ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമായി മാറും. ശബരിമല യാത്രയ്ക്ക് വിമാനം ഇറങ്ങാൻ ഇനി 3 വർഷം മതി. കേന്ദ്ര അനുമതി വളരെ വേഗത്തിൽ തന്നെ നടക്കും

ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമായി മാറും. ശബരിമല യാത്രയ്ക്ക് വിമാനം ഇറങ്ങാൻ ഇനി 3 വർഷം മതി. കേന്ദ്ര അനുമതി വളരെ വേഗത്തിൽ തന്നെ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ ശബരിമല വിമാനത്താവളത്തിനുളള പ്രധാന കടമ്പ കടന്നിരിക്കുന്നു. കേന്ദ്രം കേരളത്തിനായി നിരവധി പദ്ധതികളാണ് നൽകുന്നത്. ശബരിമലയ്ക്ക് കിട്ടിയിരിക്കുന്നത് 2 പ്രധാന കാര്യങ്ങളാണ്. കോട്ടയം ജില്ലയിലെ ചെറുവളളി എസ്റ്റേറ്റിലാണ് നിർദ്ദിഷ്ഠ വിമാനത്താവളം വരാൻ പോകുന്നത്. 2300 ഏക്കറാണ് ഇതിന്റെ വിസ്തൃതി. ഭൂമി ഏറ്റെടുക്കൽ അതി വേഗത്തിലാണ് നടക്കുക.
3500 മീറ്റർ റൺവേ അടക്കമാണ് വരുന്നത്. സാങ്കേതിക സാമ്പത്തിക പരിസ്ഥിതി സാമൂഹിക ആഘാത പഠനങ്ങൾ 6 മാസത്തിനകം പൂർത്തിയാക്കും. ചെറുവളളി എസ്റ്റേറ്റിൽ വിമാനത്താവളം വന്നു കഴിഞ്ഞാൽ ദൂരെ ദിക്കിൽ നിന്നും വളരെ പ്രധാനപ്പെട്ട പലർക്കും സാമ്പത്തികമായി ഉന്നതിയിൽ ഉളളവർക്കുമൊക്കെ എത്തി 1 മണിക്കൂർ കൊണ്ട് പമ്പയിൽ എത്തിച്ചേരാം. പിന്നീട് ജടായുപ്പാറയിലേത് പോലെ റോപ്പ് വേ യും ഒക്കെ ഭാവിയിൽ വന്നേക്കാം. അത് കൂടാതെ ചെങ്ങന്നൂരിൽ നിന്നും പമ്പയിലേക്ക് ട്രയിൻ സർവ്വീസും വരികയാണ്. പാതയ്ക്കുളള അനുമതി ലഭിച്ചിരിക്കുന്നു. 77 കിലോമീറ്ററാണ് ദൂരം. ഒന്നേകാൽ മണിക്കൂർ കൊണ്ട് എത്തിച്ചേരാൻ കഴിയും. മൂന്നും നാലും മണിക്കൂറുളള ബസ് യാത്രയ്ക്കാണ് ശമനം ഉണ്ടാകുന്നത്. നിർദ്ദിഷ്ട വിമാനത്താവളത്തിൽ നിന്നും നെടുമ്പാശേരിയിലേക്ക് 89 കിലോമീറ്ററാണ് ദൂരം. തിരുവനന്തപുരത്തേക്ക് 120 കിലോമീറ്റർ ദൂരവും. മധുര വിമാനത്താവളത്തിലേക്ക് 200 കിലോ മീറ്ററും. സിഗ്നലുകൾ കൂടിക്കലരാം എന്ന് വ്യോമയാന ഡയറക്ടർ ജനറലിന്റെ ഒരു ആശങ്കയ്ക്ക് സംസ്ഥാനം മറുപടി നൽകിയിട്ടുണ്ട്.
ശബരിമല വിമാനത്താവളം വരുമ്പോൾ എല്ലാവർക്കും ഒരു ആശങ്കയുളളത് ഇത് ശബരിമലയ്ക്ക് വേണ്ടി മാത്രമാണോ എന്നുളളതാണ്. വിമാനത്താവളം വരുന്നത് കോട്ടയം ജില്ലയിലാണ്. കോട്ടയം പത്തനംതിട്ട, ഇടുക്കി സമീപ ജില്ലകളിലെല്ലാം ധാരാളം മലയാളികൾ വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. യൂറോപ്യൻ രാഷ്ട്രങ്ങളിൽ ജോലി ചെയ്യുന്നവരുണ്ട്. ഇവർ ആശ്രയിക്കുന്നത് നെടുമ്പാശേരിയും തിരുവനന്തപുരവുമാണ്. അവർക്കെല്ലാം ഇത് ഏറെ ഉപകാരപ്രദമാകും. എയർ സ്പെയ്സ് അലോക്കേഷൻ ഡിസൈൻ എന്ന ന്യൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സിഗ്നലുകൾ കൂടിക്കലരുന്ന രീതി മറികടക്കാം എന്നാണ് അറിയാൻ കഴിഞ്ഞത്. ചെന്നൈ ഡൽഹി മുംബൈ കരിപ്പൂർ വിമാനത്താവളങ്ങളിലും വിദേശത്തും വിജയകരമായി ഇത് ഉപയോഗിക്കുന്നുണ്ട്. എയർ പോർട്ട് അതോറിറ്റിയും ഡി ജി സി എ യും ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയതോടെ സൈറ്റ് ക്ളിയറൻസ് ഉടൻ ലഭിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. റബർ കൃഷി നടക്കുന്ന പ്രദേശമായതിനാൽ പാരിസ്ഥിതിക അനുമതിക്ക് തടസമുണ്ടാകില്ല. മറ്റ് അനുമതികൾ കൂടി ലഭിച്ചാൽ വിമാനത്താവള കമ്പനികൾ രജിസ്റ്റർ ചെയ്യാം എന്നാണ് അറിയാൻ കഴിഞ്ഞത്. പ്രവാസികളുടേതടക്കം സ്വകാര്യ ഓഹരിയാണ് മൂലധനം. ഇതിൽ അനുകൂല ഘടകമായി നിൽക്കുന്നത് ഉയർന്ന പ്രദേശമായതിനാൽ വെളളപ്പൊക്ക ഭീഷണി ഇല്ല. ദേശീയ പാതകളും 5 സംസ്ഥാന പാതകളും ഇതിനൊടൊപ്പം ഉണ്ട്. ശബരിമലയിലേക്ക് 48 കിലോ മീറ്റർ കോട്ടയത്ത് നിന്നും 40 കിലോമീറ്റർ. 2030 ലെ ഇരുപത്തിനാലര ലക്ഷവും 2050 ലെ 64.2 ലക്ഷവും യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. തീർത്ഥാടകരിൽ 25 ശതമാനം ഉപയോഗിച്ചാൽ ലാഭകരമാകും. ചെറുവളളി എസ്റ്റേറ്റ് വിമാനത്താവളമായി മാറുന്നതോടെ മധ്യ കേരളത്തിൽ ഒരു വലിയ വികസനത്തിനാണ് സാക്ഷ്യം വഹിക്കുക. തമിഴ്നാട്ടിലെ തേനി ജില്ലക്കാർക്ക് ഇത് ഏറെ ഗുണം ചെയ്യും. കാർഷിക സുഗന്ധ വ്യഞ്ജന കയ്റ്റുമതി എളുപ്പമാകും. 5000 പേർക്ക് നേരിട്ട് തൊഴിൽ പത്തിരട്ടി പരോക്ഷ തൊഴിൽ എന്നിവ ലഭിക്കും. ഇതിന് പ്രതീക്ഷിക്കുന്ന ചെലവ് ആകട്ടെ 2250 കോടി. ഭൂമി ഏറ്റെടുക്കാനും നിരപ്പാക്കാനും 1290 കോടി രൂപയാണ്.
അടുത്ത 5 വർഷത്തിനുളളിൽ ശബരിമല വലിയ വികസന പന്ഥാവിലേക്ക് എത്തിച്ചേരും. ക്ഷേത്രത്തിന്റെ പരിപാവനതയ്ക്ക് മാറ്റം വരുത്താതെയാണ് ഇത്തരം വികസനപ്രവർത്തനങ്ങൾ. ഭക്തർക്കെത്തിച്ചേരാനുളള സൗകര്യങ്ങൾ പതിൻമടങ്ങ് വർദ്ധിക്കും. സമീപ ജില്ലകളിലെ ഒക്കെ പൊതു വിപണിയിൽ വലിയ മാറ്റം സംഭവിക്കും. ചെങ്ങന്നൂരിൽ നിന്നും പമ്പയിലേക്ക് തീവണ്ടിപ്പാത കൂടി എത്തിയാൽ ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാനുളള തീരുമാനത്തിന് താമസം ഉണ്ടാകില്ല എന്ന കാര്യത്തിൽ തർക്കമില്ല. ഏറെ നാളായി ഉയരുന്ന ഈ ആവശ്യവും ഇതോടെ യാഥാർത്ഥ്യമാകും.
ബിനു പളളിമൺ
https://www.facebook.com/Malayalivartha
























