Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

സുധാകരൻ വളർത്തുന്നത് ചാവേറുകളെ..മുഖ്യന് പിന്നാലെ വിറളിപൂണ്ട് ഗോവിന്ദൻ..മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കുന്നത് ചാവേർ സംഘം..മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി ഇവർ മരിക്കാൻ ശ്രമിക്കുകയാണെന്നും, ഇവരെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്..

22 FEBRUARY 2023 05:23 PM IST
മലയാളി വാര്‍ത്ത

പ്രതിപക്ഷങ്ങൾ സമരങ്ങൾ ശക്തമാക്കിയതോടെ ആകെ വിറളി പൂണ്ട് നടക്കുകയാണ് നമ്മുടെ ഇടത് പക്ഷ നേതാക്കൾ. മുഖ്യന് പിന്നാലെ സംസ്ഥാന പാര്ട്ടി സെക്രട്ടറിക്കും ഇപ്പോൾ ഉറക്കമില്ലാത്ത അവസ്ഥയായിരിക്കുകയാണ്, അതുകൊണ്ട് തന്നെ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയാൻ ഗോവിന്ദൻ മാഷും മുൻപിൽ തന്നെയുണ്ട്..സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, മാഷാണ്. കായിക അധ്യാപകനായതാണ് മാഷെന്ന പേരുവീഴാന്‍ ഇടയാക്കിയത്. നില്പിലും നടപ്പിലും വാക്കിലും വാചാലതയിലുമെല്ലാം കായിക അധ്യാപകന്റെ ഗമയും ഗെറ്റപ്പുമുണ്ട്. എന്നുവച്ച് എന്തും പറയാനുള്ള ലൈസൻസ് ഒന്നും ഇവിടെ ഒരാൾക്കുമില്ലെന്നുള്ളത് പാർട്ടി സെക്രട്ടറി ഇടയ്ക്കൊക്കെ മറക്കും..ഇപ്പോഴിതാ വീണ്ടും കയ്യിനു പോയിരിക്കുകയാണ്...മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കുന്നത് ചാവേർ സംഘമെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ.

 

മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി ഇവർ മരിക്കാൻ ശ്രമിക്കുകയാണെന്നും ഇവരെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനകീയ പ്രതിരോധ യാത്രയിൽ നിന്ന് ആരും വിട്ട് നിന്നിട്ടില്ലെന്നും, ഇ പി ജയരാജൻ ജാഥയിൽ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..കണ്ണൂരിൽ ആര്‍എസ്എസ് - സിപിഎം ചര്‍ച്ചയില്‍ രഹസ്യമില്ലെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു. സംഘര്‍ഷമുള്ള സമയത്ത് ലഘൂകരിക്കാനാണ് ശ്രമിച്ചതെന്ന് പറഞ്ഞ അദ്ദേഹം, ആർഎസ്എസ് - ജമാഅത്തെ ഇസ്ലാമി ചർച്ചയില്‍പ്രതിപക്ഷത്തിന് നേരെ കടുത്ത വിമർശനമാണ് ഉയർത്തിയത്. ആർഎസ്എസ് - ജമാഅത്തെ ഇസ്ലാമി ചർച്ച ഡൽഹിയിൽ എവിടെയോ നടത്തിയത് എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ജാഥ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി കോൺഗ്രസിനോട് ചോദിച്ചത് പ്രസക്തമായ കാര്യമാണ്. ആർഎസ്എസ്, ജമാഅത്തെ ഇസ്ലാമി, കോൺഗ്രസ് കൂട്ടുകെട്ട് ഞങ്ങൾ തുറന്ന് കാട്ടും.

കുറുക്കൻ കോഴിയുടെ അടുത്ത് പോയി ചർച്ച നടത്തുന്ന സ്ഥിതിയാണിതെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.പിണറായി വിജയന് പാര്‍ട്ടി ബ്ലാങ്ക് ചെക്കാണ് നല്‍കിയിരിക്കുന്നത് എന്ന് പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളൊക്കെ ഇടതുമുന്നണിയാണ് കൈകാര്യം ചെയ്യുക. സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും തീരുമാനിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.'മുഖ്യമന്ത്രിക്ക് അതീവ സുരക്ഷയില്ല, സുരക്ഷ മാത്രമേയുള്ളൂ. അത് വേണ്ടതാണ്. യഥാര്‍ത്ഥത്തില്‍ പിണറായി വിജയനുള്ള സുരക്ഷയല്ല അത്. ചാവേറുകളെ പോലെ ചില ആളുകള്‍ കൊടിപിടിച്ച് കാറിന് മുന്നിലേക്ക് ചാടുന്നുണ്ട്. അവരെ രക്ഷിക്കാനാണ് സുരക്ഷ. ജനകീയ സമരമല്ല നടക്കുന്നത്. അഞ്ചോ പത്തോ ആളുകള്‍ അവിടെയും ഇവിടെയും നിന്നിട്ട് കാറിന്റെ മുന്നിലേക്ക് ചാടുക. അപ്പോള്‍ സ്വാഭാവികമായി നല്ല സുരക്ഷ നല്‍കേണ്ടി വരും. പിണറായി വിജയന്റെ കാറിന്റെ മുന്നിലേക്ക് ചാടാന്‍ പോകുന്ന ഈ ചാവേറുകള്‍ക്കാണ് ശരിയായ രീതിയിലുള്ളസുരക്ഷ' സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

 

അതെ സമയം ആര്‍എസ്‍എസുമായി സിപിഎം ചര്‍ച്ച നടത്തിയത് മറച്ചുവച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കണ്ണൂരിലെ ഉള്‍പ്പെടെ സംഘര്‍ഷങ്ങള്‍ പരിഹരിക്കാനായിരുന്നു സിപിഎം – ആർഎസ്എസ് ചര്‍ച്ചകള്‍. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ സമാധാനശ്രമങ്ങള്‍ മുന്നോട്ടുകൊണ്ടു പോകാനായി. ആര്‍എസ്എസ്- ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ചയെ മുസ്‌ലിം സമുദായം അനുകൂലിക്കുന്നില്ല. കോഴി കുറുക്കന്റെ അടുത്തു ചര്‍ച്ചയ്ക്കുപോയി എന്ന നിലയിലാണ് അവര്‍ വിശേഷിപ്പിച്ചതെന്നും എം.വി.ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു.നമ്മൾ കണ്ണൂരിൽ നടത്തിയ നിരവധി യോഗങ്ങളുണ്ട്. അതിൽ സർവകക്ഷി യോഗങ്ങളുണ്ട്, ഉഭയകക്ഷി യോഗങ്ങളുമുണ്ട്. അതുകൊണ്ടെല്ലാം ഉദ്ദേശിച്ചിട്ടുള്ളത് ഒറ്റക്കാര്യം മാത്രമാണ്. കണ്ണൂർ ജില്ലിയിലും കേരളത്തിലും സമാധാനം സ്ഥാപിക്കുന്നതിനായി ഫലപ്രദമായി രാഷ്ട്രീയ പാർട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും ഇടപെടലുണ്ടാകുക. അതിൽ മറ്റു രഹസ്യങ്ങളുടെ പ്രശ്നമൊന്നുമില്ല. രഹസ്യമായി യോഗം ചേർന്നിട്ടുമില്ല. പരസ്യമായിത്തന്നെയാണ് എല്ലാ യോഗങ്ങളും ചേർന്നിട്ടുള്ളത്’ – ഗോവിന്ദൻ പറ‍ഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (3 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (3 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (3 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (4 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (4 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends