Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

വന്ദേഭാരത് എക്‌സ്പ്രസിന്റെ വരവിൽ സിപിഎം കാരൊക്കെ എതിർത്തു നിന്ന സമയത്ത് വന്ദേഭാരതിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ കവിത എഴുതി ആളാണ് സിപിഐ നേതാവായ പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യന്‍. രൂപേഷ് എഴുതിയ കവിതയ്‌ക്കെതിരെ വിമര്‍ശനങ്ങളും രൂക്ഷമായ പരിഹാസങ്ങളും ഉയര്‍ന്ന പശ്ചാത്തലത്തില്‍ മറുപടിയുമായി സമൂഹമാധ്യമത്തിലെത്തിയിരിക്കുകയാണ് അഭിഭാഷകനായ രൂപേഷ്.

21 APRIL 2023 05:41 PM IST
മലയാളി വാര്‍ത്ത

 

 

വന്ദേഭാരത് എക്‌സ്പ്രസിന്റെ വരവിൽ സിപിഎം കാരൊക്കെ എതിർത്തു നിന്ന സമയത്ത് വന്ദേഭാരതിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ കവിത എഴുതി ആളാണ് സിപിഐ നേതാവായ പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യന്‍.

രൂപേഷ് എഴുതിയ കവിതയ്‌ക്കെതിരെ വിമര്‍ശനങ്ങളും രൂക്ഷമായ പരിഹാസങ്ങളും ഉയര്‍ന്ന പശ്ചാത്തലത്തില്‍ മറുപടിയുമായി സമൂഹമാധ്യമത്തിലെത്തിയിരിക്കുകയാണ് അഭിഭാഷകനായ രൂപേഷ്. വന്ദേ ഭാരതിന്റെ ലോക്കോ പൈലറ്റാക്കി എന്നെ മാറ്റിയ എന്റെ കൂട്ടുകാര്‍ക്ക് എന്നെഴുതിയ ചിത്രത്തോടെയാണ് രൂപേഷ് മറുപടി നൽകിയിരിക്കുന്നത്. ഇത് ഫേസ്ബുക്കില്‍ ചര്‍ച്ചയാവുകയാണ്.

വന്ദേ ഭാരതിനെ നോക്കി വരട്ടെ ഭാരത് എന്നു പറഞ്ഞതിന് എന്നോട് കുറുമ്പ് കാട്ടിയ മുഖപുസ്തക കൂട്ടുകാർക്ക് എന്നാണ് കുറിപ്പിന്റെ തുടക്കം. ആകാശം മുട്ടേ വളരാനായി കമ്യൂണിസ്റ്റായതല്ല ഞാൻ...ആകാശം മുട്ടേ വളരാനാണെങ്കിൽ സ്ഥാനമാനങ്ങൾക്കായി കമ്മ്യൂണിസ്റ്റായവരുടെ കൂട്ടത്തിലിറങ്ങി നടന്നാൽ മതിയായിരുന്നു. എന്നാണ് രൂപേഷ് പറയുന്നത്.

ശരി എന്ന് തോന്നുന്നതിനെ മുറുകെപ്പിടിക്കാനും അത് വിളിച്ചു പറയാനും മടിയില്ലെന്നും എന്നാൽ എന്നും താനൊരു കമ്മ്യൂണിസ്റ്റുകാരനായിരിക്കുമെന്നും രൂപേഷ് പോസ്റ്റിലൂടെ വിളിച്ചു പറയുന്നു.കപട കമ്മ്യൂണിസ്റ്റുകൾക്കുള്ള ചുട്ട മറുപടി കൂടിയാവുകയാണ് രൂപേശിന്റെ പോസ്റ്റ്. കമ്മ്യൂണിസ്റ്റാകുക എന്നത് ചുവന്ന കൊടിയുടെ കീഴില്‍ തല താഴ്ത്തി നിന്ന് അണിചേരുക എന്നല്ലെന്നും മറിച്ച് ചങ്കൂറ്റത്തോടും ധീരതയോടും സത്യത്തിന് വേണ്ടി പൊരുതുക എന്നതു കൂടിയാണെന്നുമാണ് രൂപേഷ് അഭിപ്രായപ്പെടുന്നത്.

വന്ദേഭാരത് വരട്ടേ ഭാരത് എന്ന തലക്കെട്ടില്‍ രൂപേഷ് പന്ന്യന്‍ എഴുതിയ കവിതയ്‌ക്കെതിരെയായിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. വന്ദേ ഭാരതിനെ നോക്കി വരേണ്ട ഭാരത് എന്ന് പാടരുതെന്നായിരുന്നു കവിതയുടെ ഉള്ളടക്കം. വന്ദേഭാരത് കുതിക്കുമ്പോള്‍ കിതച്ചോടി അതിന്റെ ചങ്ങല വലിയ്ക്കരുതെന്നും കവിതയിലൂടെ രൂപേഷ് പറഞ്ഞിരുന്നു. ഇതിനെതിരെ പാർട്ടി പ്രവർത്തകർ തന്നെ വിമർശനങ്ങൾ രേഖപ്പെടുത്തുകയുണ്ടായി.

സിപിഎം സെക്രട്ടറി എംവി ​ഗോവിന്ദനെയും ​ഗോവിന്ദന്റെ പരാമർശങ്ങളെയും എടുത്തുകാട്ടുന്ന കവിത കൂടിയായിരുന്നു ആദ്യം രൂപേഷ് ഫെയ്സ് ബുക്കിൽ കുറിച്ചത്. നിലവിലെ സിപിഎം നിലപാടുകളെയും പൊള്ളത്തരങ്ങളെയും എന്നാൽ പന്ന്യന്റെ മകൻ ഒരു യത്ഥാർത്ഥ കമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞ് പോസ്റ്റിനോട് പ്രതികരിക്കുന്നവരാണ് ഏറെയും. രൂപേഷിന്റെ പോസ്റ്റ് ഇങ്ങനെയാണ്.

വന്ദേ ഭാരതിനെ നോക്കി വരട്ടെ ഭാരത് എന്നു പറഞ്ഞതിന് എന്നോട് കുറുമ്പ് കാട്ടിയ മുഖപുസ്തക കൂട്ടുകാര്‍ക്ക് …ആകാശം മുട്ടേ വളരാനായി കമ്യൂനിസ്റ്റായതല്ല ഞാന്‍…ആകാശം മുട്ടേ വളരാനാണെങ്കില്‍ സ്ഥാനമാനങ്ങള്‍ക്കായി കമ്മുണിസ്റ്റായവരുടെ കൂട്ടത്തിലിറങ്ങി നടന്നാല്‍ മതിയായിരുന്നു….ശരിയെന്ന് തോന്നുന്നത് പറയുമ്പോഴും…

തെറ്റെന്ന് പറയുന്നതൊരിക്കലും കേള്‍ക്കാതിരുന്നിട്ടില്ല …രാഹുല്‍ ഗാന്ധിയിലെ ചങ്കൂറ്റത്തെ ഇഷ്ടപ്പെട്ടുന്നതുകൊണ്ട് ഞാനൊരിക്കലും ഒരു കോണ്‍ഗ്രസ്സ്‌കാരനാകില്ല….അരവിന്ദ് കേജരിവാളിലെ ഭയമില്ലായ്മയിലേക്ക് എത്തി നോക്കുന്നതു കൊണ്ട് ഞാന്‍ ഒരു ആം ആദ്മിക്കാരനുമല്ല …രാമായണവും മഹാഭാരതവും പുരാണങ്ങളും ഇഷ്ടപ്പെടുന്നുവെന്നതു കൊണ്ട് ഞാനൊരു ബി.ജെ.പിക്കാരനുമല്ല…

മത ചിന്ത മനസ്സിനെ കീഴടക്കാത്തതു കൊണ്ട് ഞാനൊരു വര്‍ഗ്ഗീയ വാദിയുമല്ല….ഈശ്വര ചിന്ത മനസ്സില്‍ തീരെ ഇല്ലാത്തതു കൊണ്ട് നിരീശ്വരവാദിയായ ഞാന്‍ രാമായണവും മഹാഭാരതവും ഗീതയും ഖുറാനും ബൈബിളും വായിക്കാതിരുന്നിട്ടുമില്ല…ദൈവ വിശ്വാസം തീരെയില്ലാത്ത വീട്ടില്‍ പിറന്നത് കൊണ്ട് വിശ്വാസത്തെ ഒരിക്കലും നിന്ദിക്കാറുമില്ല…

ദൈവ വിശ്വാസമില്ലാത്ത വീട്ടില്‍ പിറന്നതു കൊണ്ടല്ല ഞാനൊരു കമ്മ്യൂണിസ്റ്റായത്...സ്വന്തം വീട്ടിലുള്ളവര്‍ തിരഞ്ഞെടുത്ത പാര്‍ട്ടിയും പ്രത്യയശാസ്ത്രവും നന്മയുടേതാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ട് തന്നെയാണ് ഞാന്‍ കമ്മൂണിസ്റ്റായത്:…ശരിയെന്ന് തോന്നുന്നതിനെ മുറുകെ പിടിക്കുമ്പോഴും തെറ്റെന്ന് ബോധ്യമായാല്‍ തിരുത്തുന്നതിന് സങ്കോചമില്ലാത്ത ഒരു തലമുറയാണ് നമുക്ക് ആവശ്യം…

പക്ഷെ ശരിയും തെറ്റും തിരിച്ചറിയാന്‍ ജാതിയേയും നിറത്തേയും ഇസത്തേയും നേതാക്കളെയും നോക്കുന്ന ഒരു തലമുറ മുന്നില്‍ വന്നു നില്‍ക്കുന്നു എന്നതും കാലം കൊണ്ടുവന്ന മാറ്റമായിരിക്കാം…കണ്ണുരുട്ടി നടക്കുന്ന നേതാക്കള്‍ക്ക് മുന്നില്‍ തല താഴ്ത്തി നടക്കുന്ന ഒരു തലമുറയുടെ പ്രതിനിധികളാവരുത് നമ്മള്‍…..ശരിക്കു നേരെ മാത്രം തിരിച്ചുപിടിച്ച കണ്ണാടിയിലായിരിക്കണം നമ്മള്‍ നമ്മളെ കാണേണ്ടത്….


അല്ലാത്തപക്ഷം അത് വരുംതലമുറയോട് ചെയ്യുന്ന തിരുത്താനാവാത്ത തെറ്റായി മാറും …വന്ദേ ഭാരതിനെ കുറിച്ച് ഞാനെഴുതിയതിനെ വിമര്‍ശിച്ചവരുടെ പ്രതികരണങ്ങളിലെ നല്ല വശങ്ങള്‍ സ്‌നഹത്തോടെ… പൂര്‍ണ്ണമനസ്സോടെ ഉള്‍ക്കൊള്ളുന്നു …..ഞാനെന്നും
കമ്മ്യൂണിസ്റ്റായിരിക്കും…

കമ്മ്യൂണിസ്റ്റാകുക എന്നത് ചുവന്ന കൊടിയുടെ കീഴില്‍ തല താഴ്ത്തി നിന്ന് അണിചേരുക എന്നല്ല …മറിച്ച് ചങ്കൂറ്റത്തോടും ധീരതയോടും സത്യത്തിന് വേണ്ടി പൊരുതുക എന്നതു കൂടിയാണ്…ഇതാണ് പോസ്റ്റ് അനുബന്ധമായി കുറച്ച് കാര്യങ്ങൾ കൂടി രൂപേഷ് പോസ്റ്റിൽ ചേർക്കുന്നു.

ഞാനെന്ന പദം ഉപയോഗിക്കാനിഷ്ടപ്പെടാറില്ലെങ്കിലും തന്നെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുത്തരത്തിനായി ഞാൻ എന്നല്ലാതെ ഒരു വാക്ക് ഉപയോ​ഗിക്കാനില്ലാത്തതുകൊണ്ടാണ് എന്നാണ് രൂപേഷ് പറയുന്നത്. സിപിഎം നെതിരെ സംസാരിച്ചാൽ അവരെ സംഘികളെന്ന് മുദ്രകപത്തുന്ന കമ്മ്യൂണിസ്റ്റ് രീതിയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ നിലനിൽക്കുന്നത്.രൂപേഷിനെയും സംഘിയെന്ന് വിലയിരുത്തുകയാണ് കമ്മ്യൂണിസ്റ്റ്കാർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (1 hour ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (2 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (2 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (2 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (2 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (2 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (3 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (4 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (4 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (4 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (5 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (5 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (5 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (6 hours ago)

Malayali Vartha Recommends