യുവം 2023-ന്റെ ഭാഗമായി ആലപ്പുഴയിൽ റൺ 4 യുവം മിനി മരത്തോൺ...പരിപാടിയ്‌ക്കായി അര ലക്ഷം പേരാണ് ഇതിനോടകം രജിസ്റ്റർ ചെയ്തത്...സംവാദപരിപാടിയുടെ താരപ്രഭ തകര്‍ക്കാന്‍ വഴി തേടുകയാണ് സിപിഎം....

യുവം 2023-ന്റെ ഭാഗമായി ആലപ്പുഴയിൽ റൺ 4 യുവം മിനി മരത്തോൺ സംഘടിപ്പിച്ചു. വൈബ്രന്റ് യൂത്ത് ഫോർ മോഡിഫയിംഗ് കേരള ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാരത്തോൺ. കേന്ദ്ര സർക്കാരിന്റ ഔദ്യോഗിക വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമായ ഭാരത് വിസിയുടെ നിർമ്മാതാക്കളായ ടെക്ജെൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളജീസ് സിഇഒ ജോയി സെബാസ്റ്റ്യൻ പതാക കൈമാറി മാരത്തോൺ ഉദ്ഘാടനം ചെയ്തു.വൈബ്രന്റ് യൂത്ത് ഫോർ മോഡിഫയിംഗ് കേരളയുടെ ജില്ലാ കോർഡിനേറ്റർ അഡ്വ എസ് ഹരിഗോവിന്ദിനാണ് പതാക ഏറ്റുവാങ്ങിയത്. ക്വിറ്റ് ഇന്ത്യ സ്മാരകത്തിലായിരുന്നു മാരത്തോണിന്റെ സമാപനം. തുടർന്ന് നടന്ന സമാപന സമ്മേളനം ബിജെപി ജില്ല അദ്ധ്യക്ഷൻ എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി എൽ അജേഷ്, സംസ്ഥാന സെക്രട്ടറി ശ്യാം കൃഷ്ണൻ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ ജില്ലാ വൈസ് പ്രസിഡന്റ് പി കെ വാസുദേവൻ എന്നിവർപങ്കെടുത്തു.പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയ്‌ക്കായി അര ലക്ഷം പേരാണ് ഇതിനോടകം രജിസ്റ്റർ ചെയ്തത്.
പ്രതീക്ഷിച്ചതിലും വലിയ ആവേശമാണ് പരിപാടി നൽകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വ്യക്തമാക്കി. കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന യുവജന കൂട്ടായ്മയാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിയുടെ കേരള സന്ദർശനം സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്ന പദ്ധതികൾക്ക് തുടക്കം കുറിയ്‌ക്കുക തന്നെ ചെയ്യും. കോൺഗ്രസും സിപിഎമ്മും നടത്തുന്ന കള്ളപ്രചരണം പരിപാടിയുടെ വിജയമാണ് കാണിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവജന സമ്മേളനത്തിന് ലഭിക്കുന്ന ജനപ്രിയത സിപിഎമ്മിന്‍റെ ഉറക്കം കെടുത്തുന്നു. മോദി യുവാക്കളുമായി സംവദിക്കുന്ന 'യുവം 2023' എന്ന സംവാദപരിപാടിയുടെ താരപ്രഭ തകര്‍ക്കാന്‍ വഴി തേടുകയാണ് സിപിഎം. ഒടുവില്‍ ഡിവൈഎഫ് ഐയെ തന്നെ രംഗത്തിറക്കാന്‍ ആലോചിക്കുന്നു. പ്രധാനമന്ത്രിയ്ക്ക് കേരളത്തില്‍ യുവാക്കള്‍ക്കിടയില്‍ ജനപ്രീതി വര്‍ധിക്കുകയാണ്.
ഈയിടെ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള അകമഴിഞ്ഞ പിന്തുണയും പ്രധാനമന്ത്രിയ്ക്ക് ലഭിക്കുകയാണ്. അതുപോലെ, കേരളത്തില്‍ പ്രമുഖ രാഷ്ട്രീയ നേതാവായ എ.കെ. ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപിയില്‍ എത്തിയതും പ്രധാനമന്ത്രിയ്ക്ക് കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ കൂടുതല്‍ ജനപ്രീതി സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എങ്ങിനെയെങ്കിലും ഡിവൈഎഫ് ഐയുടെ നേതൃത്വത്തില്‍ സിപിഎമ്മിന്‍റെ യുവശക്തി കാട്ടിക്കൊടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്.അതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് ഡിവൈഎഫ് ഐയുടെ കൂറ്റന്‍ യുവജന റാലി സംഘടിപ്പിക്കാനാണ് സിപിഎം നീക്കം. റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നിഷ്പക്ഷരായ ചെറുപ്പക്കാരെ കണ്ടെത്തി അവർക്കുമുന്നിൽ ചോദ്യങ്ങളുന്നയിച്ച്, ഉത്തരങ്ങൾതേടി പുതിയ രാഷ്ട്രീയതന്ത്രത്തിന് ബി.ജെ.പി. തുടക്കമിടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ അതിനായി കേരളത്തിലേക്ക് എത്തുകയാണ്. ഏപ്രിൽ 24-ന് കൊച്ചിയിൽ നടക്കുന്ന യുവം-2023 പരിപാടിയിലൂടെ വലിയൊരു കാമ്പയിൻ ആരംഭിക്കാനാണ് പാർട്ടി ആലോചിക്കുന്നത്. വികസന ചർച്ചകളിലൂടെ നിഷ്പക്ഷരായ ചെറുപ്പക്കാർക്കിടയിൽ മോദി ആരാധകക്കൂട്ടായ്മകൾ ഉണ്ടാക്കാനാണ് പാർട്ടി ലക്ഷ്യംവെക്കുന്നത്.കേരളത്തിലെ ചെറുപ്പക്കാരുടെ മനസ്സിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചാലേ ഭാവിയുള്ളൂവെന്ന ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തലിന്റെകൂടി അടിസ്ഥാനത്തിലാണ് ബി.ജെ.പി. ഇത്തരമൊരു പരിപാടിക്ക് ഇറങ്ങുന്നത്.ചെറുപ്പക്കാരോട് രാഷ്ട്രീയംപറയാതെ, കേരളത്തിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനും അവർക്ക് തുറന്ന് കാര്യങ്ങൾ പറയാനുമുള്ള അവസരമൊരുക്കാനാണ് ബി.ജെ.പി. ആലോചിക്കുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കുശേഷവും കേരളത്തിലെ കാമ്പസുകളിലും ഐ.ടി.പാർക്കുകളിലുംമറ്റും നിഷ്പക്ഷരായ ചെറുപ്പക്കാർക്കിടയിൽ പ്രവർത്തനം വ്യാപിപ്പിക്കും.
https://www.facebook.com/Malayalivartha






















