Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

മാതൃത്വമെന്നാൽ വിലപ്പെട്ടതെന്ന വിശ്വാസവും ധാരണയും ഇല്ലാതായ വാർത്തകളാണ് ഈയിടെയായി അറിയുന്നതൊക്കെ.

22 APRIL 2023 05:31 PM IST
മലയാളി വാര്‍ത്ത

പത്മനാഭന്റെ മണ്ണെന്നാണ് തിരുവനന്തപുരം അറിയപ്പെടുന്നത്. പത്മനാഭന്റെ സന്നിധിയിൽ നിന്നും വിളിപ്പാടകലെ കുഞ്ഞിനെ കച്ചവടം ചെയ്ത വാർത്തയറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് തിരുവനന്തപുരത്തെ അമ്മമാരും പൊതുസമൂഹവും.

അതിനിടെയാണ് പറഞ്ഞുറപ്പിച്ച് തന്നെയാണ് പ്രസവവും വിൽപ്പനയും നടന്നതെന്നതിന് കൂടുതൽ തെളിവുകൾ പുറത്തു വന്നിരിക്കുന്നത്. മാതൃത്വമെന്നാൽ വിലപ്പെട്ടതെന്ന വിശ്വാസവും ധാരണയും ഇല്ലാതായ വാർത്തകളാണ് ഈയിടെയായി അറിയുന്നതൊക്കെ. കുടുംബ വഴക്കിനെ തുടർന്ന് ഇന്നലെ സഹോദരന്റെ കുഞ്ഞിനെ വിഷം കൊടുത്തു കൊന്നതും ഒരമ്മയാണ്.

തിരുവനന്തപുരത്ത് ജനിച്ച് നാലാം ദിവസമാണ് കുഞ്ഞിനെ മാതാപിതാക്കൾ വിൽപ്പന നടത്തിയത്. തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ നടന്ന സിനിമയെവെല്ലുന്ന കച്ചവടം പുറത്തറിഞ്ഞത് പോലീസ് ഇടപെട്ടപ്പോൾ. പോലീസിന് ലഭിച്ച വിരത്തെ തുടർന്നാണ് അന്വേഷിക്കുന്നതും കുഞ്ഞിനെ കണ്ടെത്തുന്നതും.

കരമന സ്വദേശിയായ സ്ത്രീയുടെ വീട്ടിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടതാണ് സംഭവത്തിൽ നിർണായകമായത്. കുഞ്ഞില്ലാത്ത വീട്ടിൽ നിന്നും ശബ്ദം കേട്ട് സംശയം തോന്നിയ അയൽവാസികൾ ഒരാഴ്ച മുമ്പ് വിവരം സ്പെഷ്യൽ ബ്രാഞ്ചിനെ അറിയിച്ചുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിന്റെ വിൽപ്പനയടക്കം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.

കുഞ്ഞിനെ കൊടുക്കാൻ അമ്മക്കോ, കാശ് വാങ്ങാൻ അച്ഛനോ മടിയുണ്ടായില്ല എന്നതാണ് മനസാക്ഷിയെ ഞെട്ടിക്കുന്നത്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയ്ക്ക് വർഷങ്ങളായി മക്കളില്ല. അവർ ജോലി ചെയ്യുന്ന ഓഫീസിൽ തുണികൾ കച്ചവടം ചെയ്യാൻ എത്തിയിരുന്ന പൊഴിയൂർ സ്വദേശി സ്ത്രീയിൽ നിന്നാണ് കുഞ്ഞിനെ വാങ്ങിയത്.

ഓഫീസിൽ വല്ലപ്പോഴും മാത്രം കച്ചവടത്തിനെത്തിയിരുന്ന യുവതിയുമായി അടുപ്പത്തിലായ കരമന സ്വദേശി സ്ത്രീ അവരുമായി കുഞ്ഞുങ്ങളില്ലാത്ത സങ്കടം പങ്കുവച്ചിരുന്നു എന്നാണ് പറയുന്നത്.

ഒരിക്കൽ ഓഫീസിലെത്തിയപ്പോൾ യുവതി 7 മാസം ​ഗർഭിണി ആയിരുന്നു. തുടർന്നാണ് കുഞ്ഞിനെ വാങ്ങുന്നതു സംബന്ധിച്ച് ധാരണ ആയതെന്നാണ് അവർ പറഞ്ഞത്. എന്നാൽ തുടക്കത്തിൽ തന്നെ കുഞ്ഞിനെ നൽകാൻ സൂഹൃത്തായ യുവതി സമ്മതിച്ചിരുന്നു എന്നാണ് പിന്നീട് കരമന സ്വദേശിയായ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞത്.

വളർത്താനുള്ള ഇഷ്ടം കൊണ്ട് കുഞ്ഞിനെ ചോദിച്ചതാണെന്നും പണത്തിനായി അല്ല യുവതി കുഞ്ഞിനെ കൊടുത്തതെന്നും പറയുന്നുണ്ടെങ്കിലും, പിന്നീട് യുവതിയുടെ ഭർത്താവ് പലതവണായി പണം വാങ്ങിയതിൽ നിന്നാണ് ,കഥമാറുന്നത് എന്നവർ പറയുന്നുണ്ടെങ്കിലും വിശ്വസനീയമല്ല.

നേരത്തെ പറഞ്ഞുറപ്പിച്ച വിൽപ്പനയാണ് എന്നതിന് കൂടുതൽ തെളിവകളും ലഭിച്ചിരിക്കുന്നു. തിരുവനന്തപുരം കരമന സ്വദേശി ആണെന്ന് വിലാസം നൽകിയാണ് പൊഴിയൂർ സ്വദേശിയായ യുവതി കുഞ്ഞിനെ പ്രസവിച്ചത് എന്ന് ആദ്യം അറിഞ്ഞിരുന്നു .

കുഞ്ഞിനെ വാങ്ങിയ സ്ത്രീയുടെ വിലാസമാണ് ഇവർ നൽകിയതെന്ന് പോലീസും പറയുന്നു. അതുകൊണ്ടുതന്നെ ആസൂത്രിതമായാണ് വിൽക്കലും വാങ്ങലും നടന്നതെന്ന് വ്യക്തം.എന്നാൽ ഇപ്പോഴറിയുന്നത് പ്രസവ സമയത്ത് മാത്രമല്ല, ഏഴാം മാസത്തിൽ ചികിൽസ തേടി തൈക്കാട് ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ ഇതേ വിലാസമാണ് നൽകിയിരുന്നത് എന്നാണ്.

വില്പന തീരുമാനിച്ചതിന് ശേഷമാണ് ചികിത്സാ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റിയത് എന്ന് വ്യക്തമാണ്. തൈക്കാട് ആശുപത്രിയിലേക്ക് ചികിൽസ മാറ്റിയതുതന്നെ കുഞ്ഞിനെ കൈമാറാനുള്ള സൗകര്യം കണക്കിലെടുത്താവണം.


തിരുവനന്തപുരം തൈക്കാട് സർക്കാർ ആശുപത്രി, അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമായുള്ള ആശുപത്രിയാണ്. നൂറുകണക്കിന് പ്രസവങ്ങൾ ദിവസേനെ നടക്കുന്ന ആശുപത്രിയാണ് ഇത്. എന്നാൽ ഈ ആശുപത്രിയിൽ സൂപ്രണ്ടോ, ഡെപ്യൂട്ടി സ5ൂപ്രണ്ടോ ഇല്ല. നിലവിൽ മുതിർന്ന ഡോക്ടർക്കാണ് താത്കാലിക ചുമതല നൽകിയിട്ടുള്ളത് .

പ്രസവത്തിന് പുറമെ, പ്രതിദിനം ശരാശരി 700 പേര്‍ ചികിത്സയ്ക്ക് എത്തുന്ന ആശുപത്രിയാണ് ഇത്. കുഞ്ഞുങ്ങളെ കച്ചവടം നടത്തുന്ന മാഫിയ തന്നെ ഇതിന് പിന്നിലുണ്ടോ എന്നാണ് സംശയിക്കുന്നത്. ആശുപത്രിയിൽ സൂപ്രണ്ടില്ലാത്തതുകൊണ്ട് തന്നെ ജീവനക്കാരിൽ ആരെങ്കിലുമാണോ കച്ചവടത്തിന് ഇടനിലക്കാരായി പ്രവർത്തിക്കുന്നത് എന്ന കാര്യത്തിലും വിശദമായ അന്വേഷണം ആവശ്യമാണ്.

 

കുഞ്ഞിനെ പ്രസവിച്ച സ്ത്രീയെയും ഭർത്താവിനെയും കണ്ടെത്താനായിട്ടില്ല എന്നതും ദുരൂഹത നിറക്കുന്നതാണ്. ഈ മാസം 15 നാണ് 4 ദിവസം പ്രായമായ കുഞ്ഞിനെ കൈമാറ്റം ചെയ്തത്. ഇതിനു മുൻപും ഈ അമ്മ ഇതുപോലെ കുഞ്ഞുങ്ങളെ വിറ്റിരുന്നോ എന്ന സംശയമാണ് ഇപ്പോൾ പോലീസിനുള്ളത്.

പ്രസവിച്ച സ്ത്രീയ്ക്ക് മരുന്നിനും ഭക്ഷണത്തിനുമാണ് എന്ന് പറഞ്ഞാണ് അവരുടെ, ഓട്ടോ ഡ്രൈവറായ ഭർത്താവ് പണം വാങ്ങിയതെന്നാണ് പറയുന്നത്. എന്നാൽ പലപ്പോഴായി ഇത്ര വലിയ തുക മരുന്നിനും ഭക്ഷണത്തിനുമായി എന്തിന് നൽകി എന്നതും പോലിസിന് സംശയം ജനിപ്പിക്കുന്നു.

 

ആശുപത്രിയുടെ പുറത്ത് വെച്ചാണ് കുഞ്ഞിനെ കൈമാറിയതെന്നും ഏഴ് ദിവസം കുഞ്ഞിനെ വീട്ടിൽ സംരക്ഷിച്ചിരുന്നു എന്നും കരമന സ്വദേശി സ്ത്രീ പറയുന്നു. നിയമപരമായി തെറ്റായിരുന്നുവെന്ന് അറിയില്ലായിരുന്നു. ദത്തെടുക്കാൻ കഴിയുമെങ്കിൽ ആ കുഞ്ഞിനെ തന്നെ എടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കരമന സ്വദേശിനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തൈക്കാട് നിരവധി പ്രസവങ്ങൾ ഒരോ ദിവസവും നടക്കുന്ന ആശുപത്രി ആയതുകൊണ്ടു തന്നെ ഇത്തരത്തിൽ മറ്റ് സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നതു സംബന്ധിച്ചും പോലീസിനും, ശിശുക്ഷേമ വകുപ്പിനും ആശങ്കയുണ്ട്.

നിയമപരമായി മാത്രം ദത്തെടുക്കൽ നടക്കണമെന്നിരിക്കെ നിയമപരമല്ലാതെ കാശുവാങ്ങി കുഞ്ഞിനെ വിറ്റ അമ്മയ്ക്കും അച്ഛനും എതിരെ നടപടി ഉണ്ടാവും. അതുകൊണ്ടാണോ സംഭവമറിഞ്ഞ് കുഞ്ഞിനെ വിറ്റവർ സ്ഥലംവിട്ടതെന്നും അറിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (5 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (5 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (5 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (5 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (5 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (5 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (7 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (7 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (7 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (7 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (8 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (8 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (8 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (9 hours ago)

Malayali Vartha Recommends