സമാജ് വാദി പാർട്ടി മുൻ എംപി അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫിന്റെയും കൊലപാതകത്തിൽ ഇന്ത്യയ്‌ക്കെതിരെ നിരവധി ആക്രമണങ്ങൾ നടത്തുമെന്ന് ഭീഷണി മുഴക്കി തീവ്രവാദ സംഘടനയായ അൽ-ഖ്വയ്ദ; അതിഖ് അഹമ്മദിനെയും രാജ്യം ഭാരത രത്‌ന നൽകി ആദരിക്കണമെന്ന് കോൺഗ്രസ് നേതാവ്; നടുങ്ങി രാജ്യം

സമാജ് വാദി പാർട്ടി മുൻ എംപി അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫിന്റെയും കൊലപാതകത്തിൽ തീവ്രവാദ സംഘടനയായ അൽ-ഖ്വയ്ദ ഇന്ത്യയ്‌ക്കെതിരെ നിരവധി ആക്രമണങ്ങൾ നടത്തുമെന്ന് ഭീഷണി മുഴക്കി. വെള്ളിയാഴ്ചത്തെ ഈദ് സന്ദേശത്തിൽ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ഖ്വയ്ദ അതിഖിനെയും സഹോദരൻ അഷ്റഫിനെയും "രക്തസാക്ഷികൾ" എന്ന് വിളിക്കുകയും പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.അൽ-ഖ്വയ്ദയുടെ പ്രചരണ മാധ്യമ വിഭാഗമായ അസ്-സാഹബ് പുറത്തിറക്കിയ ഏഴ് പേജുള്ള മാസികയിൽ, "മുസ്‌ലിംകളെ മോചിപ്പിക്കുമെന്ന്" തീവ്രവാദ ഗ്രൂപ്പും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇതോടെയാണ് കഴിഞ്ഞ ദിവസം യാഗ്രാജിലെ മുൻസിപ്പൽ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ രജ്ജു ഭയ്യ എന്ന രാജ്കുമാർ പറഞ്ഞ വാക്കുകൾ വീണ്ടും ചർച്ചയാകുന്നത്. അതിഖ് അഹമ്മദിനെയും രാജ്യം ഭാരത രത്‌ന നൽകി ആദരിക്കണമെന്നും അതിഖ് അഹമ്മദിന്റെ മൃതശരീരം ദേശീയ പതാകയിൽ പൊതിയേണ്ടതായിരുന്നുവെന്നും കോൺഗ്രസ് നേതാവ് പറഞ്ഞത്. അതിഖ് അഹമ്മദിന്റെ ശവക്കുടീരത്തിൽ എത്തി ദേശീയപതാക സ്ഥാപിച്ച ശേഷമാണ് കോൺഗ്രസ് നേതാവിന്റെ ഈ പരാമർശം. ബുധനാഴ്ച ഇയാളെ പാർട്ടിയിൽ നിന്ന് ആറ് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു.
അൽ-ഖ്വയ്ദ പോലെയുള്ള ഒരു തീവ്രവാദ സംഘടനയുടെ "രക്തസാക്ഷിയെ" പറ്റി പറയാൻ ഒരു കോൺഗ്രസ് നേതാവും ഉപയോഗിച്ചിരിക്കുന്നത് ഒരേ വാക്കുകൾ ആണെന്നുള്ളതാണ് ചർച്ചയായത്. കോൺഗ്രസ് മാത്രമല്ല മമത ബാനര്‍ജിയും അതിഖ് അഹമ്മദിന്റെ കൊലപാതകത്തെ എതിർത്തു കൊണ്ട് എത്തിയിരുന്നു . ഉത്തര്‍പ്രദേശില്‍ അരാജകത്വമാണ് നടക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച തന്നെ ഞെട്ടിച്ചു. പൊലീസിന്റെയും മാധ്യമങ്ങളുടെയും മുന്‍പില്‍വെച്ചാണ് കുറ്റവാളികള്‍ നിയമം കയ്യിലെടുത്തതെന്നും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ ജനാധിപത്യത്തില്‍ സ്ഥാനമില്ല എന്നാണ് മമത പറഞ്ഞത്.
ഗുണ്ടാസംഘമായി മാറിയ രാഷ്ട്രീയക്കാരനായ അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും ശനിയാഴ്ച രാത്രി പോലീസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ മൂന്ന് പേർ വെടിവച്ചു കൊല്ലുകയായിരുന്നു.
അതിഖിനെ പോലെയുള്ള ഒരു കൊടും ക്രിമിനൽ കൊല്ലപ്പെട്ടിട്ടും അതിനെ വിമർശിക്കാനാണ് ഇന്ത്യയിലെ രാഷ്രീയക്കാർ ഒരുമിച്ച് നിൽക്കുന്നത്.ആർക്കും തന്നെ അതിഖിന്റെ ക്രൂരതയ്ക്ക് ഇരയായ സാധാരണക്കാരെ പറ്റി ഒന്നും പറയാനോ ചിന്തിക്കാനോ ഇല്ല.
അതീഖിന്റെ അതിഖ് അഹമ്മദിന്റെയും സഹോദരന്‍ അഷ്‌റഫിന്റെയും കൊലപാതകത്തില്‍ പ്രതികള്‍ പിടിയിലായിരുന്നു . ലവ്ലേഷ് തിവാരി, സണ്ണി, അരുണ്‍ മൗര്യ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം അതിഖിന്റെ ശരീരത്തിൽ ഒൻപത് വെടിയുണ്ടകൾ ഉണ്ടായിരുന്നു ഒരെണ്ണം തലയോട്ടിയിലും ബാക്കി എട്ടെണ്ണം അതിഖിന്റെ നെഞ്ചിനുമാണ് ഏറ്റിട്ടുളളത്. കൊലപാതകം അന്വേഷിക്കാനായി യോഗി സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.
ഇപ്പോൾ അതിഖ് അഹമ്മദിന്റെ ഭാര്യ ഷൈസ്ത പർവീണിന് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് യു പി പോലീസ്.നിലവിൽ യുപി പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഒന്നാമത് ആണ് ഈ 51 കാരി. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 50,000 രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.അതീഖിന്റെ മരണത്തെ തുടർന്ന് ഗുണ്ടസാമ്രാജ്യത്തിന്റെ തലപ്പത്ത് ഷൈസ്തയാണ് എന്നാണ് യു പി പോലീസ് നൽകുന്ന വിവരം.
ഉമേഷ് പാൽ കൊല്ലപ്പെടുന്നതിനെ കുറിച്ച് സബർമതി ജയിലിൽ ഭർത്താവിനെ കാണാൻ പോയപ്പോൾ ഷൈസ്തയും അതിഖും സംസാരിച്ചതായി റിപ്പോർട്ടുണ്ട്. കൂടാതെ ഇതിനായി ജയിലിനുള്ളിൽ തനിക്ക് ഫോണും സിം കാർഡും പൊലീസിൻറെ സഹായത്തോടെ എത്തിച്ചു നൽകിയതും ഷൈസ്തയായിരുന്നു. ഈ കേസിലെ പ്രധാന പ്രതിയാണ് ഷൈസ്ത. ഇതുകൂടാതെ മൂന്നു വഞ്ചന കേസുകളും ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















