ലൈഫ് മിഷൻ അഴിമതിക്കേസിൽ എംഎ യൂസഫലിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു എന്നതാണ് ഏറ്റവും പുതിയ വാർത്ത. നാളെയാണ് എംഎ യൂസഫലിയോട് കൊച്ചി ഇഡി ഓഫീസിലെത്താൻ നോട്ടീസ് നൽകിയിരിക്കുന്നത്.

ലൈഫ് മിഷൻ അഴിമതിക്കേസിൽ എംഎ യൂസഫലിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു എന്നതാണ് ഏറ്റവും പുതിയ വാർത്ത. നാളെയാണ് എംഎ യൂസഫലിയോട് കൊച്ചി ഇഡി ഓഫീസിലെത്താൻ നോട്ടീസ് നൽകിയിരിക്കുന്നത്. ലൈഫ് മിഷൻ അഴിമതിക്കേസിൽ സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന വാട്സ്ആപ്പ് സന്ദേശങ്ങളിൽ യൂസഫലിയുടെ പരാമർശം ഉണ്ടായിരുന്നു.
അപ്പോൾ തന്നെ അന്വേഷണം യൂസഫലിയിലേക്ക് എത്തുമെന്ന് കരുതിയിരുന്നതു തന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും അടുത്ത കൈയ്യെന്ന് സമൂഹമറിയുന്ന ആൾ കൂടിയാണ് എംഎയൂസഫലി. എംഎയൂസഫലിയിലേക്ക് അന്വേഷണം നീളുമെന്ന് എല്ലാവരും ഉറച്ചു വിശ്വസിച്ചപ്പോഴും, ഇങ്ങനെയൊരു സമൻസ് വന്നത് പുറത്തറിഞ്ഞില്ല. രണ്ടു പ്രാവശ്യം ഇഡി നോട്ടീസ് കൊടുത്തു എന്നാണ് പുറത്തുവരുന്നത്. ഇക്കഴിഞ്ഞ മാർച്ച് മാസം ഒന്നിന് ഹാജരാവാൻ ആയിരുന്നു ആദ്യ നോട്ടീസ്.
എന്നാൽ ഹാജരാകാതിരുന്നതിന്റെ കാരണമോ വിശദീകരണമോ വ്യക്തമല്ല. എന്നാൽ മാർച്ച് 8 ന് അതായത് നാളെ ഹാജരാകാൻ വീണ്ടും ഇഡി നോട്ടീസ് കൊടുത്തു. ഇതോടൊപ്പം പുറത്തുവരുന്ന ഒരു വാർത്ത, ഇൻഡ്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ടാണ്. എം എ യുസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഹയാത്തിൽ രാഷ്ട്രപതി കേരളാ സന്ദർശന വേളയിൽ താമസിക്കുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്ത് നേതാവ് ഭാർഗവ് റാം രംഗത്തുവന്നിരുന്നു.
യുസഫലിക്ക് ഇഡി നോട്ടീസ് നൽകിയിട്ടുണ്ടെന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപദി മുർമു മാർച്ച് 17 നു കേരളത്തിൽ എത്തും. കൊച്ചിയിൽ എത്തുന്ന രാഷ്ട്രപതി ഐഎൻഎസ് ദ്രോണാചാര്യയിൽ നാവിക സേനയുടെ പരിപാടിയിൽ പങ്കെടുക്കും. അതിനു ശേഷം തിരുവനന്തപുരത്തെത്തും. പ്രസിഡന്റിന്റെ സുരക്ഷാ ഏജൻസികൾ പ്രസിഡന്റിന്റെ താമസം ഹയാത്തിൽ നിന്ന് മാറ്റിയേക്കുമെന്നാണ്
വിവരങ്ങൾ .
ഇക്കാര്യം സംബന്ധിച്ച് രാഷ്ട്രപതി ഭവനിൽ ആരോ പരാതി നൽകിയതായി സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. അങ്ങനെ എങ്കിൽ അന്വേഷണം നേരിടുന്ന ഒരാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ എന്ന നിലയിൽ ധാർമ്മികമായ കാരണങ്ങളാൽ താമസം അവിടെ നിന്ന് മാറ്റിയേക്കും എന്നാണ് അറിയുന്നത്. ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ സ്എം രവീന്ദ്രനെ ഇന്ന് ഇഡി ചോദ്യം ചെയ്യുകയാണ്.
3 ദിവസത്തേക്ക് കൊച്ചിയിൽ ഉണ്ടാവണം എന്നാണ് സിഎം രവീന്ദ്രനോട് ഇ.ഡി നിർദ്ദേശിച്ചിട്ടുള്ളത്. എങ്കിൽ എം എ യൂസഫലിയെയും ഒപ്പം ഇരുത്തി ചോദ്യം ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
https://www.facebook.com/Malayalivartha


























