ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി പൂർത്തിയാകുന്നതിനു മുന്നേ സി. എം. രവീന്ദ്രനെയും ചോദ്യം ചെയ്യാനുള്ള നീക്കങ്ങൾ ശക്തമാക്കി ഇ ഡി; ചോദ്യം ചെയ്യാനുള്ളവരുടെ ലിസ്റ്റിൽ സ്വപ്ന സുരേഷും

സി എം രവീന്ദ്രനെയും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് ഇഡി എന്ന വിവരം പ്രചരിക്കുന്നുണ്ട്. ഇഡി ചോദ്യം ചെയ്യാനുള്ളവരുടെ പട്ടികയിൽ സി എം രവീന്ദ്രനും ഉണ്ട്. എം ശിവശങ്കറിനെയും സി എം രവീന്ദ്രനെയും ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്യുമെന്ന വിവരമാണ് പുറത്ത് വരുന്നുണ്ട്. ചോദ്യം ചെയ്യാനുള്ളവരുടെ ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി പൂർത്തിയാകുന്നതിനു മുന്നേ തന്നെ സി എം രവീന്ദ്രനെയും ചോദ്യം ചെയ്യാനുള്ള നീക്കങ്ങൾ ശക്തമാക്കുകയാണ് ഇ ഡി.
മുമ്പ് മൂന്ന് തവണ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും സി എം രവീന്ദ്രൻ ഹാജർ ആയിരുന്നില്ല. പക്ഷേ പിന്നീട് ഹാജരായി. ഇപ്പോൾ വീണ്ടും ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ ഒഴിഞ്ഞുമാറാനുള്ള സാധ്യതകളുണ്ട് എന്ന ഒരു നിഗമനവും ഇഡിക്കുണ്ട്. അഥവാ ഇപ്രാവശ്യം ചോദ്യംചെയ്യാനായി ഈ ഡി നോട്ടീസ് അയച്ചിട്ട് സി എം രവീന്ദ്രൻ വരാതാവുകയാണ് എങ്കിൽ ഹൈക്കോടതിയിലേക്ക് പോകാനാണ് ഈഡിയുടെ നിർണായക നീക്കം.
അദ്ദേഹം ചോദ്യം ചെയ്യാനായിട്ട് എത്തിയില്ലെങ്കിൽ ഹൈക്കോടതിയിൽ കാര്യം അറിയിക്കുകയും ഹൈക്കോടതി നിർണായകമായ തീരുമാനമെടുക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. ശ്രദ്ധേയമായ മറ്റൊരു കാര്യം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി തീരുന്നതിന് മുന്നേ തന്നെ സ്വപ്നയെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് .
അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു ശ്രദ്ധേയമായ വിവരം . സ്വപ്ന സുരേഷിനായി ശിവശങ്കർ സുപ്രധാനമായ പല വിവരങ്ങളും കൈമാറിയിട്ടുണ്ടെന്നാണ്. ശിവശങ്കർ ഉൾപ്പെട്ട കൂടുതൽ പദ്ധതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുവാൻ ഒരുങ്ങുകയാണ് ഇ ഡി. പല സർക്കാർ പദ്ധതികളുടെയും സുപ്രധാന വിവരങ്ങൾ ശിവശങ്കറും സ്വപ്നയും സംസാരിച്ചു. ശിവശങ്കർ സ്വപ്നയ്ക്ക് വിവരങ്ങൾ കൈമാറി എന്ന വിവരം ഇ ഡി കസ്റ്റഡി കാലാവധി നീട്ടുന്ന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ലൈഫ് മിഷനിലെ മുഴുവൻ നടപടികളും ശിവശങ്കന്റെ നിർദ്ദേശപ്രകാരമാണെന്ന് മുൻ സി ഇ ഒ യു വി ജോസ് മൊഴി കൊടുത്തിട്ടുണ്ട്. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് ശിവശങ്കർ ഉൾപ്പെട്ട എല്ലാ പദ്ധതികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഇ ഡി ഒരുങ്ങുന്നത്. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടിയ റിപ്പോർട്ടിലാണ് ഈ പരാമർശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ കണ്ടെത്തിയതിൽ നിന്നും കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ സാധിച്ചുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മാത്രമല്ല ശിവശങ്കറിന് ഈ കേസിലുള്ള ബന്ധം ആഴത്തിലുള്ളതാണ് എന്നും ഇഡി വ്യക്തമാക്കി. ആ റിപ്പോർട്ടിൽ പറയുന്ന പ്രധാനപ്പെട്ട കാര്യം എം ശിവശങ്കർ ഏതൊക്കെ പദ്ധതികളിൽ കൈകടത്തിയിട്ടുണ്ടോ അതായത് ഉൾപ്പെട്ടിട്ടുണ്ടോ അതെല്ലാം അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് ഈ ഡി ഇപ്പോൾ നടത്തുന്നത് എന്നാണ്. ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്നക്ക് ജോലി നൽകിയത് എന്ന് പ്രൈസ് എം ഡി ജയശങ്കർ മൊഴി ഇ ഡി നൽകിയിട്ടുണ്ട്. ഈയൊരു മൊഴിയും കസ്റ്റഡിയിൽ കാലാവധി നീട്ടുന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























