സ്വപ്നയെ അറസ്റ്റ് ചെയ്യാത്തത് എന്തെന്ന കോടതിയുടെ ചോദ്യത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്നില്ല;മാധ്യമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് എംവി ജയരാജന്‍,സിപിഎം ലക്ഷ്യം സ്വപ്നയെ എങ്ങനെയും അകത്താക്കണം,മാനനഷ്ടത്തിന് ഗോവിന്ദന്‍ നോട്ടീസ് അയച്ചിട്ടും സ്വപ്‌ന ഭയക്കുന്നില്ല,കലിയിളകി സിപിഎം

സ്വപ്നയെ പിടിക്കാത്തതെന്തെന്ന ചോദ്യത്തില്‍ മാധ്യമങ്ങള്‍ക്ക് മൗനം. സര്‍ക്കാരിനെതിരെ ചൂടന്‍ വാര്‍ത്ത കൊടുക്കുന്നവര്‍ സ്വപ്നയെ പിടികൂടാത്തതെന്തെന്ന വാര്‍ത്ത പൊലിപ്പിക്കുന്നില്ല. മാധ്യമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിക്കുകയാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. മനോരമയ്ക്കും മാതൃഭൂമിക്കുമെതിരെ ജയരാജന്റെ രോഷം. ഇതിപ്പോള്‍ സ്വപ്‌നയുടെ വാര്‍ത്ത എവിടെ തുടങ്ങിയാലും വാലറ്റ് സര്‍ക്കാരും സിപിഎമ്മും വരുമല്ലോ സഖാവേയെന്ന് പൊങ്കാല. പിന്നെ എങ്ങനെയും സ്വപ്നയെ ഒന്ന് അകത്താക്കി കിട്ടാന്‍ കാത്തിരിക്കുകയാണല്ലോ സഖാക്കള്‍. ചില്ലറപ്പാടല്ല സ്വപ്‌ന പെടുത്തിക്കൂട്ടുന്നത്. മാനനഷ്ടവുമായിട്ട് ഗോവിന്ദന്‍ പോയിട്ട് പോലും സ്വപ്‌ന ഭയക്കുന്നില്ല. ഇപ്പോള്‍ കോടതിയില്‍ നിന്നൊരു കച്ചിത്തുരുമ്പ് കിട്ടി അതിനീ പ്രഹസനം വേണോ. സ്വപ്നയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന കോടതിയുടെ ചോദ്യം ഒരുപിടിവള്ളിയായ് കണ്ടിരിക്കുകയാണിപ്പോള്‍ സിപിഎം.
കാളപെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നത് പോലെ' എന്ന പ്രയോഗം അന്വര്‍ത്ഥമാക്കുന്നതാണ് എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിന്‍മേല്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി നടത്തിയ പരമാര്‍ശവും വലതുപക്ഷ മാധ്യമ വാര്‍ത്തകളും ചര്‍ച്ചകളുമെന്നും സി പി എം നേതാവും പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജന്‍. 'മുഖ്യമന്ത്രിയില്‍ വന്‍ സ്വാധീനം' എന്നാണ് മനോരമയുടെ തലക്കെട്ടെങ്കില്‍ 'മുഖ്യമന്ത്രിയില്‍ സ്വാധീനം' എന്നാണ് മാതൃഭൂമിയുടെ തലക്കെട്ടെന്നും സി പി എം ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. സ്വപ്നയെ പിടിക്കാത്തതെന്ത് എന്ന കോടതിയുടെ ചോദ്യത്തെക്കുറിച്ച് ഈ രണ്ട് മാധ്യമങ്ങളും മൗനമാചരിക്കുകയും ചെയ്യുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി ചാര്‍ജ്ജ് ചെയ്ത കേസിന്റെ വിചാരണയോ അപ്പീലോ ആയിരുന്നില്ല ഹൈക്കോടതിയില്‍ നടന്നത്. ഹൈക്കോടതിയില്‍ വിചാരണ നടക്കല്‍ ചില കേസുകളില്‍ മാത്രമാണല്ലോ. കേവലം ജാമ്യാപേക്ഷ മാത്രമാണ് നടന്നത്. മുഖ്യമന്ത്രി കേസില്‍ പ്രതിയല്ലാതിരുന്നിട്ടും എന്തിനാണ് കേസിലേക്ക് വലിച്ചിഴച്ചത്? ഭരണകക്ഷിയില്‍ സ്വാധീനമുള്ളയാളാണ് ശിവശങ്കരന്‍ എന്നുകൂടി പറയുന്നുണ്ട്. ഏത് ഭരണകക്ഷിയെന്നും അദ്ദേഹം ചോദിക്കുന്നു.
അഖിലേന്ത്യാ സര്‍വ്വീസിലെ ഉദ്യോഗസ്ഥന്മാര്‍ കേന്ദ്രസര്‍ക്കാറിന്റെ നിയന്ത്രണത്തിലാണ്. സംസ്ഥാന സര്‍ക്കാറിന് സസ്‌പെന്‍ഷനും സ്ഥലംമാറ്റവും മാത്രമാണ് അധികാരം. ആരോപണമുയര്‍ന്നുവന്നപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയില്‍ നിന്നും ശിവശങ്കറിനെ ഒഴിവാക്കുകയും സസ്‌പെന്റ് ചെയ്യുകയും ചെയ്തു. കോടതി ജാമ്യമനുവദിച്ചിട്ടും സസ്‌പെന്‍ഷന്‍ തുടര്‍ന്നു. ആറു മാസം കഴിഞ്ഞാല്‍ തിരിച്ചെടുക്കുന്നതാണ് രീതി. ഇനിയും സസ്‌പെന്‍ഷന്‍ നീട്ടാമോ എന്ന് കേന്ദ്രസര്‍ക്കാറിലേക്ക് എഴുതിച്ചോദിച്ചു. മറുപടി ലഭിച്ചില്ല. സസ്‌പെന്‍ഷന്‍ നീട്ടാന്‍ കോടതി പറഞ്ഞിട്ടുമില്ല. പിന്നെ എന്താണ് സര്‍ക്കാര്‍ ചെയ്യുക?
പുറത്താക്കാന്‍ ഒട്ട് അധികാരവുമില്ല. ചീഫ് സെക്രട്ടറി അധ്യക്ഷനായ റിവ്യൂ കമ്മിറ്റി തിരിച്ചെടുക്കാന്‍ ശുപാര്‍ശ ചെയ്തപ്പോള്‍ സര്‍ക്കാര്‍ തിരിച്ചെടുത്തു. അതാവട്ടെ, കായിക യുവജനക്ഷേമ വകുപ്പിലാണ്. ഈ പുനര്‍നിയമനത്തെ പിരിയുന്നതുവരെ സുപ്രധാന വകുപ്പില്‍ തുടര്‍ നിയമനം നല്‍കി എന്ന പരാമര്‍ശം കോടതി നടത്തിയതായി മനോരമയില്‍ കണ്ടു. വസ്തുത എന്താണ് എന്നെങ്കിലും തിരക്കേണ്ടേ? എവിടെയാണ് സസ്‌പെന്‍ഷനു ശേഷം ജോലിചെയ്തത് എന്നെങ്കിലും മനസ്സിലാക്കേണ്ടേ? ഇഡിയുടെ വാദം കേള്‍ക്കുകയും മുഖ്യമന്ത്രിയെയോ സര്‍ക്കാറിനെയോ ഭരണകക്ഷിയേയോ കേള്‍ക്കാതെയുമുള്ള ഒരു പരാമര്‍ശമാണ് കോടതി നടത്തിയത്. ന്യായീകരിക്കാവുന്നതല്ല. ഇത് കേട്ടയുടന്‍ വലതുപക്ഷ മാധ്യമങ്ങള്‍ രംഗത്തിറങ്ങുകയും കോടതി പരാമര്‍ശം ഏകപക്ഷീയമായ മാധ്യമ വിചാരണയ്ക്ക് ഇടയാക്കുകയും ചെയ്തുവെന്നും സി പി എം നേതാവ് കൂട്ടിച്ചേര്‍ക്കുന്നു.
https://www.facebook.com/Malayalivartha























