തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടിയെ രക്ഷിക്കാനാവാത്ത സംഭവത്തിൽ പൊതുസമൂഹത്തിനുണ്ടാവുന്ന ആശങ്കയുടെ തലം മറ്റൊന്നാണ്.ഒരു അരിക്കൊമ്പൻ ഇനിയും തീർപ്പാവാത്തിടത്താണ് വീണ്ടുമൊരു വന്യജീവി വിഷയമാവുന്നത്.

തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടിയെ രക്ഷിക്കാനാവാത്ത സംഭവത്തിൽ പൊതുസമൂഹത്തിനുണ്ടാവുന്ന ആശങ്കയുടെ തലം മറ്റൊന്നാണ്.ഒരു അരിക്കൊമ്പൻ ഇനിയും തീർപ്പാവാത്തിടത്താണ് വീണ്ടുമൊരു വന്യജീവി വിഷയമാവുന്നത്.
മണിക്കൂറുകൾ കിണറ്റിൽ കുടുങ്ങിക്കിടന്ന കരടിയെ ജീവനോടെ കരയ്ക്കെത്തിക്കാൻ കഴിയാത്ത സംവിധാനമാണ് നിലവിലെങ്കിൽ, മനുഷ്യനെ രക്ഷിക്കാൻ എന്ത് ഗ്യാരന്റിയാണ് സംസ്ഥാനത്തെ ദുരന്ത നിവാരണ സംവിധാനം നൽകുന്നത്. ഇന്നലെ രാത്രി 12 ഓടെ യാണ് കരടി കിണറ്റിൽ അകപ്പെട്ടത്.
എന്നാൽ ചുറ്റുമുള്ള മനുഷ്യപർക്കോ, കരടിക്കോ പരിക്കുകളില്ലാതെ, വിദഗ്ദ്ധമായി എങ്ങനെ അതിനെ പുറത്തെടുക്കാമെന്ന ആലോചനയോ മുൻകരുതലോ എടുക്കാതെ പ്രശ്നത്തെ സമീപിച്ച ഫയർഫോഴ്സ് അടക്കമുള്ളവർക്ക് എന്ത് ന്യായമാണ് പറയാനുള്ളത്. ഒരു കരടിയല്ലേ, മനുഷ്യൻ അല്ലല്ലോ, എന്നോ? അതോ ദൃശ്യമാധ്യമങ്ങളിൽ മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർ പറയുന്നത് കണ്ടതുപോലെ, വെള്ളത്തിൽ കിടക്കുന്ന ഒരു വന്യജീവിയെ പിടികൂടുന്നതിൽ ഇത്തരം പിഴവ് സംഭവിക്കാം, എന്നോ? ഒരു ന്യായീകരണത്തിനും അടിസ്ഥാനമില്ല.
സംഭവം കണ്ടുനിൽക്കുന്ന പൊതുജനത്തിന്റെ മനസിലോരു ആത്മവിശ്വാസമുണ്ട്. അതായത്, കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കരടിയെ രക്ഷിക്കുമെന്നും, വന്യജീവിയായ കരടിയെ ജീവനോടെ കരകയറ്റിയാൽ ചുറ്റും നിൽക്കുന്ന നാട്ടുകാർക്ക് ഒന്നും സംഭവിക്കാതിരിക്കാനും അവർ ശ്രദ്ധിക്കുമെന്നും.
ആ വിശ്വാസം കൂടിയാണ് പാഴായിപ്പോയത്. അതുകൊണ്ടുതന്നെ സുരക്ഷ സംബന്ധിച്ച് ഇന്നീ വാർത്ത കേട്ടവർക്കൊക്കെ സ്വാഭാവികമായും ആശങ്ക തോന്നിയിട്ടുണ്ട്. അടിമുടി പാളിപ്പോയ രക്ഷാ ദൗത്യം തന്നെയായിരുന്നു ഇന്ന് നടന്നത്. അക്കാര്യത്തിൽ സംശയമേയില്ല. ആധുനിക സജ്ജീകരണങ്ങളുള്ള ഫയർഫോഴ്സ്, വനം വന്യജീവി സംരക്ഷണ വകുപ്പ്, കഴിവുറ്റ ഉദ്യോഗസ്ഥർ എന്നൊക്കെ അവകാശപ്പെടുന്നിടത്ത് എവിടെയാണ് പാളിപ്പോയത്?
മൃഗശാലയിൽ നിന്നുള്ള ഡോക്ടർ എത്തി മയക്കു വെടി വയ്ക്കുമ്പോൾ അറിഞ്ഞില്ലേ, മയങ്ങുന്ന കരടി വെള്ളത്തിലേക്ക് വീഴുമെന്ന്. കിണറ്റില്‍ വെച്ച് വനംവകുപ്പ് അധികൃതരുടെ മയക്കുവെടിയേറ്റ കരടി വെള്ളത്തില്‍ മുങ്ങി. തുടര്‍ന്ന് അഗ്നിശമനസേന വെള്ളം വറ്റിച്ച ശേഷം കരടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വെള്ളം വറ്റിക്കാതെ കരടിയെ മയക്കുവെടി വെച്ചത് വനംവകുപ്പിന്റെ വീഴ്ചയാണെന്ന് തന്നെ ആരോപണം ഉയർന്നിട്ടുണ്ട്.
മുടന്തൻ ന്യായങ്ങളാണ് അതിനെതിരെ അധികൃതർ നിരത്തുന്നത്. വെള്ളം വറ്റിക്കാനായി മോട്ടർ കിണറ്റിലിറക്കിയാൽ വൈദ്യുതാഘാതമേൽക്കുമെന്നായിരുന്നു അതിലൊന്ന്. വൈദ്യുതി കടന്നു പോകുന്ന മോട്ടറും വയറുകളും കിണറ്റിലേക്കിറക്കിയാൽ മാത്രമേ വെള്ളം വറ്റിക്കാൻ ആവുമയിരുന്നുള്ളോ? അത്ര പോലും സംവിധാനങ്ങൾ കേരളത്തിലില്ലേ? ഇതിനൊന്നും പരിഹാരം ഇല്ലാത്ത കാലമല്ലല്ലോ ഇത്.
ഒരു രാത്രി മുഴുവൻ കിണറ്റിലെ വെള്ളത്തിൽ താഴ്ന്ന് പോകാതിരിക്കാൻ പരമാവധി ശ്രമിക്കുകയായിരുന്നു കരടി. എന്നാൽ തുടക്കം മുതൽ വനം വകുപ്പിനും മറ്റ് വിദ്ഗധർക്കും പിഴച്ച്ത്, കിണറ്റിലെ വെള്ളത്തിലെ അളവെത്ര എന്ന് നോക്കാതിരുന്നിടത്താണ്. കുറച്ചു വെള്ളമെ ഉള്ളൂ എന്ന് തുടക്കം മുതൽ പറയുകയായിരുന്നു അവരെല്ലാം.
ദൃശ്യങ്ങളിലെല്ലാം വ്യക്തമാണത്. വെടിയേറ്റ കരടിയെ കരയിലേത്തിക്കുന്നതിന് വേണ്ടി ഇറക്കിയ വലയും അതിനായി ചുറ്റും കെട്ടിയ കയറും കാര്യക്ഷമമാണോ എന്ന് പരിശോധിച്ചിരുന്നെങ്കിലും ഒരു പക്ഷേ വിദഗ്ദ്ധമായി കരടിയെ കരയ്ക്കെത്തിക്കാമായിരുന്നു എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
വലയിൽ കെട്ടിയ കയർ ബലത്തില്ല എന്ന ബാലിശമായ ന്യായമാണ് പല ഘട്ടങ്ങളിലും സംവിധാനങ്ങൾ പകച്ചു നിൽക്കുന്ന ദുരിതഹ്ങളും ദുരന്തങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. അടുത്തിടെ ചെറാട് മലയിൽ കുടുങ്ങിയ ബാബു എന്ന ചെറുപ്പക്കാരൻ വാർത്തകളിൽ നിറഞ്ഞു. 33 മണിക്കൂറാണ് അന്നാ ചെറുപ്പക്കാരൻ കുടുങ്ങിക്കിടന്നത്.
അത്ര സമയം വെള്ളം പോലും എത്തിച്ചു കൊടുക്കാൻ കഴിഞ്ഞില്ല. ഒരു ദുരന്തനിവാരണ സംവിധാനവും പ്രാവർത്തികമാവുന്നില്ല എന്നറിഞ്ഞ മനുഷ്യർ അന്ന് അതീവ ദുഖവും അതിലേറെ ആശങ്കയിലുമായി. അല്പം കുടിവെള്ളം പോലും എത്തിച്ചുകൊടുക്കാൻ പറ്റുന്ന അത്രയും പോലും ശക്തമല്ലാത്ത സംവിധാനമാണോ നമുക്കുള്ളത് എന്ന ആശങ്കയായിരുന്നു എല്ലാവർക്കും.
ഒരുതരത്തിലും എത്തിപ്പെടാൻ പറ്റാത്ത സ്ഥലമായതിനാൽ ആണത്രേ അന്ന് രക്ഷാപ്രവർത്തനം സാധ്യമാകാത്തത് . അവിടെവരെ കയറി എത്തിയ ബാബു സൂപ്പർമാൻ, പോലെ അമാനുഷികൻ അല്ല. ഇതിലൊക്കെ എവിടെയാണ് പിഴവ് പറ്റിയതെന്ന് ഈ നാട്ടിലെ ഓരോ മനുഷ്യനും ആലോചിക്കേണ്ടിയിരിക്കുന്നു. ഇത്തരം വീഴ്ചകളിൽ കേരളം അല്പമൊന്നു ലജ്ജിക്കുന്നതിൽ തെറ്റില്ല എന്നും തോനുന്നു. പ്രകൃതി ദുരന്തങ്ങൾ സാധാരണമായ നമ്മുടെ നാട്ടിൽ എന്ത് ദുരന്തനിവാരണമാണ് ജനങ്ങൾ പ്രതീക്ഷിക്കേണ്ടത്.
വേഗത്തിലുള്ള പ്രായോഗിക തീരുമാനത്തിന് ഏറെ പ്രാധാന്യമുള്ള ഇത്തരം രംഗത്ത് കാര്യക്ഷമമായ പ്രവർത്തനം അനിവാര്യം അല്ലെ. മനുഷ്യനായാലും മൃഗമായാലും പെട്ടെന്നുള്ള, കാര്യക്ഷമമായ തീരുമാനത്തിനാണ് വില. അത് പിഴച്ചാൽ പിന്നെ എന്ത് ആധുനിക സംവിധാനമുണ്ടായിട്ടും കാര്യമില്ല.
https://www.facebook.com/Malayalivartha























