എം ശിവശങ്കറിനെ ചോദ്യം ചെയ്തിട്ട് പല ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുന്നില്ല; ശിവശങ്കറിന്റെ അപ്പുറത്തേക്ക് അന്വേഷണത്തിന് പോകാൻ സാധിക്കാത്ത അവസ്ഥ; അന്വേഷണമായി ഇ ഡി മുന്നോട്ടു പോകുമ്പോൾ ശിവശങ്കറിന്റെ അവിടെയെത്തി വഴിമുട്ടി നിൽക്കുന്നത് പോലെ തോന്നുന്നുണ്ട്; തുറന്നടിച്ച് റിട്ടയേർഡ് എസ്പി ജോർജ് ജോസഫ്
ഇ ഡിയുടെ അന്വേഷണം എം ശിവശങ്കറിൽ വന്നു തട്ടി നിൽക്കുകയാണോ? ഈ വിഷയത്തിൽ റിട്ടയേർഡ് എസ്പി ജോർജ് ജോസഫ് സംസാരിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; എം ശിവശങ്കറിനെ ചോദ്യം ചെയ്തിട്ട് പല ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുന്നില്ല. ശിവശങ്കറിന്റെ അപ്പുറത്തേക്ക് അന്വേഷണത്തിന് പോകാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. കാരണം ശിവശങ്കർ വഴങ്ങുന്നില്ല. അന്വേഷണമായി ഇ ഡി മുന്നോട്ടു പോകുമ്പോൾ ശിവശങ്കറിന്റെ അവിടെയെത്തി വഴിമുട്ടി നിൽക്കുന്നത് പോലെ തോന്നുന്നുണ്ട്. അതുകൊണ്ട് മറ്റു മാർഗത്തിലേക്ക് ഇ ഡി സഞ്ചരിക്കുകയാണ്.
ഇ ഡി പുതിയ ആളുകളിലേക്ക് അന്വേഷണവും നീക്കുന്നതിന് കാരണമായിട്ട് തനിക്ക് തോന്നുന്നത് അതാണ് എന്നാണ് അദ്ദേഹം പറയുന്നത്. വിജേഷ് പിള്ള എന്ന വ്യക്തി സ്വപ്ന സുരേഷ് മായുള്ള അവരുടെ കൂടിക്കാഴ്ച ആ വിഷയവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പുതിയ വ്യക്തികളെ ചോദ്യം ചെയ്യുന്നത്. 1കോടി 90ലക്ഷം രൂപ വെളിയിലേക്ക് പോയി എന്ന് കണ്ടെത്തിയിട്ടുണ്ട്.
അത് ക്രമപ്രകാരം കുറ്റകരമാണ്. തുക എങ്ങോട്ട് പോയി ആരൊക്കെ പങ്കുവെച്ചു? കുറച്ചു കോടി ഇവിടെ ലോക്കറിലും കുറച്ചുകൂടി രൂപ ഇന്ത്യയ്ക്ക് വെളിയിലേക്ക് പോയി. ഇത്രയും വിവരങ്ങൾ വെളിയിലേക്ക് വന്നു. ബാക്കി തുക ഇങ്ങോട്ട് പോയി എന്ന കാര്യത്തിൽ അറിവില്ല. ആ തുക എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കിട്ടി എന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.അത് കൊണ്ടായിരിക്കാം പുതിയ ആളുകളിലേക്ക് അന്വേഷണം നീളുന്നത്.നമ്മൾ വിചാരിക്കാത്ത പലരെയും ചോദ്യം ചെയ്യാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.
ഇ ഡി അതിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നു. കർണാടകയിൽ വൈറ്റ്ഫീൽഡ് ഹോട്ടലിൽ സ്വപ്ന സുരേഷിനെ വിജേഷ് പിള്ള കാണാൻ പോയ സ്ഥലത്ത് ഒരു രാഷ്ട്രീയക്കാരനെ മകനാണ് കൂടെയുണ്ടായിരുന്നത് എന്ന കാര്യത്തിൽ വ്യക്തതയുണ്ടെങ്കിലും ആരാണ് എന്നത് ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. വന്ന വ്യക്തിക്ക് സ്വപ്ന സുരേഷുമായി ശിവശങ്കറുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും അറിയില്ല. സംഭവം വെളിയിലേക്ക് വന്നിട്ടില്ല. ഇതുമായി ബന്ധമുണ്ടെന്ന് കരുതുന്ന ചില വ്യവസായികൾക്ക് നോട്ടീസ് കൊടുത്ത വിവരം അറിയുവാൻ സാധിക്കുന്നുണ്ട് എന്നും അദ്ദേഹംപറഞ്ഞു.
https://www.facebook.com/Malayalivartha