ഉത്തരമുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നത് സി പി എം പാർട്ടിയുടെ ഒരു ശൈലി...രമയ്ക്ക് പരുക്കുണ്ടോയെന്ന് അറിയില്ല..വീണ്ടും കൈമലർത്തി ഗോവിന്ദൻ..
അല്ലെങ്കിലും ഉത്തരമുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നത് സി പി എം പാർട്ടിയുടെ ഒരു ശൈലിയാണല്ലോ..അതുകൊണ്ട് തന്നെ അങ്ങനെ എന്തേലും മദ്യംനഗ്ൽ ചോദിച്ചാൽ കൈമലർത്തി കാണിക്കാൻ പാർട്ടി സെക്രട്ടറിക്ക് അറിയുള്ളു...പിന്നെ മുഖ്യമന്ത്രിയിലേക്ക് വരികയാന്നെകിൽ ഒന്നുങ്കിൽ അദ്ദേഹം ചിരിക്കും..അതും ഒരു ലോഡ് പുച്ഛം കലർന്ന ചിരിയും , അല്ലെങ്കിൽ കർക്കശ മനോഭാവവും...അത് തന്നെയാണ് നമ്മുടെ പാർട്ടി സെക്രട്ടറിയും പിന്തുടർന്ന് കൊണ്ട് വരുന്നത്..ജനകീയ പ്രതിരോധ യാത്രയൊക്കെ വളരെ മനോഹരമായി അവസാനിച്ചല്ലോ..അപ്പോഴാണ് പാവം നിയസമ്പത്തയിൽ ഉണ്ടായ തിക്കും തിരക്കും ബഹളവുമെല്ലാം അറിഞ്ഞത്.. കെ കെ രമയുടെ പരാതിയിൽ കേസെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് പൊലീസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രമയുടെ കൈക്ക് പരിക്ക് ഉണ്ടോ ഇല്ലയോ എന്ന കാര്യം അറിയില്ല. ഇതിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
കെ.കെ. രമ എം.എല്‍.എയുടെ പരിക്കില്ലാത്ത കൈക്കാണ് പ്ലാസ്റ്റര്‍ ഇട്ടതെന്ന് കഴിഞ്ഞ ദിവസം എം വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു. പൊട്ടിയ കൈ ആളുകളെ പ്രകോപിപ്പിക്കാന്‍ ഉപയോഗിക്കുന്ന സമീപനം ശരിയല്ല. കൈക്ക് പരിക്കുള്ളതും പരിക്കില്ലാത്തതും രാഷ്ട്രീയമായി മാറ്റാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ രമയുടെ കൈക്ക് പരിക്ക് ഉണ്ടോ ഇല്ലയോ എന്ന കാര്യം അറിയില്ലെന്നാണ് നിലവിലെ പരാമർശം.അതേസമയം, കയ്യില്‍ എന്തിനാണ് പ്ലാസ്റ്ററിട്ടതെന്ന് പറയേണ്ടത് ഡോക്ടറാണെന്ന് കെ കെ രമ പറഞ്ഞു. ഡോക്ടർ എക്സറേ പരിശോധിച്ചാണ് പ്ലാസ്റ്ററിട്ടത്. ഇത് ചെയ്തത് പരസ്യമായിട്ടാണെന്നും കെ കെ രമ വിശദീകരിച്ചു. ഏത് ആധികാരികതയുടെ വെളിച്ചത്തിലാണ് പൊട്ടലില്ലെന്ന് പറഞ്ഞതെന്നും കെ കെ രമ ചോദിച്ചു. നിയമസഭാ സംഘർഷത്തിൽ സച്ചിൻ ദേവ് എംഎൽഎക്കെതിരെ കെ കെ രമ എംഎൽഎ സ്പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകിയിട്ടുണ്ട്.
നിയമ സഭാ സംഘർഷം തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്ന് എന്ന് രമ ആരോപിച്ചു. കൈ പൊട്ടിയില്ല എന്ന പേരിൽ വ്യാജ പ്രചാരണം നടത്തുന്നുവെന്നും സമൂഹ മാധ്യമങ്ങളിൽ അപമാനിക്കുന്നുവെന്നുമാണ് പരാതി. സ്ക്രീൻ ഷോട്ട് സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. തനിക്ക് എന്താണ് പറ്റിയത് എന്ന് നേരിട്ട് അന്വേഷിക്കാതെ അപവാദ പ്രചാരണം നടത്തുകയാണ് ചെയ്യുന്നത്. തന്നെ ചികിൽസിച്ചത് ജനറൽ ആശുപത്രിയിൽ ആണ്. വിവിധ സ്ഥലങ്ങളിലെ ഫോട്ടോകൾ ചേർത്ത് കള്ളം പ്രചരിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. സച്ചിൻ ദേവിനെതിരെ വ്യാജ നിർമിതി പരാതിയാണ് രമ നൽകിയിരിക്കുന്നത്. ആശുപത്രി രേഖ എന്ന പേരിലെ പ്രചാരണത്തിന് എതിരെ യുഡിഎഫും രംഗത്തെത്തി.അതേസമയം ഡോക്ടര്‍ എക്‌സറേ പരിശോധിച്ചാണ് പ്ലാസ്റ്ററിട്ടത്.
ഇത് ചെയ്തത് പരസ്യമായിട്ടാണ്. തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന എക്‌സറേ തന്റേതാണെങ്കില്‍ പൊട്ടലില്ലാത്ത കൈക്ക് പ്ലാസ്റ്ററിട്ടതിന് ഡോക്ടര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെ.കെ. രമ അറിയിച്ചിട്ടുണ്ട്.സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ച സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെ സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനും കെ.കെ. രമ എംഎല്‍എ പരാതി നല്‍കിയിട്ടുണ്ട്. നിയമസഭാ സംഘര്‍ഷം തനിക്കെതിരെ വ്യാജ പ്രചരണത്തിനായി ഉപയോഗിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ അപമാനിക്കുന്നുവെന്നുമാണ് പരാതി. ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha