുടെയും വിവരങ്ങൾ പരിശോധിക്കുന്നുണ്ട് .
തൊഴിൽപരമായ നിയമലംഘനങ്ങൾക്ക് പുറമെ താമസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവരുന്നവരെയും പിടികൂടുന്നുണ്ട് .. രാജ്യത്തെ തൊഴിൽ മേഖലയിലെ നടപടികൾ സുതാര്യമാക്കാനും നിയമപരമായി നിലനിർത്താനും ലക്ഷ്യമിട്ട് സർക്കാർ ഏജൻസികൾ സ്വീകരിക്കുന്ന നടപടികളിൽ പൊതുജനങ്ങളുടെ പിന്തുണയും അധികൃതർ തേടിയിട്ടുണ്ട്
അത് പോലെ നിയമ വിധേയമായല്ലാതെ രാജ്യത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികൾ മാർച്ച് മാസം നാലാം തീയതിക്ക് മുമ്പ് തങ്ങളുടെ രേഖകൾ ശരിയാക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് ബഹ്‌റൈൻ. ഫ്‌ളെക്‌സി പെർമിറ്റുകൾ നിർത്തലാക്കിയ സാഹചര്യത്തിൽ അത്തരം പെർമിറ്റുകൾ ഉണ്ടായിരുന്നവരും തൊഴിൽ രേഖകൾ ശരിയാക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
നിയമലംഘകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചിട്ടുള്ളത്. വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് നടപടി സ്വീകരിക്കുക. ഇതുസംബന്ധിച്ച് രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനകൾ ആരംഭിക്കുകയും നിയമലംഘകരെ കണ്ടെത്തി തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതാണ്.
ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാം ഉപയോഗപ്പെടുത്തി കാലാവധി കഴിഞ്ഞതോ സാധുതയില്ലാത്തതോ ആയ വിസകളിലോ ഫ്‌ളെക്‌സി പെർമിറ്റുകളിലോ തുടരുന്നവർക്ക് രേഖകൾ ശരിയാക്കാം. രാജ്യത്ത് ക്രിമിനൽ കേസുകളിൽ പ്രതികളായവർക്കും നിലവിലുള്ള പെർമിറ്റുകളുടെ ലംഘനങ്ങൾ നടത്തിയവർക്കും ഈ സേവനം പ്രയോജനപ്പെടുത്താൻ കഴിയില്ല.
അതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഉള്ള പ്രവാസികളെല്ലാം തങ്ങളുടെ തൊഴിൽ താമസ വിസ കൃത്യമാക്കി വയ്ക്കാൻ ശ്രദ്ധിക്കണം .. എല്ലാ ഗൾഫ് രാഷ്ട്രങ്ങളും രേഖകളുടെ കാര്യത്തിൽ കർശന നിയമം ആണ് കൊണ്ടുവന്നിട്ടുള്ളത്.
https://www.facebook.com/Malayalivartha






















