കോഴിക്കോട്ട് ഓടുന്ന ട്രെയിനിലുണ്ടായ ആക്രമണം; കേന്ദ്ര ആഭ്യന്തരമന്ത്രാലയം പരിശോധിക്കും; എൻ ഐഎ അന്വേഷിക്കും; സംഭവത്തെക്കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം വിവരം തേടുന്നു; ഡിജിപി അനില്‍കാന്ത് ഇന്ന് കണ്ണൂരിലേക്ക്

മലയാളികളെ അക്ഷരാർത്ഥത്തിൽ നടക്കുന്ന ഒരു സംഭവം തന്നെയാണ് ട്രെയിനിൽ ഉണ്ടായിരിക്കുന്നത്.ട്രെയിന്‍ യാത്രയ്ക്കിടെ യുവാവു രാത്രി കോച്ചില്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. മൂന്നു പേർ മരിച്ചു. ചിലരുടെ നില ഗുരുതരമാണ്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ നിർണായകമായ നീക്കം നടക്കുകയാണ് കേന്ദ്ര ഏജൻസികൾ.
കോഴിക്കോട്ട് കഴിഞ്ഞ ദിവസം ഓടുന്ന ട്രെയിനിലുണ്ടായ ആക്രമണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പരിശോധിക്കുവാനിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് എൻ ഐഎ അന്വേഷിക്കും. സംഭവത്തെക്കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം വിവരം തേടുവാനൊരുങ്ങുകയാണ് .ഡിജിപി അനില്‍കാന്ത് ഇന്ന് കണ്ണൂരിലേക്ക് പോകുവാൻ തയ്യാറെടുക്കുകയാണ് .രാവിലെ 11.30ക്കുള്ള വിമാനത്തിൽ അദ്ദേഹം കണ്ണൂരിലേക്ക് പുറപ്പെടും. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ക്കാണ് പോകുന്നതെങ്കിലും ട്രെയിന്‍ ആക്രണത്തെക്കുറിച്ചുള്ള അന്വേഷണം ഡിജിപി വിലയിരുത്തുമെന്നാണ് കിട്ടുന്ന സൂചന.
അതേസമയം ചുവന്ന ഷർട്ട് ധരിച്ച് തൊപ്പി വെച്ച മധ്യവയസ്കനായ ആളാണ് പ്രതിയെന്നാണ് ദൃക്‌സാക്ഷിയുടെ മൊഴി. സാധാരണ ശാരീരിക പ്രകൃതിയുള്ള അജ്ഞാതനാണ് അയാൾ എന്നും ദൃക്സാക്ഷി പറഞ്ഞു. ജനറൽ കമ്പാർട്ട്മെന്റിൽ കയറിയ ശേഷം ബോഗികൾക്കുള്ളിലൂടെ ആവാം ഇയാൾ റിസർവ്ഡ് കമ്പാർട്ട്മെന്റിലേക്ക് എത്തിയത് എന്നാണ് സംശയിക്കുന്നത്. അടുത്തേക്കു വന്ന ഒരാള്‍ പെട്ടെന്ന് എന്തോ സ്‌പ്രേ ചെയ്തു. നനവു പടരുന്നത് അറിയുന്നതിനു മുന്‍പേ തീ പടര്‍ന്നു. ആളുകള്‍ എഴുന്നേറ്റ് ഓടി. എന്താണെന്നു സംഭവിച്ചതെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും മറ്റൊരു യാത്രക്കാരന്‍ പറഞ്ഞു. തീവണ്ടിയിൽ അക്രമം ആസൂത്രിതം എന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് എത്തിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ വിപുലമായ അന്വേഷണം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha

























