കെഎസ്ആർടിസി എന്ന, കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തിലെ പരിതാപകരമായ അവസ്തയുടെ നേർ സാക്ഷ്യമാണിത്. പകലന്തിയോളം പണിയെടുത്താലും ശമ്പളത്തിനായി പഞ്ചപുഛം അടക്കി കാത്തിരിക്കേണ്ട ഗതികേടിലാണവർ.

KSRTC അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങൾ ഇവയാണ്. വരുമാനം മുഴുവൻ എടുത്താലെ ശമ്പളം നൽകാൻ കഴിയൂ? വരുമാനം എങ്ങനെ കൂട്ടാനാവും? നിലവിലെ വരുമനത്തിൽതന്നെ ശമ്പളം കൊടുക്കാൻ ആവുമോ എന്നും ശമ്പളം കുടിശ്ശികയാകുമോ എന്നും കണ്ടെത്തേണ്ടിയിരിക്കുന്നു. KSRTC യിൽ ഗഡുക്കളായി ശമ്പളം കൊടുക്കുന്നതിന് ഗതാഗതവകുപ്പ് നിരത്തുന്ന വാദം ധനവകുപ്പ് ശന്പളം നൽകുന്നതിനാവശ്യമായ 50,കോടി എല്ലാ മാസവും 5 നു മുൻപ് നൽകുന്നില്ല എന്നാണ്.
മിക്ക മാസങ്ങലിലും 10ആം തീയതി കഴിഞ്ഞാണ് ഈ തുക കൈമാറുന്നതെന്നും ഗതാഗതവകു്പ് പറയുന്നു. അതായത് ഈ തുക ലഭിച്ചില്ലെങ്കിൽ ശമ്പളമില്ല. KSRTC യുടെ വരവ് ചെലവ് കണക്ക് പരിശോധിച്ചാൽ ഇതിലെ ഉള്ളുകള്ളികൾ മനസിലാവും. പ്രതിമാസം ഡീസൽ നിറക്കുന്ന ഇനത്തിൽ 98 കോടി രൂപയാണ് KSRTC യുടെ ചെലവ്.ശമ്പളം നൽകാനായി മാത്രം 84 കോടിരൂപ വേണം.
ടയർ അടക്കമുള്ള വാഹന പാർ്ട്സിനായി 10 കോടി പ്രതിമാസം വേണ്ടിവരും. വൈദ്യുതി,വെള്ളം, ടോൾ, ഇൻഷുറൻസ് എന്നിങ്ങനെയുള്ള ചിലവുകൾക്ക് പ്രതിമാസം 11 കോടി രൂപയാകും. മറ്റ് അല്ലറ ചില്ലറ ചിലവുകൾക്കായി 10 കോടി രൂപ വേണം. അങ്ങനെ ആകെ നടത്തിപ്പ് ചെലവ് 213 കോടി രൂപ. ഇതിനൊക്കെ പുറമെ ദീർഘകാല ചിലവുകൾ വേറെ. പെൻഷൻ ഇനത്തിൽ 75 കോടിയാണ് കെഎസ്ആർടിസിയുടെ പ്രതിമാസ ചിലവ്.
നാളിതുവരെയുള്ള വായ്പാ തിരിച്ചടവും പലിശയും 31 കോടിരൂപയാണ്. അതുതന്നെ പ്രതിമാസം 106 കോടി രൂപയാവും. അങ്ങനെ ആകെ 319 കോടി രൂപയാണ് ഓരോമാസവും വിവിധ ഇനത്തിൽ KSRTC ക്ക് ചെലവിടേണ്ടതായുള്ളത്. 2023 ജനുവരി 22 മുതൽ 2023 ഫെബ്രുവരി 21 വരെയുള്ള ഒരുമാസക്കാലത്തെ KSRTC യുടെ വരുമാനം 194.91 കോടി രൂപ മാത്രമാണ്. 6.29 കോടിയാണ് ശരാശരി പ്രതിദിന വരുമാനം. എന്നാൽ ഇതൊരു സാധാരണ മാസത്തെ വരുമാനമായി കണ്ടാൽ മതി.
വരുമാനത്തിൽ മെച്ചമുള്ള മാസങ്ങളുണ്ട്. 2022 നവംബർ 14 മുതൽ ഡിസംബർ 14 വരെ 214.30 കോടിയായിരുന്നു. കെഎസ്ആർടിസിയുടെ മാസവരുമാനം.ഇത് ശബരിമല സീസണിലെ പ്രത്യേകയായി കണ്ക്കാക്കാം. ക്രിസ്മസ്, ശബരിമല സാസണിൽ നല്ലവരുമാനം കെഎസ്ആർടിസിക്കുണ്ട് എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. 2022 ഡിസംബർ 14 മുതൽ 2023 ജനുവരി 15 വരെ 227.23 കോടി രൂപയാണ് കെഎസ് ആർടിസി വരുമാനമായി നേടിയത്.
അതായത് പ്രതി ദിനം 7.33 കോടി രൂപ വരുമാനം. ചുരുക്കത്തിൽ കെഎസ്ആർടിസി ജീവനക്കാർ കൊണ്ടുവരുന്ന വരുമാനം മതി ശമ്പലമടക്കമുള്ള ദൈനംഗിന ചിലവുകൾക്ക്. അയൽ സംസ്ഥാനങ്ങളായ കർണ്മാടകത്തിലെയും തമിഴ്നാട്ടിലെയും ഗതാഗത വകുപ്പിനേക്കാൾ മികച്ച വരുമാനം കേരളത്തിൽ ലഭിക്കുന്നുണ്ട്. എന്നിട്ടും ഈ പണിയെടുക്കുന്ന ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് കഴിയുന്നില്ല. ഈ വരുമാനമൊക്കെ എവിടെ പോകുന്നു.
മറ്രൊരു പൊതുമേഘലാ സ്ഥാപനത്തിനുമില്ലാത്ത പെൻഷനാണ് ഇക്കാര്യത്തിൽ ആദ്യത്തെ പ്രശ്നം. പ്രതിദിന ചെലവും, ശമ്പളവും നൽകാതെ നാളിതുവരെ എടുത്ത ബാങ്ക് വായ്പയുടെ തിരിച്ചടവും പലിശയും പ്രതിമാസ വരുമാനത്തിൽ നിന്ന് ചെലവാക്കുന്നതാണ് രണ്ടാമത്തെ പ്രശ്നം. ഓടിക്കിട്ടുന്ന വരുമാനത്തിൽ നിന്ന് മേൽപ്പറഞ്ഞ ചെലവുകൾ വഹിച്ചാൽ, ആകെ 213 കോടി രൂപ മതി ചെലവിന്. എക്കാലവുമെടുത്ത എല്ലാ വായ്പകളും ബാധ്യതകളും കെഎസ് ആർടിസി ജീവനക്കാർ കൊണ്ടുവരുന്ന വരുമാനത്തിന്റെ പിടലിക്ക് വച്ചാൽ പിന്നെങ്ങനെ വകുപ്പ് മെച്ചപ്പെടും. ഇതൊക്കെ അനുഭവിക്കേണ്ടി വരുന്നത് ജീവനക്കാരും.
https://www.facebook.com/Malayalivartha


























