പിണറായിക്ക് ഉറക്കമില്ല..എങ്ങനെയെങ്കിലും...സ്വപ്നയെ അകത്തക്കണം...എന്നുള്ള ഒരേയൊരു വിചാരം മാത്രമാണ് ഉള്ളത്..മൊബൈൽ ഫോണുകൾ അടക്കം പിടിച്ചെടുക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി..
പിണറായിക്കും കൂട്ടർക്കും ഉറക്കമില്ലാത്ത രാത്രികൾ വന്നു തുടങ്ങി ഇരിക്കുന്നു...അതുകൊണ്ട് തന്നെ ഇനി സ്വപ്നത്തിൽ പോലും സ്വപ്നയാണ്...എങ്ങനെയെങ്കിലും...സ്വപ്നയെ അകത്തക്കണം...എന്നുള്ള ഒരേയൊരു വിചാരം മാത്രമാണ് ഉള്ളത്..സ്വപ്ന പുറത്തിറങ്ങിയപ്പോൾ മുതൽ തുടങ്ങിയതാണ് ഈ ഒരു അവസ്ഥ..സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും എതിരെ തളിപ്പറമ്പ് പൊലീസ് എടുത്ത കേസ് ക്രൈംബ്രാഞ്ചിനു കൈമാറും. സ്വപ്‌നക്കെതിരായ നീക്കം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേസ് ക്രൈംബ്രാഞ്ചിന് അടക്കം കൈമാറിയതും. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷിന്റെ പരാതിയിലാണ് ഇരുവർക്കുമെതിരെ കഴിഞ്ഞദിവസം തളിപ്പറമ്പിൽ കേസെടുത്തത്. പ്രാരംഭ നടപടികൾക്ക് ശേഷം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനായി ഡിജിപിക്ക് റിപ്പോർട്ട് നൽകാനാണു തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിക്കുകയും രേഖകൾ കൈമാറുകയും ചെയ്താൽ 30 കോടി രൂപ നൽകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ അറിയിച്ചിട്ടുണ്ടെന്ന് വിജേഷ് പിള്ള എന്നയാൾ തന്നോട് പറഞ്ഞതായി സ്വപ്ന സുരേഷ് ഫേസ്‌ബുക് ലൈവിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കെ.സന്തോഷ് പരാതി നൽകിയത്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, കലാപ ശ്രമം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണു കേസെടുത്തത്.അതേസമം മാർച്ച് 9നു ഫേസ്‌ബുക് ലൈവിലൂടെ സ്വപ്ന സുരേഷ് സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പൊതുജന മധ്യത്തിൽ അപമാനിച്ചെന്നാണു പരാതി. ഈ കേസിൽ വിജേഷ് പിള്ളയെ മാപ്പുസാക്ഷിയാക്കുന്നതും പരിഗണനയിലാണ്. 2ാം പ്രതിയായ വിജേഷ് പിള്ള സ്വപ്നയെ സമീപിച്ച് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിച്ചാൽ 30 കോടി രൂപ നൽകാമെന്ന് എം വിഗോവിന്ദൻ അറിയിച്ചിട്ടുണ്ടെന്നും ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പറഞ്ഞതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഈ ആരോപണങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി എം വിഗോവിന്ദൻ ഇവർക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടിസ് അയച്ചിട്ടുണ്ട്. ഇതിനിടെയാണ് കേസെടുക്കൽ. സ്വപ്നയുടെ ഫോൺ പരിശോധിക്കുകയാണ് ഇതിലൂടെ ലക്ഷ്യം.സ്വപ്നയുടെയും വിജേഷ് പിള്ളയുടെയും നടപടികൾ സംശയാസ്പദമാണ്. മുഖ്യമന്ത്രി പിണറായി വിജയനും എം വിഗോവിന്ദനും എതിരെ ഇത്തരത്തിൽ ആരോപണമുന്നയിക്കാൻ സാമൂഹിക വിരുദ്ധ ശക്തികളുടെ വൻ ഗൂഢാലോചന നടന്നിട്ടുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മുൻ മന്ത്രിമാർക്കും എതിരെ സ്വപ്ന തുടർച്ചയായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുകയാണെന്നും ആരോപിച്ചു. ഈ കേസും കോടതിയിലേക്ക് എത്താൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ കോടതി നിലപാടുകൾ നിർണ്ണായകമാകും.
അതിനിടെ സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ആക്ഷൻ ഒടിടി പ്ലാറ്റ്ഫോം സിഇഒ വിജേഷ് പിള്ളയെ രാത്രി വൈകിയും ബെംഗളൂരു പൊലീസ് ചോദ്യം ചെയ്തു. വാട്സാപ്പിൽ സമൻസ് ലഭിച്ചതിനെത്തുടർന്ന് രാവിലെ 11നാണ് മഹാദേവപുര സ്റ്റേഷനിൽ ഹാജരായത്. വൈകിട്ട് 6 മണിയോടെ സ്വപ്നയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തെങ്കിലും സ്വപ്നയെ പിന്നീട് വിട്ടയച്ചു.സ്വർണക്കടത്തു കേസിലെ ആരോപണങ്ങളിൽ നിന്നു പിന്മാറിയില്ലെങ്കിൽ വകവരുത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്റെ നിർദ്ദേശപ്രകാരമാണിതെന്നും വിജേഷ് പറഞ്ഞെന്നായിരുന്നു സ്വപ്നയുടെ പരാതി. ഈ കേസിൽ ബംഗ്ലൂരുവിൽ നടപടികൾ തുടങ്ങിയതിന് പിന്നാലെയാണ് കേരളത്തിൽ കേസെടുക്കുന്നത്. സ്വപ്നയ്ക്കെതിരെ വിജേഷും ഡിജിപിക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിലെ കേസ് ബലമാകില്ലെന്നായിരുന്നു നിയമോപദേശം. ഈ സാഹചര്യത്തിലാണ് സിപിഎം നേതാവ് തന്നെ പരാതി നൽകിയത്.
https://www.facebook.com/Malayalivartha