ചട്ടങ്ങളിൽ ഒരിടത്തും സർക്കാർ പാനൽ നൽകണം എന്ന് പറഞ്ഞിട്ടില്ല; ഹൈക്കോടതി വിധി ആ ഒരു ചട്ടത്തിനെതിരാണ്; ഹൈക്കോടതിക്കെതിരെ അപ്പീൽ സാധ്യത തേടി സുപ്രീംകോടതി

കെ. ടി. യു വി സി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും വീണ്ടും പോരാട്ടത്തിലേക്ക് നയിക്കപ്പെടുകയാണ് എന്ന് തന്നെ നമുക്ക് അനുമാനിക്കേണ്ടി വരും. അത്തരത്തിലാണ് കാര്യങ്ങളുടെ ഒരു പോക്ക്. നിയമ പോരാട്ടത്തിലേക്ക് കാര്യങ്ങൾ കടക്കുകയാണ് . ഹൈക്കോടതിക്കെതിരെ സുപ്രീംകോടതിയിലേക്ക് പോകാൻ ഒരുങ്ങുകയാണ് ഗവർണർ . അതിന്റെ നീക്കങ്ങൾ ഇപ്പോൾ തുടങ്ങി കഴിഞ്ഞിരിക്കുകയാണ്. അപ്പീൽ സാധ്യത തേടിയിരിക്കുകയാണ് രാജ്ഭവൻ. ഹൈക്കോടതി വിധി കെ ടി യു ചട്ടത്തിനു വിരുദ്ധമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അപ്പീൽ സാധ്യത രാജ്ഭവൻ തേടിയിരിക്കുന്നത്. സർക്കാരിനും പാനൽ നൽകാമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരെയാണ് രാജ് ഭവൻ നിർണായകമായ നീക്കം നടത്തിയിരിക്കുന്നത്.
വിസി നിയമനത്തിൽ സർക്കാരിന്റെ ഇടപെടൽ ഇല്ലാതാക്കാൻ രാജ്ഭവൻ പ്രധാനമായും ചൂണ്ടിക്കാണിക്കുന്ന രണ്ട് പോയിന്റുകൾ വളരെ ശക്തമായിട്ടുള്ള പോയിന്റുകൾ തന്നെയാണ്. കെ ടി യുവിന്റെ ചട്ടങ്ങളിൽ ഒരിടത്തും സർക്കാർ പാനൽ നൽകണം എന്ന് പറഞ്ഞിട്ടില്ല. അപ്പോൾ ഹൈക്കോടതി വിധി ആ ഒരു ചട്ടത്തിനെതിരാണ് എന്നതാണ് രാജ്ഭവൻ ഉന്നയിക്കുന്ന ഒന്നാമത്തെ പോയിന്റ് .
രണ്ടാമത്തെ പോയിന്റ് ഡോക്ടർ എം എസ് രാജശ്രീയെ സുപ്രീംകോടതി അയോഗ്യാക്കി നീക്കി കൊണ്ടുള്ള ഉത്തരവിൽ സർക്കാരുകൾ വിസി നിയമനത്തിൽ ഇടപെടരുത് എന്ന് പറഞ്ഞിട്ടുണ്ട്. അത് താൽക്കാലിക വിസി നിയമനമായാലും സ്ഥിരം വി സി നിയമനമായാലും സർക്കാർ ഇടപെടരുത് എന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചതാണ്. അപ്പോൾ ഈ രണ്ടു പോയിന്റിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിക്കെതിരെ സുപ്രീംകോടതിയിലേക്ക് രാജ്ഭവൻ നീങ്ങാൻ ഉദ്ദേശിക്കുന്നത്. കൂടുതൽ നിയമോപദേശം കിട്ടിയ ശേഷം ആ സുപ്രീംകോടതിയിലേക്ക് നീങ്ങാനാണ് രാജ്ഭവന്റെ ഇപ്പോഴത്തെ നീക്കം.
മന്ത്രി ആർ ബിന്ദു പ്രതികരിച്ചപ്പോഴും അത്തരത്തിലൊരു പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. സർക്കാരിന്റെ കോർട്ടിലാണ് പന്ത്. ഹൈക്കോടതി വിധി അനുസരിച്ച് സർക്കാർ നൽകിയ പേരുകളിൽ ഒന്ന് ഗവർണർ തീരുമാനിക്കേണ്ടി വരും എന്ന ഒരു നിലപാടിലായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു പ്രതികരിച്ചത്. പക്ഷേ രാരാജ്ഭവൻ ആ ഒരു തലത്തിലേക്ക് നീങ്ങുന്നില്ല. അതുകൊണ്ട് തന്നെ കാര്യങ്ങൾ വീണ്ടുമൊരു നിയമ പോരാട്ടത്തിലേക്ക് കടക്കുകയാണ്. സർക്കാർ ഗവർണർ പോരാട്ടം വീണ്ടും ഉണ്ടാകുകയാണ് എന്ന് തന്നെ നമുക്ക് പറയേണ്ടി വരും.
https://www.facebook.com/Malayalivartha
























