സിഐ യൂണിഫോമിൽ അല്ലായിരുന്നെങ്കിൽ ശവം ഒഴുകി നടന്നേനെ, കൈ വെട്ടിമാറ്റും ബിജെപി നേതാക്കളുടെ കൊലവിളി പ്രസംഗം..യുവമോർ പ്രവർത്തകനെ മർദ്ദിച്ച സി ഐയെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നടത്തിയ കമ്മിഷണർ ഓഫീസ്, മാർച്ചിനിടെയായിരുന്നു കൊലവിളി മുഴക്കിയത്..മാർച്ചിൽ സംഘർഷമുണ്ടാക്കാൻ ശ്രമമുണ്ടായെങ്കിലും പൊലീസ് സംയമനം പാലിക്കുകയായിരുന്നു..

സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പ്രതിപക്ഷങ്ങൾ ഓരോ ദിവസം കഴിയും തോറും സമരം ശക്തമാക്കുകയാണ്..: കൊലവിളി പ്രസംഗവുമായി യുവമോർച്ച - ബിജെപി നേതാക്കൾ. യുവമോർച്ച പ്രവർത്തകനെ മർദിച്ച നടക്കാവ് സി ഐക്കെതിരെയാണ് ബിജെപി നേതാക്കൾ വധഭീഷണി മുഴക്കുന്നത്.നടക്കാവ് സി ഐ യൂണിഫോമിൽ അല്ലായിരുന്നെങ്കിൽ ശവം ഒഴുകി നടന്നേനെ എന്നാണ് ബിജെപി ജില്ലാ സെക്രട്ടറി റിനീഷ് പ്രസംഗിച്ചത്. ജയിൽവാസം അനുഭവിക്കുന്ന ബിജെപിക്കാർ മാങ്ങാ പറിച്ചിട്ടല്ല ജയിലിൽ പോയതെന്നും റിനീഷ് പ്രസംഗിച്ചു. കോർപറേഷൻ കൗൺസിലർ കൂടിയാണ് റിനിഷ്. സി ഐ ജിജീഷിന്‍റെ കൈ വെട്ടിമാറ്റും എന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം മോഹനനും പറഞ്ഞു.നിങ്ങൾ ഒരു പോലീസുകാരൻ അല്ലാതെ ആണ് ഞങ്ങടെ പ്രവർത്തകരെ അടിച്ചതെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ നിന്റെ ശവ ശരീരം ,റോഡിൽ കിടന്നേനെ, ഞങ്ങളുടെ താഴെ തട്ടിലുള്ള പ്രവർത്തകൻ മുതൽ ആരെയെങ്കിലും ഇങ്ങനെയാണ് പിണറായിയുടെ പോലീസ് നേരിടാൻ ഉദ്ദേശമെങ്കിൽ ഈ പത്രമാധ്യമങ്ങളെയും പോലീസ് ഉദ്യോഗസ്ഥരെയും സാക്ഷി നിർത്തി പറയുന്നു, ഒരു ആറു മാസം ജയിലിൽ കിടക്കാൻ ഞങ്ങളുടെ ഒന്നോ രണ്ടോ പ്രവർത്തകർ തയാറായാൽ തീരാവുന്ന പ്രേശ്നമേയുള്ളു..എന്നൊക്കെയാണ് കൊലവിളി പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്..
കമ്മീഷണർ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ പൊലീസിനെതിരെ നേതാക്കളുടെ കൊലവിളി പ്രസംഗം. യുവമോർച്ച പ്രവർത്തനെ മർദ്ദിച്ച കോഴിക്കോട് നടക്കാവ് സി ഐയുടെ കൈവെട്ടുമെന്നായിരുന്നു ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി സി മോഹനനന്റെ കൊലവിളി. കാക്കിയിൽ ആല്ലായിരുന്നില്ലെങ്കിൽ ശവം ഒഴുകി നടക്കുമായിരുന്നെന്നാണ് ബിജെപി ജില്ലാ സെക്രട്ടറിയും കൗൺസിലറുമായ റിനീഷ് ഭീഷണി മുഴക്കിയത്.യുവമോർ പ്രവർത്തകനെ മർദ്ദിച്ച സി ഐയെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നടത്തിയ കമ്മിഷണർ ഓഫീസ് മാർച്ചിനിടെയായിരുന്നു കൊലവിളി മുഴക്കിയത്. മാർച്ചിൽ സംഘർഷമുണ്ടാക്കാൻ ശ്രമമുണ്ടായെങ്കിലും പൊലീസ് സംയമനം പാലിക്കുകയായിരുന്നു. റോഡ് മണിക്കൂറുകളോളം തടഞ്ഞ് സമരം നടത്തുന്നതിനെതിരെ ജനങ്ങൾ പ്രതിഷേധിക്കുന്നതും കാണാമായിരുന്നു.കുറച്ചു ദിവസമായി കേരളത്തിന്റെ അങ്ങോളം ഇങ്ങോളം പ്രതിപക്ഷ പാർട്ടികൾ എല്ലാം സർക്കാരിനെതിരെയും മുഖ്യ മന്ത്രിക്കെതിരെയും,രംഗത്ത് വരാൻ തുടങ്ങിയിട്ട്..ഒപ്പം തന്നെ കളമശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനുനേരെ ലാത്തിചാര്‍ജ് ഉണ്ടായതിനു പിന്നാലെ ഷാഫി പറമ്പില്‍ എംഎല്‍എയെ പോലീസ് കയ്യേറ്റം ചെയ്തതായി പരാതി. പ്രശ്‌നത്തില്‍ ഇടപെടാനെത്തിയ തന്നെ പോലീസ് നെഞ്ചില്‍ പിടിച്ച് തള്ളിയതായും ലാത്തികൊണ്ട് കുത്തിയതായും ഷാഫി പറമ്പില്‍ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും യൂത്ത് കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.
ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധനനികുതി പിന്‍വലിക്കുക, മുഖ്യമന്ത്രിയ്ക്ക് എതിരായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ഷാഫി പറമ്പില്‍ എംഎല്‍എ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഷാഫി മടങ്ങിയതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറെ ഒരു പ്രവര്‍ത്തകന്‍ തോളില്‍ പിടിച്ചുവലിച്ചു. ഇയാളെ പിടികൂടാന്‍ പോലീസ് എത്തിയതോടെ സംഘര്‍ഷാവസ്ഥയായി. പ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ടുതല്ലി. പലരെയും കസ്റ്റഡിയിലെടുത്തു. നേരത്തേ തീരുമാനിച്ചുറപ്പിച്ചത് പോലെയായിരുന്നു പോലീസിന്റെ അതിക്രമമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ഷാഫി പറമ്പിലിനെ പോലീസ് കയ്യേറ്റം ചെയ്തത്. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ പ്രതിഷേധവുമായെത്തി. ഹൈബി ഈഡന്‍ എംപിയും ഉമാ തോമസ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. ഒടുവില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ വിട്ടയച്ചു.
https://www.facebook.com/Malayalivartha
























