Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു


സൈനികന്റെ ഞെട്ടിക്കുന്ന പോസ്റ്റ്.. എന്തോ അട്ടിമറി മണക്കുന്നില്ലേ??വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ? CBI അല്ലങ്കിൽ NIA അന്വേഷണം വേണം...


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...

കാരയ്ക്കല്‍ തുറമുഖം ഏറ്റെടുക്കല്‍ പ്രക്രിയ 1485 കോടി രൂപ നല്‍കിയ അദാനി ഗ്രൂപ്പ് പൂര്‍ത്തിയാക്കിയത് കേരളത്തിന് വലിയ അടിയായി മാറുമെന്ന് കണക്ക് കൂട്ടുന്നു. കടത്തില്‍ മുങ്ങിയത് മൂലം കൈമാറാനിരുന്ന കാരയ്ക്കല്‍ തുറമുഖം ഏറ്റെടുക്കാന്‍ അദാനി പോര്‍ട്ട് നേരത്തെ തീരുമാനിച്ചിരുന്നു

03 APRIL 2023 11:30 AM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനായി വായ്പ തരാന്‍ ആളുണ്ടോയെന്ന് കേരള സര്‍ക്കാര്‍ ചോദിച്ച് നടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റൈ പ്രവര്‍ത്തനം ആരംഭിക്കണമെങ്കില്‍ സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നല്കിയിട്ടുള്ള വാക്കുകള്‍ പാലിക്കണം. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു കൊടുക്കണം. സാമ്പത്തിക പ്രതിസന്ധി കാരണം ഇത് രണ്ടും സര്‍ക്കാരിന് എളുപ്പം സധ്യവുമല്ല. പിന്നെ വിഴിഞ്ഞം പുനരധിവാസവും അതിനെ തുടര്‍ന്ന് അടിക്കടിയുണ്ടാകുന്ന സംഘര്‍ഷങ്ങളും പോര്‍ട്ട് നിര്‍മ്മാണത്തിന് തന്നെ തടസ്സമായി കൊണ്ടിരിക്കുകയാണ്. പ്രകൃതി സൗകര്യങ്ങള്‍ പരമാവധിയുണ്ടായിട്ടും രാഷ്ട്രീയ വടംവലിയുടെ ഇടയില്‍പെട്ട് വിഴിഞ്ഞം തുറമുഖ പദ്ധതി അനന്തമായ നീളുകയാണ്.

വിഴിഞ്ഞത്ത് തീരദേശ വാസികള്‍ സംഘടിച്ചു നടത്തിയ സമരത്തിലും , അക്രമങ്ങളിലും വിദേശ ഫണ്ടിംഗ് വരെ ചര്‍ച്ചയായിരുന്നു. തുറമുഖ മാഫിയ അല്ലെങ്കില്‍ ലോബിയുടെ പലതരത്തിലുള്ള കളികള്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. പിണറായി വിജയന്‍ സര്‍ക്കാര്‍ താലോലിച്ച് നടക്കുന്ന അദാനി ഗ്രൂപ്പ് വിഴിഞ്ഞം തഴഞ്ഞു തുടങ്ങിയിരിക്കുന്നു. കരാര്‍ പ്രകാരമുള്ള തുകകള്‍ യഥാസമയം ലഭിച്ചില്ലെങ്കില്‍ അദാനി ഗ്രൂപ്പ് തന്നെ വിഴിഞ്ഞം വിട്ടേയ്ക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. നീണ്ടകാലത്തെ കേസുകളില്‍ കുടുക്കി തുറമുഖ സ്വപനത്തെ തന്നെ അവര്‍ക്ക് കോടതിയ്ക്കകത്താക്കാനാകും. കടത്തിന് മേല്‍ കടംകയറി നില്ക്കുന്ന സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖത്തിന് പണം കണ്ടെത്താന്‍ നെട്ടോട്ടമോടുകയാണ്.

ഈ സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പ് തൊട്ടടുത്തെ കാരയ്ക്കല്‍ തുറമുഖം ഏറ്റെടുത്തത്.കാരയ്ക്കല്‍ തുറമുഖം ഏറ്റെടുക്കല്‍ പ്രക്രിയ 1485 കോടി രൂപ നല്‍കിയ അദാനി ഗ്രൂപ്പ്  പൂര്‍ത്തിയാക്കിയത് കേരളത്തിന് വലിയ അടിയായി മാറുമെന്ന് കണക്ക് കൂട്ടുന്നു. കടത്തില്‍ മുങ്ങിയത് മൂലം കൈമാറാനിരുന്ന കാരയ്ക്കല്‍ തുറമുഖം ഏറ്റെടുക്കാന്‍ അദാനി പോര്‍ട്ട് നേരത്തെ തീരുമാനിച്ചിരുന്നു. ഏറ്റെടുക്കല്‍ പ്രക്രിയ മുഴുവന്‍ തുകയും നല്‍കി പൂര്‍ത്തിയാക്കുകയായിരുന്നു.  

പിന്നീട് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ കാരയ്ക്കല്‍ തുറമുഖത്തിന്  വായ്പനല്‍കിയ ധനകാര്യസ്ഥാപനങ്ങളുടെ ബാധ്യതയായ 1485 കോടി രൂപ നല്‍കി ഏറ്റെടുക്കാന്‍ അദാനി പോര്‍ട്ടിനെ അനുവദിക്കുകയായിരുന്നു. അത്രയും തുക ഒരുമിച്ച് നല്‍കി അദാനി പോര്‍ട്ട് കാരയ്ക്കല്‍ തുറമുഖം ഏറ്റെടുക്കുന്നത് പൂര്‍ത്തിയാക്കുകയായിരുന്നു.  കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ കാരയ്ക്കല്‍ പട്ടണത്തിനടുത്താണ് കാരയ്ക്കല്‍ തുറമുഖം.

ഇനി 850 കോടി രൂപ കൂടി ചെലവഴിച്ച് ഈ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വൈകാതെ അദാനി പോര്‍ട്ട് വികസിപ്പിക്കമെന്നും അത് ചരക്കുകയറ്റിറക്ക് ചെലവ് കുറയ്ക്കുമെന്നും അദാനി പോര്‍ട്ട് സിഇഒ കരണ്‍ അദാനി പറഞ്ഞു.  അടുത്ത് അഞ്ച് വര്‍ഷത്തിനകം ഈ തുറമുഖത്തിന്റെ കപാസിറ്റി ഇരട്ടിയാക്കാനുള്ള പദ്ധതിയുമുണ്ട്. . ഇന്ത്യയിലെ ഏറ്റവും വലിയ ചരക്ക് ഗതാഗത സംവിധാനം എന്ന നിലയ്ക്ക് അദാനി പോര്‍ട്ട് മറ്റൊരു നാഴികക്കല്ല് താണ്ടുകയാണ്. ഇതോടെ ഇന്ത്യയിലെ 14 തുറമുഖങ്ങള്‍ ഇപ്പോള്‍ അദാനി പോര്‍ട്ട് കൈകാര്യം ചെയ്യുന്നുണ്ട്. അതില്‍ വിഴിഞ്ഞം മാത്രമാണ് അദാനി ഗ്രൂപ്പിന്റെ കണക്ക് കൂട്ടലുകള്‍ അട്ടിമറിച്ചിരിക്കുന്നത്. ആയിരം ദിവസം കൊണ്ട് വിഴിഞ്ഞത്ത് കപ്പലടുപ്പിക്കുമെന്ന് പറഞ്ഞിറങ്ങിയ അദാനി ഗ്രൂപ്പ് സര്‍ക്കാരിന്റെ നിസസഹകരണം കാരണം പിന്നോട്ട് പോയിരിക്കുകയാണ്.

 അന്താരാഷ്ട്ര തുറമുഖത്തിനു വേണ്ട മാനദണ്ഡങ്ങളായ അന്താരാഷ്ട്ര കപ്പല്‍ പാതയുെ സാമീപ്യം തീരത്തുനിന്നും ഒരു നോട്ടിക്കല്‍ മൈല്‍ അകലം വരെ 24 മീറ്റര്‍ സ്വാഭാവിക ആഴം തുടങ്ങിയവയെല്ലാം വിഴിഞ്ഞത്തിന് വലിയ സാധ്യതകളാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു.കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കാനിടയുള്ള പദ്ധതിയാണ് തിരുവനന്തപുരം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെന്ന് പദ്ധതിയെ അനുകൂലിക്കുന്നവരും അല്ലാത്തവരും അവകാശപ്പെടുന്നുണ്ട്. പദ്ധതി നടപ്പിലായാല്‍ ഭാരതത്തിലെ മറ്റു വന്‍ തുറമുഖങ്ങളിലെ വര്‍ദ്ധിച്ചുവരുന്ന തിരക്ക് ഗണ്യമായ രീതിയില്‍ കുറക്കാനാകുമെന്ന് കരുതപ്പെടുന്നു. വിഴിഞ്ഞത്തുനിന്നും 10 നോട്ടിക്കല്‍ മൈല്‍ അകലെ അന്താരാഷ്ട്ര കപ്പല്‍പ്പാത കടന്നുപോകുന്നണ്ട്.

കേരള സര്‍ക്കാര്‍ ആഗസ്റ്റ് 2015 ലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡുമായി 40 വര്‍ഷത്തേക്കുള്ള  കരാര്‍ഒപ്പിട്ടത്. കേരളത്തിന്റെ ഏറ്റവും ജൈവസമ്പന്നമായ കടല്‍ മേഖലകളില്‍ ഒന്നാണ് വിഴിഞ്ഞം. കടല്‍ ആവാസവ്യവസ്ഥയ്ക്ക് പദ്ധതിയുണ്ടാക്കുന്ന ആഘാതം ഏറെ വലുതായിരിക്കുമെന്ന് ഒരുക്കൂട്ടര്‍ വാദിച്ചിരുന്നു.

വിഴിഞ്ഞം തീരത്തുനിന്നും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസത്തിന് പദ്ധതിയില്ലാത്തത് ഇതിലെ വലിയ പരിമിതിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായി 475 കോടി രൂപ പ്രത്യേകമായി ചെലവിട്ട് 3000 കുടുംബങ്ങളെ പുനരധിവസിപ്പിക്കല്‍ കേരളം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പുനരധിവാസ പദ്ധതിയായി മാറിയിരിക്കുകയാണ്.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണത്തിന് അദാനി ഗ്രൂപ്പിനു നല്‍കാന്‍  850 കോടി അടിയന്തരമായി വായ്പയെടുക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമ്ങ്ങളും വിജയം കണ്ടില്ല. ഹഡ്‌കോയില്‍ നിന്ന് വായ്പയെടുക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.തുറമുഖനിര്‍മാണം പൂര്‍ത്തിയായി 15 വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ നടത്തിപ്പ് സര്‍ക്കാരിലേക്ക് എത്തുകയുള്ളൂ. അതുകൊണ്ടുതന്നെ ഹഡ്കോയില്‍നിന്നു വായ്പയെടുത്താല്‍ 16 വര്‍ഷം കഴിഞ്ഞ് തിരിച്ചടവ് നടത്തിയാല്‍ മതിയെന്ന് ധാരണയായിട്ടുണ്ട്. അതുവരെ പലിശ മാത്രം നല്‍കിയാല്‍ മതിയാകും. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഇനി 1000 കോടി രൂപയും വിഴിഞ്ഞം-ബാലരാമപുരം റെയില്‍വേ ലൈന്‍ നിര്‍മാണത്തിനു മറ്റൊരു 1000 കോടിയുമുള്‍പ്പെടെ 2850 കോടിയാണ് സര്‍ക്കാര്‍ ആകെ വായ്പയെടുക്കുന്നത്. സാങ്കേതികപ്രശ്നങ്ങളാല്‍ ബാങ്കുകളില്‍നിന്നു വായ്പ ലഭ്യമല്ലാത്തതിനാലാണ് ഹഡ്കോയെയും സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെയും സമീപിച്ചിരിക്കുന്നത്

ബ്രേക്ക് വാട്ടര്‍ നിര്‍മാണത്തിന് സര്‍ക്കാര്‍ നല്‍കേണ്ടത് 1450 കോടി രൂപയാണ്. നിലവില്‍ ബ്രേക്ക് വാട്ടറിന്റെ 30 ശതമാനം പണി പൂര്‍ത്തിയായിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കേണ്ട വിഹിതത്തില്‍നിന്ന് 400 കോടി എത്രയുംപെട്ടെന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് പലതവണ കത്ത് നല്‍കിയിരുന്നു. സര്‍ക്കാരിന് വായ്പകള്‍ കിട്ടാനുള്ള കാലതാമസം പരിഗണിച്ച്  ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണത്തിന് 100 കോടി രൂപ സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് കൈമാറി.മാര്‍ച്ച് 31 നുള്ളില്‍ 400 കോടി രൂപയാണ് സര്‍ക്കാര്‍ നല്‌കേണ്ടിയിരുന്നത്. കെ.എസ്.എഫിയില്‍ നിന്നും വായ്പയെടുത്താണ് നൂറ് കോടി നല്കിയിത്. സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യത്തോട് നാന്നൂറ് കോടി രൂപയുടെ വായ്പ് തരപ്പെടുത്താനാണ് ഇപ്പോല്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

തുറമുഖ നിര്‍മാണത്തിനുള്ള ഗ്യാപ് വയബിലിറ്റി ഫണ്ടായി 817 കോടിയാണ് നല്‍കേണ്ടത്. ഇതില്‍ 400 കോടി രൂപ സംസ്ഥാന വിഹിതമാണ്.  കൂടാതെ തുറമുഖ നിര്‍മാണം എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്നുള്ള ലക്ഷ്യവും മുന്‍നിര്‍ത്തിയാണ്, അദാനി ഗ്രൂപ്പിനു നല്‍കാനുള്ള തുക കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.ഗ്യാപ് വയബിലിറ്റി ഫണ്ടായി കേന്ദ്രം നല്‍കാനുള്ള തുക ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടാമെന്നും തുറമുഖവകുപ്പ് അദാനി ഗ്രൂപ്പിന് ഉറപ്പുനല്‍കിയിട്ടുണ്ട്. അടുത്ത സെപ്റ്റംബറില്‍ വിഴിഞ്ഞത്ത് തുറമുഖത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി കപ്പലെത്തിക്കുമെന്നാണ് സര്‍ക്കാര്‍ വാദം.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുഞ്ഞുങ്ങളുടെ പ്രിയ്യപ്പെട്ട ഡ്രൈവർ അങ്കിളും പോയി!! വാൽപ്പാറ അപകടം; ബസ് ഡ്രൈവർ നൗഷാദ് മരിച്ചു  (9 minutes ago)

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ  (32 minutes ago)

ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും  (33 minutes ago)

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 98 ഡോളര്‍ കടന്നു  (44 minutes ago)

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (50 minutes ago)

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു  (54 minutes ago)

മെട്രോ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലിന് പകരം അലാം മുഴങ്ങും..  (1 hour ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 400 രൂപയുടെ ഇടിവ്  (1 hour ago)

Thrissur Ffireworks-Tragedy ഇത്തവണ തൃശൂർ പൂരമില്ല..?!  (2 hours ago)

സ്‌ഫോടനമുണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (2 hours ago)

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസ്സുകാരി മരണത്തിന് കീഴടങ്ങി  (2 hours ago)

മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ നിർദേശം നൽകിയതായി തൃശൂർ എംപി സുരേഷ് ഗോപി  (2 hours ago)

റിയാദിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോഴിക്കോട് സ്വദേശി അന്തരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു  (3 hours ago)

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (3 hours ago)

Malayali Vartha Recommends