സംസ്ഥാനത്ത് പുതിയ ബഡ്‌ജറ്റ് നിർദ്ദേശങ്ങൾ നാളെമുതൽ നിലവിൽ വരും.....ഇന്ധനവില, ഭൂമിന്യായവില,കെട്ടിടനികുതി,വാഹനനികുതി,ഇന്ത്യൻ നിർമ്മിത വിദേശമദ്യം തുടങ്ങിയവയ്‌ക്കെല്ലാം ഇനി ചിലവേറും.....വിവിധ സേവനമേഖലകളിലും ചിലവേറുന്നതും പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വരുന്നതും നാളെമുതലാണ്.....

സംസ്ഥാനത്ത് പുതിയ ബഡ്‌ജറ്റ് നിർദ്ദേശങ്ങൾ നാളെമുതൽ നിലവിൽ വരും. ഇന്ധനവില, ഭൂമിന്യായവില,കെട്ടിടനികുതി,വാഹനനികുതി,ഇന്ത്യൻ നിർമ്മിത വിദേശമദ്യം തുടങ്ങിയവയ്‌ക്കെല്ലാം ഇനി ചിലവേറും. വിവിധ സേവനമേഖലകളിലും ചിലവേറുന്നതും പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വരുന്നതും നാളെമുതലാണ്.ഏറ്റവും പ്രധാനമായും പെട്രോൾ, ഡീസൽ എന്നിവയ്‌ക്ക് സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തിയത് വഴിയുണ്ടാകുന്ന വിലവർദ്ധനവാണ്. ലിറ്ററിന് രണ്ട് രൂപയാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ തമിഴ്‌നാടും കർണാടകവുമായി നാല് രൂപയോളം വർദ്ധന ഇന്ധനവിലയിൽ കേരളത്തിനുണ്ട്. ഇത് വീണ്ടും വർദ്ധിക്കുന്നതോടെ അതിർത്തികളിലെ വാഹനങ്ങൾ ഏറിയപങ്കും മറ്റ് സംസ്ഥാനങ്ങളിൽ തന്നെ ഇന്ധനം നിറയ്‌ക്കാൻ പോയേക്കുമെന്നത് തിരിച്ചടിയാണ്. ഒരു രൂപ കുറച്ചേക്കുമെന്ന് ആദ്യം പ്രചരിച്ചെങ്കിലും അതിന് ഉദ്ദേശ്യമില്ലെന്ന് സർക്കാർ വ്യക്തമാക്കുകയായിരുന്നു.ഭൂമി ന്യായവിലയിൽ 20 ശതമാനത്തോളം വർദ്ധന നിലവിൽ വരും.
രജിസ്‌ട്രേഷൻ ചിലവേറും. അപാർട്ടുമെന്റ്, ഫ്ളാറ്റ് ഇവ നിർമ്മിച്ച് ആറ് മാസത്തിനകം കൈമാറുന്നതിനുള്ള നിരക്ക് അഞ്ച് ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമാകും. മദ്യത്തിനും വിലകൂടുന്നുണ്ട്. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിൽ 500 മുതൽ 999 വരെ വിലയുള്ളവയ്‌ക്ക് കുപ്പി ഒന്നിന് 20 രൂപ അധികം നൽകേണ്ടി വരും. 1000 രൂപയ്‌ക്ക് മുകളിലെങ്കിൽ 40 രൂപയാണ് സാമൂഹ്യസുരക്ഷാ സെസ്.അതേസമയം സംസ്ഥാനത്ത് സ്വകാര്യ ബസ്,കോൺട്രാക്‌ട് ക്യാരേജ് ബസുകൾക്ക് മൂന്ന് മാസത്തിനിടെ അടക്കേണ്ട നികുതിയിൽ 10 ശതമാനം ഇളവുണ്ട്. 30 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള വീട്ടിൽ താമസിക്കുന്ന ബിപിഎൽ കുടുംബത്തിന് കെട്ടിടനികുതിയില്ല. 60 ചതുരശ്ര മീറ്ററിന് താഴെയുള്ള വീടുകൾക്ക് നികുതിയിളവുമുണ്ടാകും.യുപിഐ സേവനങ്ങളിൽ അക്കൗണ്ടിൽ നിന്നും മുൻകൂറായി പണമടച്ചുള്ള വാലറ്റ് സേവനങ്ങൾക്ക് ചിലവേറും. 2000 രൂപയ്‌ക്ക് മുകളിൽ കൈമാറ്റം നടത്തുന്ന കച്ചവടക്കാരായ ഉപയോക്താക്കൾക്ക് 1.1 ശതമാനം ഇന്റർചേഞ്ച് ഫീ നൽകേണ്ടി വരും.
അതുപോലെ സെക്കന്റ്‌ഹാൻഡ് വാഹനങ്ങൾ വിൽക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന മോട്ടർ വാഹന നിയമ ഭേദഗതിയും നാളെ നിലവിൽ വരും.പെട്രോൾ, ഡീസൽ
∙ പെട്രോളിനും ഡീസലിനും ലീറ്ററിന് 2 രൂപ നിരക്കിൽ സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തുന്നതിനാൽ വിലയിൽ 2 രൂപയുടെ വർധന.
ഭൂമിയിടപാട്
∙ ഭൂമിയുടെ ന്യായവിലയിൽ 20% വർധന. റജിസ്ട്രേഷൻ ചെലവും ഉയരും. ഇപ്പോൾ 10,000 രൂപയാണ് ന്യായവിലയെങ്കിൽ ഇത് 12,000 രൂപയായി വർധിക്കും. ഒരു ലക്ഷമാണ് ന്യായവിലയെങ്കിൽ വർധിക്കുന്ന ചെലവ് 2,000 രൂപ.
∙ ഫ്ലാറ്റുകളും അപ്പാർട്മെന്റുകളും നിർമിച്ച് 6 മാസത്തിനകം മറ്റൊരാൾക്കു കൈമാറുമ്പോഴുള്ള മുദ്രപ്പത്ര നിരക്ക് 5% എന്നത് 7% ആയി വർധിക്കും.
കെട്ടിട നികുതി
∙ കെട്ടിട നികുതിയിലും ഉപനികുതികളിലും 5% വർധന. പ്രതിമാസ പിഴത്തുക ഒരു ശതമാനത്തിൽ നിന്നു 2 ശതമാനമായി വർധിക്കും.
വാഹന നികുതി
∙ സ്വകാര്യ വാഹനങ്ങൾക്ക് ഒറ്റത്തവണ നികുതി കൂടും. വില 5 ലക്ഷം വരെ: 1% വർധന. 5 ലക്ഷം മുതൽ 15 ലക്ഷം വരെ: 2%. 15 ലക്ഷം മുതൽ 20 ലക്ഷം വരെ: 1%. 20 ലക്ഷം മുതൽ 30 ലക്ഷം വരെ: 1%. 30 ലക്ഷത്തിനു മേൽ: 1%.
∙ 2 ലക്ഷം വരെ വിലയുള്ള പുതിയ മോട്ടർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ 2% വർധന.
∙ പുതിയ ഇരുചക്ര വാഹനങ്ങൾക്കുള്ള റോഡ് സുരക്ഷാ സെസ് 50 രൂപയിൽ നിന്ന് 100 രൂപയാകും. ലൈറ്റ് മോട്ടർ വാഹനങ്ങൾക്ക് 100 രൂപയിൽ നിന്ന് 200 രൂപ, മീഡിയം മോട്ടർ വാഹനങ്ങൾക്ക് 150 രൂപയിൽ നിന്നു 300 രൂപ, ഹെവി മോട്ടർ വാഹനങ്ങൾക്ക് 250 രൂപയിൽ നിന്ന് 500 രൂപ.
∙ ഇലക്ട്രിക് വാഹനങ്ങൾക്ക് ആദ്യ 5 വർഷത്തേക്ക് നൽകിയിരുന്ന 50% നികുതി ഇളവ് ഇനിയില്ല.
മരുന്ന്
∙ മരുന്നുകൾക്കു വില വർധിക്കും. എന്നാൽ, പുതിയ ബാച്ച് മരുന്നുകൾ എത്തുമ്പോഴേ ഇതു പ്രതിഫലിക്കൂ.
ക്വാറി ഉൽപന്നങ്ങൾ
∙ കരിങ്കല്ല്, മണ്ണ്, ചെങ്കല്ല് തുടങ്ങിയവയുടെ റോയൽറ്റിയും മറ്റു നിരക്കുകളും കൂടും.
മദ്യം
∙ 500 രൂപ മുതൽ 999 രൂപ വരെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ ഒരു കുപ്പിക്ക് 20 രൂപയും 1000 രൂപയിലേറെ വിലയുള്ള മദ്യത്തിന് 40 രൂപയും സാമൂഹിക സുരക്ഷാ സെസ്.
ഇളവുകൾ
∙ പുതുതായി വാങ്ങുന്ന ഇ–വാഹനങ്ങൾക്കുള്ള നികുതി 20 ശതമാനത്തിൽ നിന്ന് 5 ശതമാനമാകും.
∙ വിൽപന നടന്ന ഭൂമി 3 മാസത്തിനുള്ളിൽ വീണ്ടും വിൽക്കുകയാണെങ്കിൽ സ്റ്റാംപ് ഡ്യൂട്ടി ഇരട്ടി നൽകണമെന്ന നിലവിലെ വ്യവസ്ഥ ഒഴിവാകും. 3 മാസത്തിനും 6 മാസത്തിനും ഇടയ്ക്കു വിറ്റാൽ ഒന്നര ഇരട്ടി സ്റ്റാംപ് ഡ്യൂട്ടി നൽകണമെന്നതും ഇനിയില്ല.
∙ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സ്വകാര്യ സ്കൂൾ വാഹനങ്ങളുടെ നികുതി 3 മാസത്തേക്ക് 5,500 രൂപ എന്നത് 1000 രൂപയാക്കി.
∙ ജീവകാരുണ്യ സംഘടനകൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയുടെ വാഹനങ്ങൾക്കുള്ള നികുതി സർക്കാർ സ്കൂളിന്റേതിനു സമാനമാക്കി.
∙ സ്വകാര്യ ബസ്, കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് ത്രൈമാസ നികുതിയിൽ 10% ഇളവ്.
∙ സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സൗജന്യമായി ഉപയോഗിക്കാവുന്ന കളിസ്ഥലങ്ങൾ, വായനശാലകൾ എന്നിവയ്ക്കു കെട്ടിട നികുതിയില്ല.
∙ 30 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണമുള്ള വീട്ടിൽ താമസിക്കുന്ന ബിപിഎൽ കുടുംബത്തിന് കെട്ടിട നികുതിയില്ല. 60 ചതുരശ്ര മീറ്ററിൽ താഴെയുള്ള വീടിന്റെ ഏതു വിഭാഗത്തിൽപ്പെട്ട ഉടമയ്ക്കും ഇനി ഇൗ ഇളവു ലഭിക്കും.
https://www.facebook.com/Malayalivartha
























