ഇന്ത്യയിൽ നിന്നും ബ്രിട്ടൺ കൊള്ളയടിച്ചതാണ് കോഹിനൂർ! തിരിച്ച് തന്നെ മതിയാകൂ... ലണ്ടനെ വിറപ്പിച്ച് ഇന്ത്യക്കാരി

ചാൾസ് രാജാവിന്റെ കിരീട ധാരണച്ചടങ്ങിൽ കാമില രാജ്ഞി കോഹിനൂർ രത്‌നം അണിയില്ലെന്ന വാർത്ത പുറത്തുവന്നത്തോടെ കോഹിനൂർ രത്‌നം സമൂഹമാദ്ധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യയ്‌ക്ക് രത്‌നം തിരിച്ചുകൊടുക്കാണമോ വേണ്ടയോ എന്നതിലേക്ക് ചർച്ചകൾ നീണ്ടു കഴിഞ്ഞു.
അതിനിടയിലാണ് ബ്രിട്ടണിലെ ഒരു ടെലിവിഷൻ ഷോയ്‌ക്കിടെയുണ്ടായ വാദപ്രതിവാദം സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുകയാണ്. ടിവി ഷോകൾ അടക്കം ചൂടുപിടിപ്പിച്ച ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. കോഹിനൂർ രത്‌നത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി യുകെയിലെ ജനപ്രിയ ടിവി ഷോയിൽ സംവാദം. ഇന്ത്യൻ വംശജയായ പത്രപ്രവർത്തക നരീന്ദർ കൗർ ആണ് ജിബി ന്യൂസ് ബ്രോഡ്കാസ്റ്ററുമായ എമ്മ വെബ്ബിനോട് രത്‌നത്തെ കുറിച്ചുള്ള വസ്തുതകൾ വിവരിക്കുന്നത്.
ഇരുവരും തമ്മിൽ നടക്കുന്ന രൂക്ഷമായ വാഗ്വാദത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലും വൈറലാണ്. വജ്രം ഇന്ത്യയിലേക്ക് തിരികെ നൽകണമെന്ന് പറഞ്ഞ് നരീന്ദർ കൗർ തന്നെ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ കിരീടധാരണത്തിന് കോഹിനൂർ വജ്രം പതിച്ച എലിസബത്ത് രാജ്ഞിയുടെ കിരീടം കാമില ധരിക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ഈ പ്രഖ്യാപനമാണ് കോഹിനൂർ ഇന്ത്യയിലേക്ക് തിരികെ നൽകണോ വേണ്ടയോ എന്ന ചർച്ചയ്ക്ക് വീണ്ടും തിരികൊളുത്തിയത്. വൈറലായ വീഡിയോയിൽ, രണ്ട് മാധ്യമപ്രവർത്തകരും ചൂടേറിയ തർക്കത്തിൽ ഏർപ്പെടുന്നത് കാണാം. വജ്രത്തിന്റെ ഉടമസ്ഥാവകാശം ഇന്ത്യയ്ക്ക് പറയാനികില്ലെന്നും അതിൽ തർക്കമുണ്ടെന്നുമായിരുന്നു എമ്മ വെബ്ബിന്റെ വാദം. കോഹിനൂർ രത്‌നം ‘പേർഷ്യൻ ഭരണാധികാരിയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണ്. മുഗൾ അധിനിവേശത്തിലൂടെയാണ് പേർഷ്യൻ ഭരണം നിലവിൽ വന്നത്. ആയതിനാൽ ഈ വിഷയം വളരെ സങ്കീർണ്ണമാണ്.’ എന്നായിരുന്നു എമ്മയുടെ ഭാഗം.
”ആ ഭരണാധികാരി ലാഹോറിന്റെ കൂടെ ഭരണാധികാരിയായിരുന്നു, അതും പറഞ്ഞ് പാകിസ്താനും ഈ രത്‌നത്തിൽ അവകാശം ഉന്നയിക്കുമോ. പേർഷ്യൻ സാമാജ്ര്യത്തിൽ നിന്നാണ് അവർ അത് മോഷ്ടിച്ചത്. പേർഷ്യക്കാർ പിന്നീട് മുഗളന്മാരെ ആക്രമിച്ചു. അതുകൊണ്ട് തന്നെ ഇതൊരു തർക്ക വസ്തുവാണെന്നായിരുന്നു” എമ്മ വെബ്ബ് പറഞ്ഞത്.
എന്നാൽ നിങ്ങൾക്ക് ചരിത്രം അറിയില്ലെന്ന് പറഞ്ഞുകൊണ്ട് കടുത്ത മറുപടിയാണ് നരീന്ദർ ഇതിന് നൽകുന്നത്. ”നിങ്ങൾക്ക് ചരിത്രം അറിയില്ല. കോളനിവത്കരണത്തേയും രക്തച്ചൊരിച്ചിലിനേയുമാണ് ഇത് പ്രതിനിധീകരിക്കുന്നത്. അത് ഇന്ത്യയ്ക്ക് തിരികെ നൽകണം. ഇന്ത്യയിൽ നിന്നുള്ള ഒരു കുട്ടിക്ക് അത് കാണണം എന്നുണ്ടെങ്കിൽ യുകെ വരെ യാത്ര ചെയ്യണം എന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ലെന്നും” എന്നും നരീന്ദര്‍ പറയുന്നു. അത് ഇന്ത്യയ്‌ക്ക് തിരിച്ചു നൽകണം. ഇന്ത്യക്കാർ എന്തിന് യുകെവരെ പണംമുടക്കി വന്ന് കോഹിനൂർ കാണുന്നത്.?’ കൗർ ചോദിച്ചു. ടിവി ഷോയുടെ വീഡിയോ നരീന്ദർ തന്നെ ട്വിറ്ററിൽ പങ്കുവെച്ചു. ‘കോഹിനൂർ രത്‌നം ഇന്ത്യയുടെ മണ്ണിലാണ് കണ്ടെത്തിയത്.
ബ്രിട്ടൺ അധിനിവേശത്തിന്റെ കറുത്ത ദിനങ്ങളാണ് ഇത് സൂചിപ്പിക്കുന്നത്. കോളനിവൽകരണത്തിൽ നിന്നും പിന്നെയും ആനുകൂല്യം നേടികൊണ്ടിരിക്കാൻ എന്ത് കാര്യം. രാജ്യം അതിന്റെ സ്വത്തിന് വേണ്ടി വാദിക്കുന്നത് അവരുടെ അവകാശമായി യുഎൻ അംഗീകരിച്ചിട്ടുണ്ട്’. വീഡിയോയ്‌ക്ക് അടിക്കുറിപ്പായി കൗർ കുറിച്ചു.
ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ കിരീടധാരണം
ഈ വർഷം മെയ് ആറിന് നടക്കാനിരിക്കുന്ന ചാൾസ് രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണത്തിനുള്ള തയ്യാറെടുപ്പിലാണ് യുണൈറ്റഡ് കിംഗ്ഡം. ചടങ്ങിൽ രാജ്ഞി കാമിലയ്‌ക്കൊപ്പം രാജാവും കിരീടധാരണം നടത്തും.
കോഹിനൂർ വജ്രം കിരീടധാരണത്തിന് ഉപയോഗിക്കില്ലെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. പകരം, ലണ്ടൻ ടവറിൽ നിന്ന് നീക്കം ചെയ്തതും ചടങ്ങിനായി വലുപ്പം മാറ്റുന്നതുമായ ക്വീൻ മേരിയുടെ കിരീടം രാജ്ഞിയുടെ ഭാര്യയെ കിരീടധാരണത്തിനായി ഉപയോഗിക്കും.
'കോഹിനൂർ ഡയമണ്ട്'
105 കാരറ്റ് കോഹിനൂർ ലോകത്തിലെ ഏറ്റവും വലിയ വജ്രങ്ങളിൽ ഒന്നാണ്. 1849-ൽ 11 വയസ്സുള്ള സിഖ് ചക്രവർത്തി മഹാരാജ ദുലീപ് സിംഗ് വിക്ടോറിയ രാജ്ഞിക്ക് ഇത് "സമ്മാനം" നൽകിയതായി യുകെ അവകാശപ്പെടുന്നു, എന്നാൽ ദുലീപ് സിങ്ങിന്റെ അമ്മ ജിന്ദ് കൗർ ഈസ്റ്റ് ഇന്ത്യാ കമ്പനി തടവുകാരിയും ഇന്ത്യയുടെ ഗവർണർ ജനറലുമായിരുന്നുവെന്ന വസ്തുത അവഗണിക്കുന്നു.
ജെയിംസ് ആൻഡ്രൂ ബ്രൗൺ-റാംസെ അല്ലെങ്കിൽ ഡൽഹൗസി പ്രഭു, ആ രത്നത്തെ യുദ്ധത്തിന്റെ കൊള്ളയായിട്ടാണ് കണക്കാക്കിയത്. 1947-ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇന്ത്യയെ കൂടാതെ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളും ഇതിന്റെ ഉടമസ്ഥാവകാശം അവകാശപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























