ഷഹറൂഖ് സെയ്ഫിയെ സെയ്ഫാക്കിയ കേരള സർക്കാർ. വലിച്ചു കീറി ദേശീയമാധ്യമങ്ങൾ.എന്നാൽ ട്രെയിൻ തീവയ്പ്പ് സംഭവത്തിൽ പ്രതിയായ ഷഹറൂഖ് സെയ്ഫിയെ ഏതു വിധേനെയും സംരക്ഷിക്കുന്നത് സർക്കാരിന്റെ ആവശ്യമാണ് എന്ന നിലയിലുള്ള അനാസ്ഥയാണ് ഉണ്ടായിട്ടുള്ളതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതിയായ, പിടിയിലായ ഷഹറൂഖ് സെയ്ഫിയെ സെയ്ഫാക്കി വയക്കാനും അന്വേഷണം മറ്റൊരു തലത്തിലേക്കും നീങ്ങാതിരിക്കാനും കേരളം കളിച്ച കളികളാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങൾ ചോദ്യം ചെയ്യുന്നത്. കേരളാ പൊലീസിന്റെ കുറ്റകരമായ അനാസ്ഥയുടെ ഉദാഹരണം എന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു മാധ്യമം റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ക്രമസമാധാനപാലനത്തിൽ രാജ്യത്തെ ഏറ്റവും മികച്ച സംഘമാണ് കേരളാ പോലീസ് എന്നാണ് ഏപ്രിൽ 4 ന് കണ്ണൂരിൽ നടന്ന ഒരു പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.ശരിയാണ് പല കേസുകളിലും അത്തരം അഭിനന്ദനാർഹമായ പ്രവർത്തനത്തിലൂടെ പോലീസ് കാര്യക്ഷമത തെളിയിച്ചിട്ടുണ്ട്.
സേനയുടെ അന്വേഷണ മികവിനെ വിമർശകർ പോലും അഭിനന്ദിക്കുമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തോടും ഒരു പരിധി വരെ യോജിക്കാം. പൊതുജനങ്ങൾക്കെതിരായ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരോട് യാതൊരു ദയയും മര്യാദയും നൽകാനാവില്ലെന്നും അത്തരം വ്യക്തികളെ സംരക്ഷിക്കാൻ സേനയ്ക്ക് ഒരു ബാധ്യതയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കണ്ണൂരിൽ മേൽപ്പറഞ്ഞ പ്രസ്താവനകൾ നടത്തിയ അതേ സമയത്താണ് ഷാരൂഖ് സൈഫി ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസ് തീവണ്ടിക്ക് തീയിട്ട് മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. എന്നാൽ ട്രെയിൻ തീവയ്പ്പ് സംഭവത്തിൽ പ്രതിയായ ഷഹറൂഖ് സെയ്ഫിയെ ഏതു വിധേനെയും സംരക്ഷിക്കുന്നത് സർക്കാരിന്റെ ആവശ്യമാണ് എന്ന നിലയിലുള്ള അനാസ്ഥയാണ് ഉണ്ടായിട്ടുള്ളതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റെയിൽവേ സംരക്ഷണ സേനയുടെയും ദേശീയ അന്വേഷണ ഏജൻസിയുടെയും (എൻഐഎ) സജീവ പിന്തുണയോടെ രത്നഗിരിയിൽ നിന്നാണ് പ്രതിയെ മഹാരാഷ്ട്ര പൊലീസ് പിടികൂടിയത്.എന്നാൽ ഷഹറൂഖിന്റെ അറസ്റ്റിൽ മുഖ്യമന്ത്രി അഭിനന്ദിച്ചത് കേരള പോലീസിനെയാണ്.കസ്റ്റഡിയിലായ ഷാരൂഖ് സെയ്ഫിക്കു മേൽ, ആദ്യഘട്ടത്തിൽ പൊലീസ് ചുമത്തിയത് ഐപിസി 302, 307, 326A, 436 വകുപ്പുകളാണ്. അതായത്, “തീപ്പിടിത്തം ഉണ്ടാക്കാവുന്ന ഒരു വസ്തു ഉപയോഗിച്ച് ആളുകളെ കൊലചെയ്തു" എന്ന കാര്യത്തിൽ പൊലീസിന് സംശയം ഉണ്ടായിരുന്നില്ല എന്നർത്ഥം.
എന്നിട്ടും “തീപ്പിടിത്തം ഉണ്ടാക്കാവുന്ന ഒരു വസ്തു ഉപയോഗിച്ച് ആളുകളെ കൊലചെയ്തു" എന്ന കുറ്റവുമായി ബന്ധപ്പെട്ട യുഎപിഎ വകുപ്പുകൾ 15ഉം 16ഉം ചുമത്താൻ രണ്ടാഴ്ചയോളം വൈകി.“തീപ്പിടിത്തം ഉണ്ടാക്കാവുന്ന ഒരു വസ്തു ഉപയോഗിച്ച് ആളുകളെ കൊലചെയ്തു" എന്നത് യുഎപിഎ പ്രകാരം ഒരു ഭീകരവാദ പ്രവർത്തനമാണ്.മറ്റ് ഐപിസി വകുപ്പുകൾ പ്രകാരം കൊലപാതകവും. IPC വകുപ്പുകളും UAPA വകുപ്പുകളും തമ്മിലുള്ള വ്യത്യാസം ഇത്രയേ ഉള്ളൂ.
ആദ്യത്തേത് പ്രകാരം കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് പോകും.
അതിനെ ഏകദേശം രണ്ടാഴ്ച വൈകിപ്പിച്ചു എന്നത് കുറ്റകരമായ അനാസ്ഥ തന്നെയാണ്. അതായത് കൊലപാതകം, കൊലപാതക ശ്രമം, പൊള്ളൽ ഏല്പിക്കുക, തീപ്പിടിത്തം ഉണ്ടാക്കുക എന്നീ കുറ്റങ്ങൾ.യുഎപിഎ ആക്ടിൽ പറയുന്ന കുറ്റങ്ങളാണ് ഷഹരൂഖ് സെയ്ഫി നടപ്പാക്കിയത്. ഭീകരാക്രമണം, അപകടകരമായ സ്വഭാവമുള്ള ജ്വലന പദാർത്ഥങ്ങൾ ഉപയോഗിച്ച്, വ്യക്തികൾക്ക് മരണമോ പരിക്കുകളോ അല്ലെങ്കിൽ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടാക്കുന്ന ഏതൊരു പ്രവൃത്തിയും തീവ്രവാദ പ്രവർത്തനമായി സെക്ഷൻ നിർവചിക്കുന്നു.
സെക്ഷൻ 16 പ്രകാരം വധശിക്ഷയോ ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന ഇത്തരം കേസുകൾ എൻഐഎയ്ക്ക് കൈമാറും. എന്നിട്ടും ചില വെളിപ്പെടുത്താത്ത കാരണങ്ങളാൽ, രണ്ടാഴ്ചയോളം സെയ്ഫിക്കെതിരെ യുഎപിഎ ചുമത്താൻ കേരള പോലീസ് തയ്യാറായില്ല. എന്നാണ് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഷഹറൂഖിന്റേതായി എലത്തൂരിൽ നിന്ന് ലഭിച്ച ബാഗിൽ ഹോട്ടൽ ഭക്ഷണമായിരുന്നില്ല ഉണ്ടായിരുന്നത് മറിച്ച് വീട്ടിൽ നിന്നു കൊണ്ടുവന്നതിന് സമാനമായ ചോറ്റുപാത്രവും ഭക്ഷണവുമായിരുന്നു.
അതായത് കേരളത്തിൽ നിന്ന അതിശക്തമായ പിൻതുണ അയാൾക്കുണ്ടായിരുന്നു എന്നർത്ഥം. അപ്പോൾ അതാരൊക്കെ എന്നും, പിന്നിൽ എന്താണെന്നുമുള്ള അനവേഷണം ചെന്നെത്തിയേക്കാവുന്നത് സർക്കാരുമായി അടുത്തു നിൽക്കുന്ന പലരിലേക്കുമാകാം. അതുതന്നെയാവണം അന്വേഷണം ഇത്രയും ഇഴയാൻ കാരണമായതും. അപ്പോഴും പോലീസിന്റെ അനാസ്ഥ എന്ന പറയാൻ കഴിയില്ല.
വകുപ്പ് മന്ത്രിയുടെയും ഉന്നതരുടെയും ഇടപെടലിലൂടെ അന്വേഷണവും തെളിവെടുപ്പുമൊക്കെ വവൈകിച്ചു എന്നാണ് പറയേണ്ടത്. കേരളം ഭരിക്കുന്ന സിപിഐ എം, യുഎപിഎയ്‌ക്കെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുകയും ഈ നിയമം സാധാരണ നീതിന്യായ പ്രക്രിയയെ തടയുന്നുവെന്ന് പലപ്പോഴും പരാതിപ്പെടുകയും ചെയ്തിട്ടുള്ളത് എല്ലാവർക്കുമറിയാം. അന്വേഷണം ശരിയാണെന്നുണ്ടെങ്കിൽ
അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ പോലീസ് (ഐപിസി) സെക്ഷൻ 302 ,സെക്ഷൻ 307 , സെക്ഷൻ 326, സെക്ഷൻ 43 6എന്നിവ ചുമത്തി. എങ്കിൽ എന്തുകൊണ്ട് തുടർ നടപടികളിലേക്കും അന്വേ,ണങ്ങലിലേക്കും പോലീസ് കടന്നില്ല എന്ന്ന മാധ്യമങഅങൾ ചോദിക്കുന്നു. എങ്കിൽ മുഖ്യമന്ത്രി പറഞ്ഞതുപോലെ പോലീസിന്റെ അനാസ്ഥയിൽ നടപടി എഠുക്കുകയല്ലേ വേണ്ടത്. വേണ്ടപ്പെട്ടവരെ സംരക്ഷിക്കാൻ പോലീസിൽ വെള്ളെ ചേർക്കുന്ന പരിപാടി ചെയ്തിട്ടും ഇനി എന്ത് ന്യായീകരണമാണ് നടത്താനുള്ളതെന്നാണ് ദേശീയ മാധ്യമങ്ങൾ ചോദിക്കുന്നത്.
https://www.facebook.com/Malayalivartha























