Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടിയെ രക്ഷിക്കാനാവാത്ത സംഭവത്തിൽ പൊതുസമൂഹത്തിനുണ്ടാവുന്ന ആശങ്കയുടെ തലം മറ്റൊന്നാണ്.ഒരു അരിക്കൊമ്പൻ ഇനിയും തീർപ്പാവാത്തിടത്താണ് വീണ്ടുമൊരു വന്യജീവി വിഷയമാവുന്നത്.

21 APRIL 2023 05:59 PM IST
മലയാളി വാര്‍ത്ത

 

തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടിയെ രക്ഷിക്കാനാവാത്ത സംഭവത്തിൽ പൊതുസമൂഹത്തിനുണ്ടാവുന്ന ആശങ്കയുടെ തലം മറ്റൊന്നാണ്.ഒരു അരിക്കൊമ്പൻ ഇനിയും തീർപ്പാവാത്തിടത്താണ് വീണ്ടുമൊരു വന്യജീവി വിഷയമാവുന്നത്.

മണിക്കൂറുകൾ കിണറ്റിൽ കുടുങ്ങിക്കിടന്ന കരടിയെ ജീവനോടെ കരയ്ക്കെത്തിക്കാൻ കഴിയാത്ത സംവിധാനമാണ് നിലവിലെങ്കിൽ, മനുഷ്യനെ രക്ഷിക്കാൻ എന്ത് ​ഗ്യാരന്റിയാണ് സംസ്ഥാനത്തെ ദുരന്ത നിവാരണ സംവിധാനം നൽകുന്നത്. ഇന്നലെ രാത്രി 12 ഓടെ യാണ് കരടി കിണറ്റിൽ അകപ്പെട്ടത്.

എന്നാൽ ചുറ്റുമുള്ള മനുഷ്യപർക്കോ, കരടിക്കോ പരിക്കുകളില്ലാതെ, വിദ​ഗ്ദ്ധമായി എങ്ങനെ അതിനെ പുറത്തെടുക്കാമെന്ന ആലോചനയോ മുൻകരുതലോ എടുക്കാതെ പ്രശ്നത്തെ സമീപിച്ച ഫയർഫോഴ്സ് അടക്കമുള്ളവർക്ക് എന്ത് ന്യായമാണ് പറയാനുള്ളത്. ഒരു കരടിയല്ലേ, മനുഷ്യൻ അല്ലല്ലോ, എന്നോ? അതോ ദൃശ്യമാധ്യമങ്ങളിൽ മൃ​ഗസംരക്ഷണ വകുപ്പിലെ ഡോക്ടർ പറയുന്നത് കണ്ടതുപോലെ, വെള്ളത്തിൽ കിടക്കുന്ന ഒരു വന്യജീവിയെ പിടികൂടുന്നതിൽ ഇത്തരം പിഴവ് സംഭവിക്കാം, എന്നോ? ഒരു ന്യായീകരണത്തിനും അടിസ്ഥാനമില്ല.

 

സംഭവം കണ്ടുനിൽക്കുന്ന പൊതുജനത്തിന്റെ മനസിലോരു ആത്മവിശ്വാസമുണ്ട്. അതായത്, കാര്യക്ഷമതയുള്ള ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ കരടിയെ രക്ഷിക്കുമെന്നും, വന്യജീവിയായ കരടിയെ ജീവനോടെ കരകയറ്റിയാൽ ചുറ്റും നിൽക്കുന്ന നാട്ടുകാർക്ക് ഒന്നും സംഭവിക്കാതിരിക്കാനും അവർ ശ്രദ്ധിക്കുമെന്നും.

ആ വിശ്വാസം കൂടിയാണ് പാഴായിപ്പോയത്. അതുകൊണ്ടുതന്നെ സുരക്ഷ സംബന്ധിച്ച് ഇന്നീ വാർത്ത കേട്ടവർക്കൊക്കെ സ്വാഭാവികമായും ആശങ്ക തോന്നിയിട്ടുണ്ട്. അടിമുടി പാളിപ്പോയ രക്ഷാ ദൗത്യം തന്നെയായിരുന്നു ഇന്ന് നടന്നത്. അക്കാര്യത്തിൽ സംശയമേയില്ല. ആധുനിക സജ്ജീകരണങ്ങളുള്ള ഫയർഫോഴ്സ്, വനം വന്യജീവി സംരക്ഷണ വകുപ്പ്, കഴിവുറ്റ ഉദ്യോ​ഗസ്ഥർ എന്നൊക്കെ അവകാശപ്പെടുന്നിടത്ത് എവിടെയാണ് പാളിപ്പോയത്?

മൃ​ഗശാലയിൽ നിന്നുള്ള ഡോക്ടർ എത്തി മയക്കു വെടി വയ്ക്കുമ്പോൾ അറിഞ്ഞില്ലേ, മയങ്ങുന്ന കരടി വെള്ളത്തിലേക്ക് വീഴുമെന്ന്. കിണറ്റില്‍ വെച്ച് വനംവകുപ്പ് അധികൃതരുടെ മയക്കുവെടിയേറ്റ കരടി വെള്ളത്തില്‍ മുങ്ങി. തുടര്‍ന്ന് അഗ്നിശമനസേന വെള്ളം വറ്റിച്ച ശേഷം കരടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വെള്ളം വറ്റിക്കാതെ കരടിയെ മയക്കുവെടി വെച്ചത് വനംവകുപ്പിന്റെ വീഴ്ചയാണെന്ന് തന്നെ ആരോപണം ഉയർന്നിട്ടുണ്ട്.

മുടന്തൻ ന്യായങ്ങളാണ് അതിനെതിരെ അധികൃതർ നിരത്തുന്നത്. വെള്ളം വറ്റിക്കാനായി മോട്ടർ കിണറ്റിലിറക്കിയാൽ വൈദ്യുതാഘാതമേൽക്കുമെന്നായിരുന്നു അതിലൊന്ന്. വൈദ്യുതി കടന്നു പോകുന്ന മോട്ടറും വയറുകളും കിണറ്റിലേക്കിറക്കിയാൽ മാത്രമേ വെള്ളം വറ്റിക്കാൻ ആവുമയിരുന്നുള്ളോ? അത്ര പോലും സംവിധാനങ്ങൾ കേരളത്തിലില്ലേ? ഇതിനൊന്നും പരിഹാരം ഇല്ലാത്ത കാലമല്ലല്ലോ ഇത്.

ഒരു രാത്രി മുഴുവൻ കിണറ്റിലെ വെള്ളത്തിൽ താഴ്ന്ന് പോകാതിരിക്കാൻ പരമാവധി ശ്രമിക്കുകയായിരുന്നു കരടി. എന്നാൽ തുടക്കം മുതൽ വനം വകുപ്പിനും മറ്റ് വിദ്​ഗധർക്കും പിഴച്ച്ത്, കിണറ്റിലെ വെള്ളത്തിലെ അളവെത്ര എന്ന് നോക്കാതിരുന്നിടത്താണ്. കുറച്ചു വെള്ളമെ ഉള്ളൂ എന്ന് തുടക്കം മുതൽ പറയുകയായിരുന്നു അവരെല്ലാം.

ദൃശ്യങ്ങളിലെല്ലാം വ്യക്തമാണത്. വെടിയേറ്റ കരടിയെ കരയിലേത്തിക്കുന്നതിന് വേണ്ടി ഇറക്കിയ വലയും അതിനായി ചുറ്റും കെട്ടിയ കയറും കാര്യക്ഷമമാണോ എന്ന് പരിശോധിച്ചിരുന്നെങ്കിലും ഒരു പക്ഷേ വിദ​ഗ്ദ്ധമായി കരടിയെ കരയ്ക്കെത്തിക്കാമായിരുന്നു എന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.

വലയിൽ കെട്ടിയ കയർ ബലത്തില്ല എന്ന ബാലിശമായ ന്യായമാണ് പല ഘട്ടങ്ങളിലും സംവിധാനങ്ങൾ പകച്ചു നിൽക്കുന്ന ദുരിതഹ്ങളും ദുരന്തങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. അടുത്തിടെ ചെറാട് മലയിൽ കുടുങ്ങിയ ബാബു എന്ന ചെറുപ്പക്കാരൻ വാർത്തകളിൽ നിറഞ്ഞു. 33 മണിക്കൂറാണ് അന്നാ ചെറുപ്പക്കാരൻ കുടുങ്ങിക്കിടന്നത്.

അത്ര സമയം വെള്ളം പോലും എത്തിച്ചു കൊടുക്കാൻ കഴിഞ്ഞില്ല. ഒരു ദുരന്തനിവാരണ സംവിധാനവും പ്രാവർത്തികമാവുന്നില്ല എന്നറിഞ്ഞ മനുഷ്യർ അന്ന് അതീവ ദുഖവും അതിലേറെ ആശങ്കയിലുമായി. അല്പം കുടിവെള്ളം പോലും എത്തിച്ചുകൊടുക്കാൻ പറ്റുന്ന അത്രയും പോലും ശക്തമല്ലാത്ത സംവിധാനമാണോ നമുക്കുള്ളത് എന്ന ആശങ്കയായിരുന്നു എല്ലാവർക്കും.

ഒരുതരത്തിലും എത്തിപ്പെടാൻ പറ്റാത്ത സ്ഥലമായതിനാൽ ആണത്രേ അന്ന് രക്ഷാപ്രവർത്തനം സാധ്യമാകാത്തത് . അവിടെവരെ കയറി എത്തിയ ബാബു സൂപ്പർമാൻ, പോലെ അമാനുഷികൻ അല്ല. ഇതിലൊക്കെ എവിടെയാണ് പിഴവ് പറ്റിയതെന്ന് ഈ നാട്ടിലെ ഓരോ മനുഷ്യനും ആലോചിക്കേണ്ടിയിരിക്കുന്നു. ഇത്തരം വീഴ്ചകളിൽ കേരളം അല്പമൊന്നു ലജ്ജിക്കുന്നതിൽ തെറ്റില്ല എന്നും തോനുന്നു. പ്രകൃതി ദുരന്തങ്ങൾ സാധാരണമായ നമ്മുടെ നാട്ടിൽ എന്ത് ദുരന്തനിവാരണമാണ് ജനങ്ങൾ പ്രതീക്ഷിക്കേണ്ടത്.

വേഗത്തിലുള്ള പ്രായോഗിക തീരുമാനത്തിന് ഏറെ പ്രാധാന്യമുള്ള ഇത്തരം രംഗത്ത് കാര്യക്ഷമമായ പ്രവർത്തനം അനിവാര്യം അല്ലെ. മനുഷ്യനായാലും മൃ​ഗമായാലും പെട്ടെന്നുള്ള, കാര്യക്ഷമമായ തീരുമാനത്തിനാണ് വില. അത് പിഴച്ചാൽ പിന്നെ എന്ത് ആധുനിക സംവിധാനമുണ്ടായിട്ടും കാര്യമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (1 hour ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (2 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (2 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (2 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (2 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (2 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (3 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (4 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (4 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (4 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (5 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (5 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (5 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (6 hours ago)

Malayali Vartha Recommends