പിണറായി വിജയന്‍റെ 'ചെരുപ്പ് നക്കലല്ല' ജോലിയെന്ന് ഓർത്തോളണം..നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ സിപിഎം ഗുണ്ടകളെ ഉപയോഗിച്ചാല്‍ വലിയ തിരിച്ചടി നേരിടേണ്ടി വരും..നിയമപാലനമാണ് തൊഴിലെന്ന് കളമശേരി സിഐ ഓർത്താല്‍ നന്ന്..പോലീസിനെ ഉപയോഗിച്ചാൽ വലിയ രീതിയിൽ അതിന്റെ തിരിച്ചടി കേരള പോലീസ് നേരിടേണ്ടി വരും..

കളമശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനുനേരെ ലാത്തിചാര്‍ജ് വലിയ വലിയ ആക്രമണത്തിനിടയാക്കി.പോലീസ് പ്രവർത്തകരോടും , പ്രവർത്തകർ പോലീസിനോടും തട്ടി കേറുന്നതിന്റെയും കൈയാങ്കളിയുടെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്..ഇപ്പോഴിതാജനകീയ സമരങ്ങള്‍ക്കുനേരെ പോലീസിലെ സിപിഎം ഗുണ്ടകളെ അഴിച്ചുവിട്ട് അക്രമം നടത്തുന്നതിനെതിരെ കേരളാ പോലീസിന് മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി രംഗത്ത് വന്നിരിക്കുകയാണ്, അല്ലെങ്കിലും കുറെ നാളായി , മുഖ്യമന്ത്രിക്ക് എതിരെ പ്രതിപക്ഷം കരിങ്കൊടി പ്രതിഷേധം ശക്തമാക്കിയിട്ട്..എവിടെയും യൂത് കോൺഗ്രസ് പ്രതിഷേധമാണ്..നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ സിപിഎം ഗുണ്ടകളെ ഉപയോഗിച്ചാല്‍ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്‍റെ ചെരുപ്പ് നക്കലല്ല, നിയമപാലനമാണ് തൊഴിലെന്ന് കളമശേരി സിഐ ഓർത്താല്‍ നന്ന്. സമരപോരാളികളെ അദ്ദേഹം അഭിനന്ദിച്ചു. കേരള ജനതയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിന്‍റെ കുട്ടികളോടൊപ്പം ഞങ്ങളും ഇറങ്ങുകയാണെന്നും തടയാന്‍ ധൈര്യമുള്ളവർക്ക് കടന്നുവരാമെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.അദ്ദേഹത്തിന്റെ പോസ്റ്റ് ന്റെ പൂർണ രൂപം ഇങ്ങനെയാണ്..പോലീസിനെ ഉപയോഗിച്ചാൽ വലിയ രീതിയിൽ അതിന്റെ തിരിച്ചടി കേരള പോലീസ് നേരിടേണ്ടി വരും..വിജയന്റെ ചെരുപ്പ് നക്കലല്ല , നിയമപാലനം ആണ് തന്റെ തൊഴിൽ എന്ന് കളമശ്ശേരി CI ഓർത്താൽ നന്ന്. കോൺഗ്രസ് പലതും വേണ്ടെന്ന് വെക്കുന്നത് കൊണ്ടുമാത്രമാണ് ഇപ്പോഴും കാക്കിയുമിട്ട് താൻ നടക്കുന്നത്. ഏത് മനുഷ്യന്റെ ശരീരത്തിൽ അടി കൊണ്ടാലും ചോര പൊടിയുക തന്നെ ചെയ്യും, അവരുടെ കുടുംബങ്ങൾക്കും നോവും.പ്രവർത്തകർക്ക് വേണ്ടി പോരാടിയ ഷാഫി പറമ്പിലും മുഹമ്മദ് ഷിയാസും അബിൻ വർക്കിയും അടങ്ങുന്ന മുഴുവൻ സഹപ്രവർത്തകരെയും കെപിസിസി അഭിവാദ്യം ചെയ്യുന്നു.
കേരള ജനതയ്ക്ക് വേണ്ടിയുള്ള ഈ വലിയ പോരാട്ടത്തിൽ, യൂത്ത് കോൺഗ്രസിന്റെ കുട്ടികളോടൊപ്പം ഇനി ഞങ്ങളും ഇറങ്ങുകയാണ്. തടയാൻ ധൈര്യമുള്ള പോലീസുകാർക്ക് കോൺഗ്രസിന്റെ സമര മുഖങ്ങളിലേക്ക് കടന്നു വരാം…കെ സുധാകരൻ.എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.. കളമശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനുനേരെ ലാത്തിചാര്‍ജ് ഉണ്ടായതിനു പിന്നാലെ ഷാഫി പറമ്പില്‍ എംഎല്‍എയെ പോലീസ് കയ്യേറ്റം ചെയ്തതായി പരാതി ഉയർന്നിരുന്നു..പ്രശ്‌നത്തില്‍ ഇടപെടാനെത്തിയ തന്നെ പോലീസ് നെഞ്ചില്‍ പിടിച്ച് തള്ളിയതായും ലാത്തികൊണ്ട് കുത്തിയതായും ഷാഫി പറമ്പില്‍ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും യൂത്ത് കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധനനികുതി പിന്‍വലിക്കുക, മുഖ്യമന്ത്രിയ്ക്ക് എതിരായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ഷാഫി പറമ്പില്‍ എംഎല്‍എ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഷാഫി മടങ്ങിയതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറെ ഒരു പ്രവര്‍ത്തകന്‍ തോളില്‍ പിടിച്ചുവലിച്ചു. ഇയാളെ പിടികൂടാന്‍ പോലീസ് എത്തിയതോടെ സംഘര്‍ഷാവസ്ഥയായി. പ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ടുതല്ലി. പലരെയും കസ്റ്റഡിയിലെടുത്തു.
നേരത്തേ തീരുമാനിച്ചുറപ്പിച്ചത് പോലെയായിരുന്നു പോലീസിന്റെ അതിക്രമമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ഷാഫി പറമ്പിലിനെ പോലീസ് കയ്യേറ്റം ചെയ്തത്. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ പ്രതിഷേധവുമായെത്തി. ഹൈബി ഈഡന്‍ എംപിയും ഉമാ തോമസ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. ഒടുവില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ വിട്ടയച്ചു.
https://www.facebook.com/Malayalivartha
























