Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ചങ്ങലയ്ക്കിട്ട് പിണറായി കൊണ്ടുനടക്കുന്ന വകുപ്പ്;ആഭ്യന്തര മന്ത്രി പറയുമ്പോള്‍ കുരയ്ക്കും കടിയ്ക്കും,കേരള പോലീസിനെതിരെ വലിയ വിമര്‍ശനം,സേന നാണംകെട്ട് നില്‍ക്കുന്നതിന് ഉത്തരവാദി ആഭ്യന്തര മന്ത്രി,രാഷ്ട്രീയം കളിക്കാന്‍ പോലീസിനെ കരുവാക്കുന്നു

22 APRIL 2023 08:24 PM IST
മലയാളി വാര്‍ത്ത


പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നതോടെ സംസ്ഥാന ആഭ്യന്തര മന്ത്രിക്കും പോലീസിനുമെതിരെ രോഷം ആളിക്കത്തുന്നു. ആഭ്യന്തര വകുപ്പിന്റെ രഹസ്യ വിവരങ്ങള്‍ പോലും അങ്ങാടിപ്പാട്ടാകുന്നു. കേരളത്തില്‍ എന്തിനിങ്ങനൊരു വകുപ്പെന്ന ചോദ്യം ശക്തമാകുന്നു. പോലീസില്‍ പച്ചവെളിച്ചം പിടിമുറുക്കുയത് വ്യക്തമായിട്ടും ആഭ്യന്തര മന്ത്രിക്ക് മൗനം. പെറ്റിയടിക്കാനും ഖജനാവ് നിറയ്ക്കാനും രാഷ്ട്രീയക്കാരുടെ താളത്തിന് തുള്ളാനും മാത്രം കൊള്ളാം കേരള പോലീസിനെ തുടങ്ങി വലിയ പരിഹാസം. പോലീസ് ഇങ്ങനെ നിന്ന് നാണംകെടുന്നതിനും തലകുനിച്ച് നില്‍ക്കേണ്ടി വരുന്നതിനും കാരണക്കാര്‍ ഈ സര്‍ക്കാര്‍ തന്നെയാണ്. ഇന്ത്യയിലെ നമ്പര്‍ വണ്‍ പോലീസെന്ന് പിണറായി തള്ളും എന്നാല്‍ കേരളത്തില്‍ നാണംകെട്ട് നില്‍ക്കുകയാണ് പോലീസ് വകുപ്പ്. തൊടലിട്ട് ബന്ധിച്ച് പിണരായി കൊണ്ടുനടക്കുന് വകുപ്പ്. പിണറായി പറഞ്ഞാല്‍ കുരയ്ക്കാനും പിണറായി പറയുന്നവരെ കടിക്കാനും മാത്രമുള്ള വകുപ്പ്.

രാജ്യത്തെ തന്നെ മികച്ച പോലീസ് സേന തന്നെ ആയിരുന്നു കേരളത്തിലേത്. എന്നാല്‍ കാര്യശേഷിയുള്ള പോലീസുകാരെ രാഷ്ട്രീയ ചങ്ങലയില്‍ ഇട്ട് നിര്‍വ്വീര്യമാക്കിയ സംസ്ഥാനമാണ് കേരളം. പോലീസില്‍ ഇടതുപക്ഷം പിടിമുറുക്കി തുടങ്ങിയതോടെ തുടങ്ങി സേനയുടെ നാശം. പാര്‍ട്ടിയോടുള്ള വിധേയത്വമാണ് ക്രമസമാധനത്തിന്റെ ചാര്‍ജ് ലഭിക്കുന്നതിനുള്ള മാനദണ്ഡം. രാഷ്ട്രീയക്കാര്‍ക്ക് താല്പര്യമില്ലാത്ത നീതിമാന്മാരായ പോലീസ് ഓഫീസര്‍മാരെ തെക്കുവടക്കിട്ട് തട്ടും. സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന പോലീസ് ഓഫീസര്‍മാര്‍ പിഡീപ്പിക്കപ്പെടും. കേരളത്തിന്റെ പൊതു മനഃസാക്ഷി ഇത്തരം ജീവിച്ചിരിക്കുന്ന രക്തസാക്ഷികളെ മാനിക്കാറില്ല. മുഖ്യധാരാമാധ്യമങ്ങളും ഇടതുപക്ഷത്തെ ഭയന്ന് ഇത്തരം വിഷയങ്ങളെ ചര്‍ച്ചാവിഷയമാക്കാറില്ല. കേരളത്തിലെ ജയിലുകള്‍ പോലും ഇടതു രാഷ്ട്രീയം നിയന്ത്രിക്കുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടാണല്ലോ കൊടിസുനിമാര്‍ക്കും കിര്‍മാണിമാര്‍ക്കുമൊക്കെ ജയില്‍ വീട് പോലെ ആകുന്നത്.

കേരള പോലീസിന്റെ കാര്യക്ഷമത നക്‌സല്‍ വേട്ട, വാഹന പിടിത്തം, ശബരിമല സമരഭടന്മാര്‍ക്കെതിരായ കേസ്, ട്രാഫിക് നിയന്ത്രണം, ജലപീരങ്കി എന്നിവയില്‍ ഏറെ പ്രകടമാണ്. ആഗോള തീവ്രവാദം, സ്വര്‍ണ്ണകള്ളക്കടത്ത്, സാമൂഹ്യ മീഡിയയിലൂടെയുള്ള മത വിദ്വേഷപ്രചരണം, മയക്കുമരുന്ന് വേട്ട എന്നിവയില്‍ കേരള പോലീസ് പലപ്പോഴും കാഴ്ചക്കാരാകുന്നു. ഡിജിപി ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ 'പുരാവസ്തു മേഖലയിലും, കരകൗശലമേഖലയിലും' താല്പര്യം കാണിക്കുന്നത് അതുകൊണ്ടാണ്. 'ടിപ്പുസുല്‍ത്താന്റെ കസേര'യ്ക്ക് പുറകേ പോയത് ആധുനിക 'മാഫിയ സുല്‍ത്താ'ന്മാരെ തൊടാന്‍ കഴിയാത്തതുകൊണ്ടാണ്. രാഷ്ട്രീയ യജമാന്‍മാരെ പ്രീണിപ്പിക്കുന്ന പോലീസ് സംവിധാനം ക്രമസമാധാനരംഗത്ത് വന്‍ പരാജയമാകും. കേരളത്തില്‍ സ്ത്രീകളും കുട്ടികളും പിഡീപ്പിക്കപ്പെടുന്നതും തീവ്ര വര്‍ഗ്ഗീയ വിദ്വേഷം വളരുന്നതും, മയക്കുമരുന്ന്,മദ്യവ്യാപാരം കൊഴുക്കുന്നതും രാഷ്ട്രീയവല്‍ക്കരിച്ച പോലീസ് സംവിധാനം കൊണ്ടുമാത്രമാണ്. തീവ്രവാദവും കള്ളകടത്തും മയക്കുമരുന്നു മാഫിയയും ചങ്ങാത്തത്തിലായതിനാല്‍ പോലീസിന്റെ നടപടികള്‍ പലപ്പോഴും 'ഉറവിടത്തി' ലേയ്ക്ക് കടക്കാതെ അത് കൈമാറ്റം നടത്തുന്ന 'വാഹകരെ' കേന്ദ്രീകരിച്ച് നീങ്ങുന്നു. അതുകൊണ്ട് തന്നെ സ്വര്‍ണ്ണക്കള്ളക്കടത്തും മയക്കുമരുന്ന് കള്ളക്കടത്തും യഥേഷ്ടം നടക്കുന്നു. മതതീവ്രവാദികള്‍ക്ക് കേരളത്തിലെ പോലീസ് സംവിധാനം ഒരു ഭീഷണിയേ അല്ല.

പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നോതോടെ ആഭ്യന്തര വകുപ്പിന്റെ ഉറക്കം പോയിട്ടുണ്ട്. നാനാവഴിക്കൂടെയും അടി കിട്ടി തുടങ്ങി. ചോര്‍ച്ചയെക്കുറിച്ച് അന്വേഷണം വേണമെന്നും മുഖ്യമന്ത്രി വിശദീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നുകഴിഞ്ഞു, ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സുരക്ഷപോലും രഹസ്യമാക്കി വയ്ക്കാന്‍ പറ്റാത്തവരാണ് ഭരണത്തിലെന്നത് ലജ്ജാകരമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. അതീവരഹസ്യമായി കൈകാര്യം ചെയ്യേണ്ട റിപ്പോര്‍ട്ട് വാട്‌സാപ്പില്‍ പ്രചരിക്കുകയാണ്. ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞ അവസ്ഥയിലാണെന്നാണ് ഇത് കാണിക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു. രാജ്യത്ത് കേട്ടുകേള്‍വിപോലും ഇല്ലാത്ത തീവണ്ടി തീവെപ്പു വരെ സംസ്ഥാനത്ത് നടക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ പ്രധാനമന്ത്രി എത്തുമ്പോള്‍ സുരക്ഷാകാര്യങ്ങള്‍ രഹസ്യാത്മകമായി കൈകാര്യം ചെയ്യാനാകണം. ഉദ്യോഗസ്ഥവീഴ്ച മാത്രമായി ചിത്രീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും തുടര്‍ഭരണം നല്‍കിയതിന്റെ പേരില്‍ ജനം എന്തെല്ലാം അനുഭവിക്കണമെന്നും അദ്ദേഹം ആരാഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (5 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (5 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (5 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (5 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (5 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (5 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (7 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (7 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (7 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (7 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (8 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (8 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (8 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (9 hours ago)

Malayali Vartha Recommends