CPMനെ തേച്ചൊട്ടിച്ച് ഹൈക്കോടതി! കയറിപ്പോകരുതെന്ന്! കേരളത്തിന് തന്നെ മാതൃകയായി

ക്ഷേത്ര ഭരണ സമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. മലബാർ ദേവസ്വത്തിന് കീഴിലുള്ള ഒറ്റപ്പാലം പൂക്കോട്ട് കാളിക്കാവ് ക്ഷേത്ര ഭരണസമിതിയിൽ സി.പി.എം. പ്രാദേശിക നേതാക്കളെ അംഗങ്ങളായി തിരഞ്ഞെടുത്തതിനെതിരായ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ക്ഷേത്ര ബൈലോ പ്രകാരമുള്ള നിയമനങ്ങൾ നടത്താൻ പാടുള്ളൂവെന്നും ക്ഷേത്ര ഭരണത്തിൽ രാഷ്ട്രീയക്കാരെ നിയമിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും കോടതി വ്യക്തമാക്കി.
മലബാർ ദേവസ്വത്തിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും വിധി ബാധകമാകുമെന്ന് കോടതി പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. അങ്ങളെ ക്ഷേത്രങ്ങളെ രാഷ്ട്രീയ വത്കരിക്കേണ്ട എന്ന നിലപാടാണ് കോടതിയും സ്വീകരിച്ചിരിക്കുന്നത്. പൂക്കോട്ട് കാളിക്കാവ് ക്ഷേത്ര ഭരണസമിതിയിലേക്ക് സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രാദേശികനേതാക്കളായ അശോക് കുമാർ, രതീഷ്, പങ്കജാഷൻ എന്നിവരുടെ തെരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി കണ്ടെത്തി.
അനന്തനാരായണൻ, പി.എൻ. ശ്രീരാമൻ എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഈ സുപ്രധാന വിധി. ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ, അജിത്ത് കുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റെ താണ് വിധി. ക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരായി സജീവ രാഷ്ട്രീയത്തിലുള്ളവരെ നിയമിക്കരുതെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. പക്ഷേ ഇതിനെ ചെറുക്കാനായി ഉപയോഗിച്ചതാകട്ടെ DYFI എന്നത് ഒരു രാഷ്ട്രീയ പാർട്ടിയല്ല എന്ന മുടന്തൻ ന്യായമാണ്. അതിലും തിരിച്ചടിയാണ് ലഭിച്ചത്. ഡി.വൈ.എഫ്.ഐ. രാഷ്ട്രീയ സംഘടനയല്ലെന്ന വാദവും കോടതി തള്ളി.
പുക്കോട്ട് കാളിക്കാവ് പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിൽ മലബാർ ദേവസ്വം ബോർഡിന്റെ വ്യവസ്ഥകളും ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി കണ്ടെത്തി. മലബാർ ദേവസ്വത്തിന് കീഴിലുളള കാളിക്കാവ് ക്ഷേത്ര ഭരണസമിതി തിരഞ്ഞെടുപ്പുമായി മാത്രം ബന്ധപ്പെട്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവെങ്കിലും ഭാവിയിൽ ഈ ഉത്തരവിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് നിയമവിദഗ്ധർ അനുമാനിക്കുന്നത്.
https://www.facebook.com/Malayalivartha
























