ഏറെ ഞെട്ടലോടെ നഗരം...നഗരത്തിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട്, പൊലീസ് ക്വാർട്ടേഴ്സിനെ ചുറ്റിപ്പറ്റി അന്വേഷണം...രാസപരിശോധനാഫലം കൂടി ലഭിക്കുന്നതോടെ മരണകാരണം വ്യക്തമാകും...

ഏറെ ഞെട്ടലോടെയാണ് നഗരത്തിൽ വിദ്യാർത്ഥിനിയുടെ മരണ വാർത്ത കേട്ടത്...പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഏറെ ഞെട്ടിക്കുന്നതായിരുന്നു..
നിലവിൽ ഇപ്പോൾ നഗരത്തിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പൊലീസ് ക്വാർട്ടേഴ്സിനെ ചുറ്റിപ്പറ്റി അന്വേഷണം മുറുകുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസി.കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം ക്വാർട്ടേഴ്സിലെത്തി കുട്ടിയുടെ അയൽവാസികളുടെയും മറ്റ് താമസക്കാരുടെയും മൊഴിയെടുത്തു.മാർച്ച് 30ന് പരീക്ഷ കഴിഞ്ഞെത്തി വീട്ടിൽ കുഴഞ്ഞുവീണ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ഏപ്രിൽ 1നാണ് മരിച്ചത്. കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന വിവരവും ഇതിനിടെ പുറത്തെത്തി.സംഭവത്തിൽ കുട്ടിയുടെ സുഹൃത്തുകൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
അതേസമയം കുട്ടി ലഹരിക്ക് അടിമപ്പെട്ടിരുന്നതിന്റെ യാതൊരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തലവനായ അസി. കമ്മിഷണർ ബിജു പറയുന്നുണ്ട്..കുട്ടിയുടെ പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ടിലോ ഡോക്ടർമാരെ കണ്ട് വിവരങ്ങൾ ശേഖരിച്ചതിലോ ലഹരിക്ക് അടിമപ്പെട്ടതിന്റെ സൂചനകളൊന്നും ലഭ്യമായിട്ടില്ല. തലച്ചോറിലെ ഞരമ്പ് പൊട്ടിയുണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമായത്. രാസപരിശോധനാഫലം കൂടി ലഭിക്കുന്നതോടെ മരണകാരണം വ്യക്തമാകും. ലഹരിക്ക് സ്ഥിരമായി അടിമപ്പെടുന്നവർക്ക് അത് കിട്ടാതെ വരുമ്പോഴുണ്ടാകുന്ന മാനസിക സമ്മർദ്ദത്തിന്റെ ഭാഗമായി തലച്ചോറിലെ ഞരമ്പുകൾ പൊട്ടാറുണ്ട്. എന്നാൽ കുട്ടി വീട്ടിലോ സ്കൂളിലോ ലഹരി ഉപയോഗിച്ചിരുന്നുവെന്നതിന് സൂചനകളൊന്നും നിലവിൽ ലഭ്യമായിട്ടില്ല.ക്വാർട്ടേഴ്സിൽ നിന്ന് പൊലീസ് ബസിലാണ് രാവിലെയും വൈകുന്നേരവും മറ്റ് കുട്ടികൾക്കൊപ്പം കുട്ടി സ്കൂളിൽ പോയി വരുന്നത്. സ്കൂളിലോ വഴിമദ്ധ്യേയോ അതിക്രമത്തിന് ഇരയാകാനുള്ള സാദ്ധ്യത വിരളമാണെന്ന് കണക്കുകൂട്ടുന്ന അന്വേഷണസംഘം ക്വാർട്ടേഴ്സിൽ വച്ച് ആരെങ്കിലും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടാകാമെന്ന സംശയത്തിലാണ്.
കുട്ടി ഉപയോഗിച്ചിരുന്ന ഫോണും കാൾ വിശദാംശങ്ങളുമെല്ലാം വിശദമായി വിലയിരുത്തുന്ന അന്വേഷണ സംഘം കുറ്റവാളിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ്. ക്വാർട്ടേഴ്സിൽ കുട്ടി ഏറ്റവുമധികം അടുത്തിടപഴകിയിരുന്നവരുടെ വിവരങ്ങൾ ശേഖരിച്ച സംഘം ചിലരെ രഹസ്യനിരീക്ഷണത്തിലാക്കി.ഇതിനു പിന്നിൽ ഉള്ളവരെ കണ്ടെത്തി നിയമത്തിനു മുൻപിൽ കൊണ്ട് വരേണ്ടത് അനിവാര്യമാണ്, കാരണം അല്ലെങ്കിൽ ഇനിയും ഇത്തരത്തിലുള്ള മരണങ്ങൾ നമ്മുടെ നാട്ടിൽ വർധിക്കും, പ്രതേകിച്ചു ഇന്നത്തെ തലമുറകളെ നശിക്കാൻ വിടാൻ പാടില്ല..അതും നമ്മുടെ നാടിൻറെ ഉത്തരവാദിത്തമാണ്..
https://www.facebook.com/Malayalivartha

























