വിജേഷ് പറയുന്നതു പോലെ ഇൻഫോടെക്ക് എന്ന സ്ഥാപനം ബാംഗ്ലൂരിൽ പ്രവർത്തിച്ചിരുന്നുവോ?ഇൻഫോടെക്കിന്റെ വിലാസങ്ങളിൽ ഒന്ന് കളമശ്ശേരി; 2017 ശേഷം ഇങ്ങനെ ഒരു സ്ഥാപനം ഇവിടെ പ്രവർത്തിച്ചിട്ടില്ല; വിജേഷ് പിള്ള നൽകിയ മൊഴിയിൽ കുഴങ്ങി പോലീസ്; അന്വേഷണത്തിന്റെ ഭാഗമായി കർണാടക പോലീസ് കേരളത്തിലേക്ക്

വിജേഷ് പിള്ള നൽകിയ മൊഴി കർണാടക പോലീസ് വിശദമായി പരിശോധിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി കർണാടക പോലീസ് കേരളത്തിലേക്ക് എത്തുമെന്ന വിവരമാണ് ഇപ്പോൾ നമുക്ക് കിട്ടുന്നത്. വിജേഷ് പറയുന്നതു പോലെ ഇൻഫോടെക്ക് എന്ന സ്ഥാപനം ബാംഗ്ലൂരിൽ പ്രവർത്തിച്ചിട്ടുണ്ടായിരുന്നുവോ എന്ന് അന്വേഷിക്കും.
ഇൻഫോടെക്കിന്റെ വിലാസങ്ങളിൽ ഒന്ന് കളമശ്ശേരി ആണ് 2017 ശേഷം ഇങ്ങനെ ഒരു സ്ഥാപനം ഇവിടെ പ്രവർത്തിച്ചിട്ടില്ല. ബാംഗ്ലൂരിൽ നിന്നും നിയമ ബിരുദം നേടിയിട്ടുണ്ട് എന്ന് പറയുന്നുണ്ട് അത് ശരിയാണോ എന്ന് പോലീസ് അന്വേഷിക്കും. വിദൂര വിദ്യാഭ്യാസ കോഴ്സ് ആണ് ചെയ്തുകൊണ്ടിരുന്നത് അത് പൂർത്തിയാക്കിയില്ല എന്ന് വിജേഷ് പറഞ്ഞിരുന്നു. വിജേഷ് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ എത്തി തെളിവെടുപ്പ് നടത്തുന്നുണ്ട് ഇപ്പോൾ .
വിജേഷ് പറഞ്ഞതൊക്കെ സത്യമാണോ എന്നും കർണാടക പോലീസ് വിശദമായി തന്നെ അന്വേഷിക്കുന്നുണ്ട്. ഒരു ഓ ടി ടി സീരീസുമായി ബന്ധപ്പെട്ടാണ് സ്വപ്ന സുരേഷിനെ കണ്ടതെന്ന് വിജേഷ് വാദിച്ചിരുന്നു. ഇതിൻറെ എല്ലാ അന്വേഷണവുമായി ബന്ധപ്പെട്ട് കർണാടക പോലീസ് കേരളത്തിലേക്ക് എത്തും എന്ന കാര്യത്തിൽ സംശയമില്ല .
ആ ഒരു നീക്കം ഉറപ്പായിട്ടും അന്വേഷണത്തിന്റെ ഭാഗമായി കർണാടക പോലീസ് നടത്തും തീർച്ചയായിട്ടും വിജേഷിനെ നാടായ കണ്ണൂരിലെത്തിയും അന്വേഷണം നടത്തും കർണാടക പോലീസ്. ബാംഗ്ലൂർ പോലീസിനെ ഉന്നത ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്.
അതേസമയം സ്വപ്നയ്യ്ക്കും വിജേഷിനുമെതിരായ സിപിഎം പരാതിയിൽ എടുത്ത കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും. സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തിരുന്നു . സി.പി.എം. തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷിന്റെ പരാതിയിലാണ് കേസ്. സ്വപ്‌നയെക്കൂടാതെ വിജേഷ് പിള്ളയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























