ഖജനാവ് കാലി...ബാലഗോപാലിന് തൽക്കാലത്തേക്ക് ആശ്വസിക്കാം..റെസ്റ്റ് ഹൗസുകളിൽ സമയം ഒന്ന് മാറ്റി, വരുമാനം രണ്ടേകാൽ കോടി...ആകെ വരുമാനം 6.25 കോടി...

ഖജനാവ് കാലിയായി ദാരിദ്രത്തിലേക്ക് കൂപ്പുകുത്തികൊണ്ട് ഇരിക്കുകയാണ് നമ്മുടെ സർക്കാർ..വീടിനും കടമെടുപ്പല്ലാതെ ഒരു വഴിയും സർക്കാരിന്റ മുൻപിൽ ഇനി ഇല്ലെന്നു ഇരിക്കെ..തലകാലത്തേക്ക് ഒരു ആശ്വാസമാവുകയാണ് പൊതുമരാമത്ത് വകുപ്പ്...റെസ്റ്റ് ഹൗസുകളിൽ
നിന്ന് ഇത്തവണ ലഭിച്ച വരുമാനം 6.25 കോടി രൂപ..റെസ്റ്റ് ഹൗസുകളുടെ ചെക്ക് ഇന്‍, ചെക്ക് ഔട്ട് സമയങ്ങള്‍ ഏകീകരിച്ചതോടെ വരുമാനത്തില്‍ വന്‍ വര്‍ധനവെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. സമയം ഏകീകരിച്ച ശേഷമുള്ള നാലു മാസം കൊണ്ട് 2.25 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്.റൂം ബുക്കിങ് ഓൺലൈൻ ആക്കിയ ശേഷമുള്ള ഒരു വര്‍ഷം കൊണ്ട് 4 കോടി രൂപ വരുമാനം ലഭിച്ചിരുന്നു. റെസ്റ്റ് ഹൗസിന്‍റെ ചരിത്രത്തില്‍ ആദ്യമായിരുന്നു അത്. 2023 മാര്‍ച്ച് 25 ആകുമ്പോഴേക്കും ആകെ വരുമാനം 6.25 കോടി ആയി വര്‍ധിച്ചെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരത്തെ തൈക്കാട് റെസ്റ്റ് ഹൗസില്‍ 2022 മാര്‍ച്ചിൽ ലഭിച്ച വരുമാനം 1,93,851 രൂപയായിരുന്നെങ്കില്‍ 2023 മാര്‍ച്ച് 1 മുതല്‍ 28 വരെ മാത്രം 3,75,176 രൂപ ലഭിച്ചു. കോഴിക്കോട് റെസ്റ്റ് ഹൗസില്‍ 2022 മാര്‍ച്ചിൽ ആകെ ലഭിച്ച വരുമാനം 58,526 രൂപയാണെങ്കില്‍ 2023 മാര്‍ച്ച് 1 മുതല്‍ 28 വരെ മാത്രം 1,06,534 രൂപ കിട്ടി. മൂന്നാര്‍ റെസ്റ്റ് ഹൗസില്‍ 2022 മാര്‍ച്ചിൽ ആകെയുണ്ടായിരുന്ന ബുക്കിങ് 99 ആയിരുന്നു. 2023 മാര്‍ച്ചിൽ ഇതുവരെ 311 ആയി വര്‍ധിച്ചു. വരുമാനത്തിലും ഇരട്ടിയിലധികം വര്‍ധനവുണ്ടായെന്ന് മന്ത്രി പറഞ്ഞു.2021 നവംബര്‍ ഒന്നിനാണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസുകള്‍ ‘പീപ്പിള്‍സ് റസ്റ്റ് ഹൗസ്’ എന്ന പേരില്‍ ജനങ്ങള്‍ക്കായി ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനത്തിലേക്കു കൊണ്ടുവന്നത്. അതിനുശേഷം റെസ്റ്റ് ഹൗസുകളിലെ ബുക്കിങ് പടിപടിയായി ഉയര്‍ന്നു. സര്‍ക്കാര്‍ മേഖലയിലുള്ള കേരളത്തിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി ശൃംഖലയാണ് പൊതുമരാമത്ത് റെസ്റ്റ് ഹൗസുകള്‍. മന്ത്രിയായി ചുമതലയേറ്റതിനു ശേഷം ജനങ്ങള്‍ക്കു കൂടി ഉപകാരപ്പെടുന്ന തരത്തില്‍ ഫലപ്രദമായി റെസ്റ്റ് ഹൗസുകളെ ഉപയോഗിക്കാനുള്ള പദ്ധതി ആവിഷ്കരിക്കുകയായിരുന്നുവെന്ന് മന്ത്രി അറിയിച്ചു.
റെസ്റ്റ് ഹൗസുകളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് ജനങ്ങളില്‍ നിന്നും അഭിപ്രായം സ്വീകരിച്ചിരുന്നു. അതുപ്രകാരമുള്ള നടപടികളാണ് ഘട്ടം ഘട്ടമായി സ്വീകരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ഒരാള്‍ റൂം ബുക്ക് ചെയ്താല്‍ വന്നു താമസിക്കുന്നതിനും വെക്കേറ്റ് ചെയ്യുന്നതിനും ഒരു ഏകീകൃത സംവിധാനം ഉണ്ടായിരുന്നില്ല. ഇത് ജനങ്ങള്‍ തന്നെയാണ് ശ്രദ്ധയില്‍പ്പെടുത്തിയത്. പരിശോധിച്ചപ്പോള്‍ അടിയന്തിരമായി ഏകീകൃത സമയക്രമം കൊണ്ടുവരണമെന്ന് തീരുമാനിച്ചു. അതിന്‍റെ അടിസ്ഥാനത്തിലാണ് ചെക്ക് ഇന്‍, ചെക്ക് ഔട്ട് സമയക്രമം നടപ്പിലാക്കിയത്. അതോടെ വരുമാനത്തില്‍ ഇരട്ടിയോളമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ‘പീപ്പിള്‍സ് റെസ്റ്റ് ഹൗസുകള്‍’ ഏറ്റെടുത്ത് വിജയിപ്പിക്കുകയും പുതിയ ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്ന ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നുെവന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
അതെ സമയം കുറച്ചു ദിവസങ്ങൾക്ക് മുൻപ് ട്രഷറി നിയന്ത്രണവും സർക്കാർ കടുപ്പിച്ചിരുന്നു..കൂടാതെ ഈ വര്‍ഷം കടമെടുക്കാന്‍ 1,037 കോടി രൂപ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. എന്നാല്‍, വൈദ്യുതി മേഖലയിലെ മെച്ചപ്പെട്ട പ്രകടനം കണക്കിലെടുത്ത് 4,263 കോടി രൂപ കൂടി വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതോടെ 5,300 കോടി രൂപ കടമെടുത്തു.പണം ഖജനാവിലെത്തുന്നതോടെ പദ്ധതി വിഹിതം നല്‍കി വലിയ പരുക്കില്ലാതെ സര്‍ക്കാര്‍ കടന്നുകൂടും. 16 വര്‍ഷത്തേക്ക് 2,263 കോടി രൂപയും 35 വര്‍ഷത്തേക്ക് 2,000 കോടി രൂപയും 28 വര്‍ഷത്തേക്ക് 1,037 കോടി രൂപയും റിസര്‍വ് ബാങ്ക് വഴിയാണ് കടമെടുക്കുന്നത്. സംസ്ഥാന പദ്ധതി അടങ്കലായ 22,322 കോടി രൂപയില്‍ ഇനി 7,000 കോടി മാത്രമേ ചെലവഴിക്കാനുള്ളൂ.കടമെടുത്ത തുകയുടെ തവണ അടയ്ക്കാനും തുക ആവശ്യമുണ്ട്. അതേസമയം, സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതോടെ കേരളത്തിന് എടുക്കാന്‍ കഴിയുന്ന വായ്പയുടെ തോത് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കും. ഏപ്രില്‍ മാസം ആദ്യവും സര്‍ക്കാര്‍ ഞെരുക്കത്തിലാവും. ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കണം. അതിന് പണം കണ്ടെത്താനും സര്‍ക്കാര്‍ പാടുപെടും.
https://www.facebook.com/Malayalivartha
























