നാലുവർഷത്തിന് ശേഷം അന്ന് നടന്നതിനെ കുറിച്ച് പറഞ്ഞ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി...ഒടുവിൽ ലക്ഷ്മി മൗനം വെടിഞ്ഞത് കോടതിയിൽ നൽകിയ മൊഴിലായാണ് കാര്യങ്ങൾ വ്യക്തമാവുന്നത്.. അപകട സമയം കാർ അമിതവേഗതയിൽ കൂടാതെ അതും സംഭവിച്ചിരുന്നു..!
വാഹനം ഓടിച്ചിരുന്നത് കേസിലെ ഏകപ്രതിയായ പാലക്കാട് സ്വദേശി അർജുൻ നാരായണനാണെന്ന് കോടതിയെ അറിയിച്ച ലക്ഷ്മി പ്രതിയെ തിരിച്ചറിഞ്ഞു. അപകടത്തിൽ പരിക്കേറ്റ തന്നെയും ബാലഭാസ്‌കറിനെയും മെഡിക്കൽ കോളേജിൽനിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിൽ ദുരൂഹതയില്ലെന്നും ലക്ഷ്മി മൊഴിനൽകി. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കെ. വിദ്യാധരനാണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി സിബിഐ. പബ്ലിക് പ്രോസിക്യൂട്ടർ അരുൺ കെ. ആന്റണി ഹാജരായി.
2018 സെപ്റ്റംബർ 25-ന് പുലർച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്ത് വെച്ചുതന്നെ ബാലഭാസ്‌കറിന്റെ ഏകമകൾ തേജസ്വിനി ബാല മരിച്ചു. ദിവസങ്ങൾക്കകം സ്വകാര്യ ആശുപത്രിയിൽ ബാലഭാസ്‌കറും മരിച്ചു. ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന അർജുൻ നാരായണനും പരിക്കുകളോടെ രക്ഷപ്പെട്ടു. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ച് പ്രത്യേക സംഘവും അന്വേഷിച്ച കേസ് ബാലഭാസ്‌കറിന്റെ മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് സിബിഐ.ക്ക് കൈമാറുകയായിരുന്നു. സിബിഐ. അന്വേഷണം ശരിയായ ദിശയിലല്ലെന്നും പുനരന്വേഷണം വേണമെന്നുമുള്ള അച്ഛന്റെ ആവശ്യം കോടതി തള്ളിയിരുന്നു.
തൃശൂർ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയുടെ അന്ത്യത്തിലെ അപകടത്തിലും മരണത്തിലും നിരവധി ദുരൂഹതകളാണ് ബാലഭാസ്‌കറിന്റെ അച്ഛൻ കെ.സി ഉണ്ണിയും മറ്റു ബന്ധുക്കളും ആരോപിച്ചിരുന്നു. ബാലഭാസ്‌കർ, ഭാര്യ ലക്ഷ്മി, മകൾ തേജസ്വിനി ബാല എന്നിവരും വാഹനമോടിക്കാനേർപ്പാടാക്കിയ അർജുൻ എന്നിവരുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടം നടന്ന സ്ഥലത്തും വാഹനത്തിലും ലോക്കൽ പൊലീസ് സാധാരണഗതിയിൽ നടത്തേണ്ട പരിശോധനകൾ പോലും നടത്തിയിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായിരുന്നു. വാഹനം ഓടിച്ച വ്യക്തി ആരാണെന്ന് സ്ഥിരീകരിക്കാൻ പോലും ലോക്കൽ പൊലീസ് തയ്യാറായിരുന്നില്ല. ഒടുവിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ തന്നെയാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു.
എന്നാൽ, പ്രതിക്കെതിരെ മറ്റ് നിയമനടപടികൾ സ്വീകരിക്കുന്നതിൽ ക്രൈംബ്രാഞ്ച് ഒരു താൽപര്യവും കാട്ടിയില്ല. മരണത്തിൽ ദുരൂഹതകളില്ലെന്നും വാഹനത്തിന്റെ അമിതവേഗതയാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ആ അന്വേഷണ റിപ്പോർട്ടിന്റെ ചുവടു പിടിച്ചാകും സിബിഐയും അന്വേഷണം നടത്തിയത്. അർജുൻ തന്നെയാണ് വണ്ടി ഓടിച്ചതെന്ന ലക്ഷ്മിയുടെ മൊഴി ക്രൈംബ്രാഞ്ച് സംഘത്തെ അന്വേഷണത്തിൽ സഹായിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലും ദുരൂഹതകൾ ഇല്ലെന്നാണ് കണ്ടെത്തിത്. കേസിന്റെ വിചാരണയാണ് ഇപ്പോൽ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നത്.
https://www.facebook.com/Malayalivartha