സ്പീക്കര്‍ കസേരയിലെ വാഴ അതാണ് ഷംസീര്‍;അടിയന്തര പ്രമേയങ്ങള്‍ ഷംസീറിന് അലര്‍ജ്ജി,ഇരിക്കുന്ന കസരേയേക്കുറിച്ച് ബോധമില്ലാത്ത ഐറ്റം,ജനാധിപത്യത്തെ കുടഞ്ഞെറിയുന്നു,പാര്‍ട്ടി ഗുണ്ടയ്ക്ക് സ്പീക്കര്‍ പദവി കൊടുത്താല്‍ ഇങ്ങനിരിക്കും
ഷംസീറിനെ സ്പീക്കറാക്കിയപ്പോഴേ ട്രോള്‍ ഉയര്‍ന്നതാ,അന്ന് സൈബര്‍ സഖാക്കള്‍ കൂട്ടത്തോടെ ഇളകി ഷംസീര്‍ സഖാവിനെ പൊതിയാന്‍,. എന്നാല്‍ സ്പീക്കര്‍ കസേരയിലും ഗുണ്ടാ സ്റ്റൈലേ തനിക്ക് ചേരൂ എന്ന് ഷംസീര്‍ വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഒരു റെക്കോര്‍ഡിട്ടിട്ടുണ്ട് ഷംസീര്‍. നാണക്കേടിന്റെ ഒരു റെക്കോര്‍ഡ്. പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കുന്നതേയില്ലെന്ന റെക്കോര്‍ഡ്. പ്രതിപക്ഷം അടിയന്തര പ്രമേയം എന്ന് പറയുമ്പോഴേ അനുവദിക്കില്ലെന്ന കണ്ണൂര്‍ ധാര്‍ഷ്ട്യം പുറത്തെടുത്ത് ഷംസീര്‍. ചറപറാന്ന് അടിയന്തര പ്രമേയങ്ങള്‍ തള്ളിക്കളയല്‍. ജനാധിപത്യത്തെ പാടെ കുടഞ്ഞെറിഞ്ഞ് സിപിഎം ഗുണ്ടായിസം കാണിക്കുന്നു. സ്പീക്കര്‍ കസേരയിലിരുന്ന് പിണറായിക്ക് ജയ് വിളിക്കാതെ ഇറങ്ങിപ്പോകണം ഷംസീര്‍.
പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളില്‍ നിന്ന് സ്പീക്കര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് കത്ത് നല്‍കി. കേരള പിറവിക്ക് ശേഷമുള്ള അടിയന്തര പ്രമേയങ്ങളുടേയും അവ നിരാകരിച്ചതിന്റെയും ചര്‍ച്ച ചെയ്തതിന്റെയും കണക്കുകള്‍ അക്കമിട്ട് നിരത്തിയാണ് സ്പീക്കര്‍ക്ക് രമേശ് ചെന്നിത്തല കത്ത് നല്‍കിയിരിക്കുന്നത്. ഒരു സമ്മേളനത്തില്‍ തന്നെ പ്രതിപക്ഷത്തിന്റെ ആറ് അടിയന്തര പ്രമേയങ്ങള്‍ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ സ്പീക്കര്‍ തള്ളിയത് ചരിത്രത്തില്‍ ഇത് ആദ്യമാണ്. 234 ദിവസം നിയമസഭ സമ്മേളിച്ച ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് 191 അടിയന്തര പ്രമേയങ്ങളില്‍ അംഗങ്ങളെ കേള്‍ക്കാതെ തള്ളിയത് ഏഴ് എണ്ണം മാത്രമാണ്. അതുപോലെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലഘട്ടത്തിലെ 174 അടിയന്തര പ്രമേയ നോട്ടീസില്‍ അംഗത്തിന് സംസാരിക്കാന്‍ അവസരം നല്‍കാതെ തള്ളിയത് വെറും എട്ടണ്ണംമാത്രം. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ ഇത് വരെയുള്ള എട്ട് സമ്മേളനങ്ങളിലായി, 110 ദിവസങ്ങളിലായി 11 അടിയന്തര പ്രമേയങ്ങളാണ് അംഗങ്ങള്‍ക്ക് ഒരു വാക്ക് പോലും സംസാരിക്കാന്‍ പോലും അവസരമില്ലാതെ തള്ളിയതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ആ പതിനൊന്ന് എണ്ണത്തില്‍ ഇപ്പോള്‍ നടക്കുന്ന എട്ടാമത് സമ്മേളന കാലയളവില്‍ മാത്രം തള്ളിയത് ആറ് അടിയന്തിര പ്രമേയങ്ങള്‍. ഇത് സഭാ ചരിത്രത്തില്‍ ആദ്യമായിട്ടാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു. ഇപ്പറയുന്ന ആറ് അടിയന്തര പ്രമേയങ്ങളും തള്ളിയതാകട്ടെ രാഷ്ട്രീയ കാരണങ്ങളാലാണ്. ഒരു മാനദണ്ഡവും അതിന് പാലിക്കപ്പെട്ടില്ലെന്നത് സഭക്ക് നാണക്കേട് ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. സ്പീക്കര്‍ സര്‍ക്കാരിന്റെ വക്താവായി മാത്രം ചുരുങ്ങരുത്. 2011 2016 ലെ യുഡിഎഫ് കാലത്ത് അടിയന്തര പ്രമേയങ്ങളോട് കാട്ടിയ മാനദണ്ഡമെങ്കിലും പാലിക്കണം. എക്‌സിക്യൂട്ടീവിന് നിയമസഭയോടുള്ള അക്കൗണ്ടബിലിറ്റി ഉറപ്പ് വരുത്തുന്നതിനുള്ള ഉപാധികളില്‍ ഒന്നാണ് അടിയന്തര പ്രമേയം. അത് പ്രതിപക്ഷത്തിന്റെ സൂപ്രധാന അവകാശങ്ങളില്‍ ഒന്നാണെന്ന കാര്യം സ്പീക്കര്‍ വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേരള പിറവിക്ക് ശേഷം 1200 അടിയന്തിര പ്രമേയങ്ങളില്‍ 32 എണ്ണമാണ് സഭ ചര്‍ച്ചെക്കെടുത്തത്. അംഗങ്ങള്‍ക്ക് സംസാരിക്കാര്‍ അവസരം നല്‍കാതെ നിഷേധിച്ചത് നാമമാത്രമാണെന്നത് ശ്രദ്ധേയമാണ്. ഏറ്റവും കൂടുതല്‍ അടിയന്തര പ്രമേയങ്ങള്‍ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ പോലും അനുമതിയില്ലാതെ തള്ളിയതിന്റെ റിക്കോര്‍ഡ് ഇനി ഷംസീറിനു മാത്രം സ്വന്തമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.
അടിയന്തര പ്രമേയെന്ന് കേള്‍ക്കുന്നതേ ഷംസീറിന് അലര്‍ജ്ജി. അടിമുടി പ്രതിരോധത്തില്‍ നില്‍ക്കുന്നൊരു സര്‍ക്കാരിന് നേരെ പ്രതിപക്ഷം ചോദ്യശരം ഉന്നയിക്കുമ്പോള്‍ വീണുടയുന്നത് പാര്‍ട്ടിയുടെ കൂടെ തനിനിറമാണല്ലോ. അതുകൊണ്ട് സ്പീക്കര്‍ കസേരയിലിരുന്ന് പാര്‍ട്ടിയെ സംരക്ഷിക്കുകയാണ് ഷംസീര്‍. നിങ്ങളുടെ പാര്‍ട്ടിയേയും സര്‍ക്കാരിനേയും വെളുപ്പിക്കാനല്ല സ്പീക്കര്‍ കസേര. ആ ഓര്‍മ്മ വേണം ഷംസീറിന്. എത്രയോ പ്രഗല്‍ഭര്‍ ഇരുന്നിട്ടുള്ള കസേരയാണത്. അതിന്റെ മാന്യത നശിപ്പിക്കരുത്. വെളിവില്ലാത്തവന് സ്പീക്കര്‍ കസേര കിട്ടിയാല്‍ ഇങ്ങനിരിക്കും. താങ്കള്‍ക്ക് ചേരുന്ന പദവിയല്ല ഷംസീര്‍ ഇത്. മരുമകനെ വാഴിക്കാന്‍ ഷംസീറിനെ ഒന്നിരുത്താന്‍ പിണറായി നിങ്ങള്‍ക്ക് എറിഞ്ഞുതന്ന പദവി മാത്രമാണിത്.
https://www.facebook.com/Malayalivartha