Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...


രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്


ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...


എല്ലാ തെളിവുകളും തന്റെ കയ്യിൽ ഭദ്രം: ബലാത്സം​ഗക്കേസിൽ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; സ്വതന്ത്രനായി മത്സരിച്ചാൽ പോലും ഞാൻ ജയിക്കും...


രാഹുലിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതിഷേധവുമായി എത്തി ഡിവൈഎഫ്ഐ–യുവമോർച്ച പ്രവർത്തകർ: പൊലീസ് വാഹനം പ്രവർത്തകർ തടഞ്ഞതോടെ സംഘർഷം രൂക്ഷമായി; ആശുപത്രിയിലേക്ക് കയറ്റുന്നതിനിടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമം: ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി

മഴ കനത്തതോടെ ഉള്ളുരുകി മുല്ലപ്പെരിയാര്‍ നിവാസികള്‍; ജല നിരപ്പ് 142 അടിയായി; മുന്നറിയിപ്പുകള്‍ നല്‍കാതെ ഷട്ടറുകള്‍ വീണ്ടും തുറന്നു; പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം

08 DECEMBER 2015 09:24 AM IST
മലയാളി വാര്‍ത്ത.

മുല്ലപ്പെരിയാറില്‍ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ വീണ്ടും തുറന്നു. പെരിയാറിലൂടെ 600 ഘനയടി വെള്ളമാണ് ഇപ്പോള്‍ ഒഴുക്കുന്നത്. മുന്നറിയിപ്പുകള്‍ നല്‍കാതെയാണ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഷട്ടറുകള്‍ തുറന്നത്.. മുല്ലപ്പെരിയാര്‍ ജല നിരപ്പ് 142 അടിയായി.

നേരത്തെ ഷട്ടറുകള്‍ തുറന്നതിനെ തുറന്ന് സമീപത്തെ ആറ് വീടുകളില്‍ വെള്ളം കയറി. പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം പ്രദേശത്തെ ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകാന്‍ കൂട്ടാക്കുന്നില്ല. മുന്‍ കൂട്ടി അറിയിപ്പ് നല്‍കാതെ ഷട്ടറുകള്‍ തുറന്നെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
ഷട്ടറുകള്‍ തുറക്കുന്ന കാര്യം കേന്ദ്ര ജലക്കമ്മീഷനെ തമിഴ്‌നാട് അറിയിച്ചില്ല. സ്പില്‍വേയുടെ ഷട്ടറുകള്‍ തുറക്കുന്നതിന് മുമ്പ് ഷട്ടര്‍ഗേറ്റ് ഓപ്പറേറ്റിങ് മാനുവല്‍ കേന്ദ്ര ജലക്കമ്മീഷന് സമര്‍പ്പിക്കണമെന്ന ചട്ടവും തമിഴ്‌നാട് പാലിച്ചില്ല. ഷട്ടറുകള്‍ തുറക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് ഇക്കാര്യം കേരളത്തെ അറിയിക്കണമെന്ന ചട്ടവും തമിഴ്‌നാട് പാലിച്ചില്ല.
ഇന്നലെ രാത്രി ഏഴിനു കുമളിയില്‍ ഉദ്യോഗസ്ഥരുടെ യോഗം കളക്ടര്‍ വിളിച്ചു ചേര്‍ത്തിരുന്നു. പെരിയാറ്റിലേക്കു വെള്ളം ഒഴുക്കുന്നതിനു മുന്നോടിയായുള്ള യോഗമായിരുന്നു ഇത്. യോഗം നടക്കുന്നതിനിടെയാണ് ഷട്ടര്‍ തുറന്നു നെയ്യാറ്റിലേക്കു തമിഴ്‌നാട് വെള്ളമൊഴുക്കിയത്. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട ക്യാമ്പുകള്‍ വള്ളക്കടവ് വഞ്ചിവയല്‍, വണ്ടിപ്പെരിയാര്‍, അയ്യപ്പന്‍കോവില്‍, ഉപ്പുതറ എന്നിവിടങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവിടേക്കു മാറാന്‍ ആളുകള്‍ മടിക്കുകയാണ്.
കനത്ത മഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് തുടരുകയാണ്. തേക്കടിയില്‍ 32 മില്ലിമീറ്ററും അണക്കെട്ട് പ്രദേശത്ത് 38 മില്ലിമീറ്ററും മഴ ലഭിച്ചു. സെക്കന്‍ഡില്‍ 2900 ഘനയടിയോളം വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നു. രാവിലെ സെക്കന്‍ഡില്‍ 511 ഘനയടി വെള്ളം കൊണ്ടുപോയിരുന്ന തമിഴ്‌നാട് വൈകുന്നേരത്തോടെ അളവ് 1800 ഘന അടിയാക്കി. ശക്തമായ മഴയും നീരൊഴുക്കും മൂലം ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുമ്പോഴും തമിഴ്‌നാടിന്റെ ഞാണിന്മേല്‍കളി തുടരുകയായിരുന്നു. മഴ തുടരുന്നതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഇനിയും വര്‍ധിക്കും. നാലു പെന്‍സ്റ്റോക്ക് പൈപ്പുകളിലൂടെ സെക്കന്‍ഡില്‍ 1800 ഘനയടി വെള്ളമാണ് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നത്. ഫൊര്‍ബേഡാം തുറന്ന് എരച്ചില്‍ വഴി സെക്കന്‍ഡില്‍ 300 ഘനയടി വെള്ളം മാത്രമേ ഒഴുക്കാനാവൂ.
ഇതില്‍ കൂടുതല്‍ എരച്ചില്‍പാലംവഴി കടത്താന്‍ ശ്രമിക്കുന്നത് 2008-ലെ സംഭവങ്ങള്‍ക്കിടയാക്കും. 2008-ലെ പ്രളയം നിയന്ത്രിക്കുന്നതിന് എരച്ചില്‍ പാലംവഴി അധികമായി വെള്ളം കടത്തിവിട്ടതോടെ തമിഴ്‌നാടിന്റെ പാലം, റോഡ്, ലോവര്‍ക്യാമ്പ് വൈദ്യുത നിലയം എന്നിവ തകര്‍ന്നിരുന്നു.
വൈഗ അണക്കെട്ടില്‍ പരമാവധി സംഭരണശേഷിയായ 72 അടിയിലേക്ക് ജലനിരപ്പ് എത്തുന്നതിനാല്‍ മുല്ലപ്പെരിയാറ്റിലെ ജലം അവിടെ അധികം സംഭരിക്കാനാവില്ല. തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നതിനാല്‍ വൈഗ അണക്കെട്ട് തുറക്കാനാവാത്ത സ്ഥിതിയാണുള്ളത്. വൈഗ തുറന്നാല്‍ മധുര അടക്കം മൂന്നു ജില്ലകളില്‍ പ്രളയമാകും ഫലം. മുല്ലപ്പെരിയാറ്റിലെ ജലനിരപ്പ് ഉയര്‍ന്നതോടെ തടാകത്തിലെ മരക്കുറ്റികള്‍ മിക്കവയും വെള്ളത്തിനടിയിലായി. പക്ഷിക്കൂടുകള്‍ പലതും നശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരില്‍ 2.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍  (7 hours ago)

കേരള രാഷ്ട്രീയത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത സൈക്കോ പാത്ത് ; നിയമസഭയില്‍ തുടരുന്നത് അപമാനമെന്ന് മന്ത്രി ആര്‍ ബിന്ദു  (7 hours ago)

കരമനയില്‍ കാണാതായ 14 കാരി തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു: അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും കുട്ടി ഏതെങ്കിലും ട്രെയിനില്‍ കയറി പോയോ എന്ന കാര്യത്തി  (7 hours ago)

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു  (7 hours ago)

ഏകദിന പരമ്പര:ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം  (8 hours ago)

വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും; കരൂര്‍ദുരന്ത കേസില്‍ ആദ്യമായാണ് വിജയ്‌യുടെ മൊഴി രേഖപ്പെടുത്തുന്നത്  (8 hours ago)

മംഗലം ഡാമില്‍ വെള്ളച്ചാട്ടം കാണാന്‍ എത്തിയ 17 കാരന്‍ മുങ്ങി മരിച്ചു  (8 hours ago)

വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടി, മോഹന്‍ലാല്‍ ഒരുമിച്ചെത്തുന്ന ചിത്രം പാട്രിയറ്റ് ഏപ്രില്‍ 9ന് തീയേറ്ററുകളില്‍ എത്തും  (9 hours ago)

പരാതിക്കാരി തന്നെയാണ് ഹോട്ടൽ മുറി ബുക്ക് ചെയ്തത്. പരാതിക്കാരി പ്രായപൂർത്തിയാകാത്ത ആളല്ല  (10 hours ago)

വിജയ്‌യെയും മോഹന്‍ലാലിനെയും താരതമ്യം ചെയ്ത് സംവിധായകന്‍ ആലപ്പി അഷ്‌റഫ്  (11 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ മാവേലിക്കര സബ് ജയിലിലെ 26/2026 നമ്പര്‍ ജയില്‍പ്പുള്ളി  (11 hours ago)

പോരുന്നോ ദുബായ് ജെയിലിലേക്ക്?  (11 hours ago)

പ്രവാസികൾക്ക് ജാഗ്രത നിർദേശം! യുഎഇയിൽ തണുപ്പ് കടുക്കുന്നു ശക്തമായ കാറ്റിനും മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യത...  (11 hours ago)

പ്രഭാസ് ചിത്രം 'ദ രാജാ സാബ്' പ്രദര്‍ശിപ്പിക്കുന്നതിനിടെ സിനിമാ തിയേറ്ററില്‍ തീപിടുത്തം  (11 hours ago)

ഖമനേയിയെ വധിക്കും !! ട്രംപിന്റെ അന്ത്യ ശാസനം ... റെസ പഹ്‌ലവി ഇറാനിലേക്ക്? ഇറാൻ കത്തുന്നു; ഇനി വേറെ ലവൽ ഞങ്ങൾക്ക് രാജഭരണം മതി !!  (11 hours ago)

Malayali Vartha Recommends