സുധാകരൻ വളർത്തുന്നത് ചാവേറുകളെ..മുഖ്യന് പിന്നാലെ വിറളിപൂണ്ട് ഗോവിന്ദൻ..മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കുന്നത് ചാവേർ സംഘം..മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി ഇവർ മരിക്കാൻ ശ്രമിക്കുകയാണെന്നും, ഇവരെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്..

പ്രതിപക്ഷങ്ങൾ സമരങ്ങൾ ശക്തമാക്കിയതോടെ ആകെ വിറളി പൂണ്ട് നടക്കുകയാണ് നമ്മുടെ ഇടത് പക്ഷ നേതാക്കൾ. മുഖ്യന് പിന്നാലെ സംസ്ഥാന പാര്ട്ടി സെക്രട്ടറിക്കും ഇപ്പോൾ ഉറക്കമില്ലാത്ത അവസ്ഥയായിരിക്കുകയാണ്, അതുകൊണ്ട് തന്നെ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയാൻ ഗോവിന്ദൻ മാഷും മുൻപിൽ തന്നെയുണ്ട്..സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, മാഷാണ്. കായിക അധ്യാപകനായതാണ് മാഷെന്ന പേരുവീഴാന്‍ ഇടയാക്കിയത്. നില്പിലും നടപ്പിലും വാക്കിലും വാചാലതയിലുമെല്ലാം കായിക അധ്യാപകന്റെ ഗമയും ഗെറ്റപ്പുമുണ്ട്. എന്നുവച്ച് എന്തും പറയാനുള്ള ലൈസൻസ് ഒന്നും ഇവിടെ ഒരാൾക്കുമില്ലെന്നുള്ളത് പാർട്ടി സെക്രട്ടറി ഇടയ്ക്കൊക്കെ മറക്കും..ഇപ്പോഴിതാ വീണ്ടും കയ്യിനു പോയിരിക്കുകയാണ്...മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കുന്നത് ചാവേർ സംഘമെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ.
മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി ഇവർ മരിക്കാൻ ശ്രമിക്കുകയാണെന്നും ഇവരെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനകീയ പ്രതിരോധ യാത്രയിൽ നിന്ന് ആരും വിട്ട് നിന്നിട്ടില്ലെന്നും, ഇ പി ജയരാജൻ ജാഥയിൽ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..കണ്ണൂരിൽ ആര്‍എസ്എസ് - സിപിഎം ചര്‍ച്ചയില്‍ രഹസ്യമില്ലെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു. സംഘര്‍ഷമുള്ള സമയത്ത് ലഘൂകരിക്കാനാണ് ശ്രമിച്ചതെന്ന് പറഞ്ഞ അദ്ദേഹം, ആർഎസ്എസ് - ജമാഅത്തെ ഇസ്ലാമി ചർച്ചയില്‍പ്രതിപക്ഷത്തിന് നേരെ കടുത്ത വിമർശനമാണ് ഉയർത്തിയത്. ആർഎസ്എസ് - ജമാഅത്തെ ഇസ്ലാമി ചർച്ച ഡൽഹിയിൽ എവിടെയോ നടത്തിയത് എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ജാഥ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി കോൺഗ്രസിനോട് ചോദിച്ചത് പ്രസക്തമായ കാര്യമാണ്. ആർഎസ്എസ്, ജമാഅത്തെ ഇസ്ലാമി, കോൺഗ്രസ് കൂട്ടുകെട്ട് ഞങ്ങൾ തുറന്ന് കാട്ടും.
കുറുക്കൻ കോഴിയുടെ അടുത്ത് പോയി ചർച്ച നടത്തുന്ന സ്ഥിതിയാണിതെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.പിണറായി വിജയന് പാര്‍ട്ടി ബ്ലാങ്ക് ചെക്കാണ് നല്‍കിയിരിക്കുന്നത് എന്ന് പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളൊക്കെ ഇടതുമുന്നണിയാണ് കൈകാര്യം ചെയ്യുക. സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും തീരുമാനിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.'മുഖ്യമന്ത്രിക്ക് അതീവ സുരക്ഷയില്ല, സുരക്ഷ മാത്രമേയുള്ളൂ. അത് വേണ്ടതാണ്. യഥാര്‍ത്ഥത്തില്‍ പിണറായി വിജയനുള്ള സുരക്ഷയല്ല അത്. ചാവേറുകളെ പോലെ ചില ആളുകള്‍ കൊടിപിടിച്ച് കാറിന് മുന്നിലേക്ക് ചാടുന്നുണ്ട്. അവരെ രക്ഷിക്കാനാണ് സുരക്ഷ. ജനകീയ സമരമല്ല നടക്കുന്നത്. അഞ്ചോ പത്തോ ആളുകള്‍ അവിടെയും ഇവിടെയും നിന്നിട്ട് കാറിന്റെ മുന്നിലേക്ക് ചാടുക. അപ്പോള്‍ സ്വാഭാവികമായി നല്ല സുരക്ഷ നല്‍കേണ്ടി വരും. പിണറായി വിജയന്റെ കാറിന്റെ മുന്നിലേക്ക് ചാടാന്‍ പോകുന്ന ഈ ചാവേറുകള്‍ക്കാണ് ശരിയായ രീതിയിലുള്ളസുരക്ഷ' സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
അതെ സമയം ആര്‍എസ്‍എസുമായി സിപിഎം ചര്‍ച്ച നടത്തിയത് മറച്ചുവച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കണ്ണൂരിലെ ഉള്‍പ്പെടെ സംഘര്‍ഷങ്ങള്‍ പരിഹരിക്കാനായിരുന്നു സിപിഎം – ആർഎസ്എസ് ചര്‍ച്ചകള്‍. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ സമാധാനശ്രമങ്ങള്‍ മുന്നോട്ടുകൊണ്ടു പോകാനായി. ആര്‍എസ്എസ്- ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ചയെ മുസ്‌ലിം സമുദായം അനുകൂലിക്കുന്നില്ല. കോഴി കുറുക്കന്റെ അടുത്തു ചര്‍ച്ചയ്ക്കുപോയി എന്ന നിലയിലാണ് അവര്‍ വിശേഷിപ്പിച്ചതെന്നും എം.വി.ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു.നമ്മൾ കണ്ണൂരിൽ നടത്തിയ നിരവധി യോഗങ്ങളുണ്ട്. അതിൽ സർവകക്ഷി യോഗങ്ങളുണ്ട്, ഉഭയകക്ഷി യോഗങ്ങളുമുണ്ട്. അതുകൊണ്ടെല്ലാം ഉദ്ദേശിച്ചിട്ടുള്ളത് ഒറ്റക്കാര്യം മാത്രമാണ്. കണ്ണൂർ ജില്ലിയിലും കേരളത്തിലും സമാധാനം സ്ഥാപിക്കുന്നതിനായി ഫലപ്രദമായി രാഷ്ട്രീയ പാർട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും ഇടപെടലുണ്ടാകുക. അതിൽ മറ്റു രഹസ്യങ്ങളുടെ പ്രശ്നമൊന്നുമില്ല. രഹസ്യമായി യോഗം ചേർന്നിട്ടുമില്ല. പരസ്യമായിത്തന്നെയാണ് എല്ലാ യോഗങ്ങളും ചേർന്നിട്ടുള്ളത്’ – ഗോവിന്ദൻ പറഞ്ഞു.
https://www.facebook.com/Malayalivartha
























