രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും....12 തുഗ്ലക് ലൈനിലെ വസതിയിൽ നിന്ന് രാഹുൽ ഗാന്ധി ഇന്നലെയോടെ സാധനങ്ങൾ നീക്കി... അയോഗ്യത സാഹചര്യത്തിൽ വസതി ഇന്നോടെ ഒഴിയണം എന്നാണ് ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നിർദ്ദേശം...

എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും. 12 തുഗ്ലക് ലൈനിലെ വസതിയിൽ നിന്ന് രാഹുൽ ഗാന്ധി ഇന്നലെയോടെ സാധനങ്ങൾ നീക്കി. അയോഗ്യത സാഹചര്യത്തിൽ വസതി ഇന്നോടെ ഒഴിയണം എന്നാണ് ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നിർദ്ദേശം.വസതിയിൽ നിന്ന് നീക്കിയ സാധനങ്ങൾ സോണിയ ഗാന്ധിയുടെ 10 ജൻപഥിലേക്കാണ് നീക്കിയിരിക്കുന്നത്. ഇവിടേയ്ക്കാകും അദ്ദേഹം താമസം മാറുക. വസതി ഒഴിയുന്ന സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ന് രാഹുൽ ഗാന്ധിയെ സന്ദർശിക്കും.മാർച്ച് 23ന് സൂറത്ത് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതിന് പിന്നാലെ ഒരു മാസത്തിനകം വസതി ഒഴിയണമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചിരുന്നു. രാഹുൽ 2004ൽ അമേഠിയിൽ നിന്ന് ആദ്യമായി പാർലമെന്റിലെത്തിയപ്പോഴാണ് ഔദ്യോഗിക വസതിയായി തുഗ്ലക് ലൈൻ 12 ലഭിച്ചത്. അന്ന് മുതൽ അദ്ദേഹം ഇവിടെയാണ് താമസിക്കുന്നത്.
അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളിയതോടെ രാഹുൽ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയിലേക്ക്. വിധി നിരാശാജനകമാണെന്നും ഹൈക്കോടതിയിൽ നിന്നോ സുപ്രീംകോടതിയിൽ നിന്നോ അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാഹുലിന്റെ അഭിഭാഷകൻ കിരിത് പൻവാല പറഞ്ഞു.മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിനെതിരെ രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീലാണ് സൂറത്ത് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി റോബിൻ മൊഗേര തള്ളിയത്. ഉയർന്ന ധാർമ്മികത പ്രതീക്ഷിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി എന്ന നിലയിൽ രാഹുലിൻ്റെ പരാമർശം ഒഴിവാക്കാമായിരുന്നതാണെന്നു കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. പാർട്ടി അധ്യക്ഷനായും എംപിയായും പ്രവർത്തിക്കുന്ന സമയം ആളുകളുടെ മനസിൽ വലിയ സ്വാധീനം ചെലുത്തുന്ന വാക്കുകളിൽ അദ്ദേഹം കൂടുതൽ ശ്രദ്ധാലുവായിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ശിക്ഷാവിധി സ്റ്റേ ചെയ്തില്ലെങ്കിൽ എംപി സ്ഥാനം നഷ്ടമാകുമെന്നും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽനിന്ന് എട്ടുവർഷം വിലക്കുണ്ടാകുമെന്നുമുള്ള രാഹുലിന്റെ വാദവും കോടതി തള്ളി. അതേസമയം കേസിൽ സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ടു വർഷം തടവു ശിക്ഷക്കെതിരായ രാഹുലിന്റെ അപ്പീൽ മെയ് 20 ന് കോടതി പരിഗണിക്കും.വിചാരണാ കോടതി തന്നോട് പരുഷമായി പെരുമാറി, തൻ്റെ പരാമർശം ആരെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ച് ഉള്ളതല്ല, കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതി അരമണിക്കൂറിനകം പരമാവധി ശിക്ഷ വിധിച്ചു എന്നിങ്ങനെയായിരുന്നു രാഹുലിൻ്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നത്. കേസിൽ മാപ്പ് പറയാത്ത രാഹുൽ അഹങ്കാരിയാണെന്നും അപ്പീൽ തള്ളമെന്നുമായിരുന്നു പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേഷ് മോദി കോടതിയിൽ ആവശ്യപ്പെട്ടത്.
രാഹുലിൻ്റെ അപ്പീലിൽ ഈ മാസം 13 ന് വാദം കേട്ട ശേഷം വ്യാഴാഴ്ചയാണ് കോടതി വിധി പറഞ്ഞത്.പരമാവധി ശിക്ഷ ലഭിക്കുന്നപക്ഷം സ്വാഭാവികമായും ജനപ്രാതിനിധ്യ നിയമപ്രകാരം രാഹുലിന് ലോക്‌സഭാ എം.പി. സ്ഥാനം നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകും. അതിനാല്‍ത്തന്നെ രാഹുലിന്റെ അപ്പീലില്‍ അന്തിമതീര്‍പ്പുണ്ടാകുന്നത് വരെ കുറ്റക്കാരന്‍ ആണെന്ന വിധി സ്റ്റേ ചെയ്യണം എന്നായിരുന്നു രാഹുലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. സുപ്രീം കോടതിയുടെ മുന്നറിയിപ്പ് വരുന്നതിന് മുന്‍പാണ് കോലാറില്‍ രാഹുല്‍ കേസിന് ആധാരമായ പ്രസംഗം നടത്തിയതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നു.എന്നാല്‍ രാഹുലിനെതിരായ വിധി സ്റ്റേ ചെയ്യരുതെന്ന് കേസിലെ പരാതിക്കാരനും ഗുജറാത്ത് എം.എല്‍.എയുമായ പൂര്‍ണേഷ് മോദിയുടെ അഭിഭാഷകര്‍ സെഷന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ അപകീര്‍ത്തിപരാമര്‍ശം നടത്തുന്ന വ്യക്തിയാണെന്നും റഫാല്‍കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി രാഹുലിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
https://www.facebook.com/Malayalivartha






















