കടലിൽ നിന്ന് വന്യജീവികളെ വേട്ടയാടാൻ പാടില്ലെന്ന നിയമം ലംഘിച്ച്, ഡോൾഫിനുകളെ വ്യാപകമായി വേട്ടയാടി പിടിച്ച് വിൽപ്പന നടത്തുകയാണ്. ...എന്നാൽ ഇതിനെതിരെ വനംവകുപ്പ് യാതൊരു നടപടിയും, സ്വീകരിക്കുന്നില്ല എന്നതാണ് ഉയർന്ന് വരുന്ന ആക്ഷേപം....

കരയിൽ മൃഗങ്ങളെ വേട്ടയാടി കൊല്ലുന്നതും , അത് പോലെ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമെല്ലാം വാർത്തകളിൽ നമ്മൾ എപ്പോഴും കാണാറുണ്ട്...കരയിലെ പോലെ തന്നെയാണ് കടലിലെയും അവസ്ഥ...കടലിൽ വന്യജീവി വേട്ട വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ നടപടിയെടുക്കാതെ വനംവകുപ്പ്. കടലിൽ നിന്ന് വന്യജീവികളെ വേട്ടയാടാൻ പാടില്ലെന്ന നിയമം ലംഘിച്ച് ഡോൾഫിനുകളെ വ്യാപകമായി വേട്ടയാടി പിടിച്ച് വിൽപ്പന നടത്തുകയാണ്. എന്നാൽ ഇതിനെതിരെ വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നതാണ് ഉയർന്ന് വരുന്ന ആക്ഷേപം.സംസ്ഥാനത്തിന്റെ കടൽത്തീരങ്ങൾ കേന്ദ്രീകരിച്ച് വന്യജീവി വേട്ട വ്യാപകമായി നടക്കുന്നുണ്ടെന്നാണ് മത്സ്യ ബന്ധനം നടത്തുന്ന തൊഴിലാളികൾ പറയുന്നത്. വന്യജീവി നിയമം ഷെഡ്യൂൾ ഒന്ന് പ്രകാരം ഡോൾഫിനുകളെ പിടികൂടുന്നത് ശിക്ഷാർഹമാണ്. എന്നാൽ ഈ നിയമങ്ങളെ കാറ്റിൽ പറത്തിയാണ് സംസ്ഥാനത്ത് വേട്ടയാടൽ നടക്കുന്നത്കഴിഞ്ഞ ഒരുവർഷത്തിനിടെ സംസ്ഥാനത്തിന്റെ തീരക്കടലിൽ നിന്ന് നൂറിലധികം ഡോൾഫിനുകളെയാണ് വേട്ടയാടി പിടിച്ച് വിൽപന നടത്തിയതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
അതേസമയം കടലിൽ പെട്രോളിങ് നടത്തി ഇത്തരം സംഘങ്ങളെ പിടികൂടാൻ പോലിസിനും വനം വകുപ്പിനും സംവിധാനങ്ങളില്ല. പലപ്പോഴും ഡോൾഫിനുകളെ പിടികൂടുന്ന കേസുകളിലും ചത്ത് കരയ്‌ക്ക് അടിയുന്ന കേസുകളിലും ഇൻക്വസ്റ്റ് തയാറാക്കുക എന്ന ജോലി മാത്രമാണ് വനം വകുപ്പിനുള്ളത്.ഡോൾഫിനുകളെ കടലിൽ വേട്ടയാടുമ്പോൾ സംരക്ഷിതയിനത്തിൽപ്പെട്ട ഭക്ഷ്യയോഗ്യമല്ലാത്ത വിവിധയിനം സ്രാവുകളും ഇത്തരം സംഘങ്ങളുടെ ആക്രമണത്തിൽ പരുക്കേറ്റ് തീരങ്ങളിൽ ചത്തടിയാറുണ്ട്.തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇരുപതോളം വലിയ സ്രാവുകളാണ് വിവിധയിടങ്ങളിലായി ചത്ത് കരക്കടിഞ്ഞത്. സംരക്ഷിത വിഭാഗത്തിൽപ്പെട്ട ഈ കടൽജീവികൾ ഉൾക്കടലിൽ നിന്ന് പലപ്പോഴും കൂട്ടമായാണ് തീരക്കടലിൽ എത്തുന്നത്. ജീവികളെ വ്യാപകമായി വേട്ടയാടി പിടികൂടുന്നത് കടലിന്റെ ആവസ്ഥ വ്യവസ്ഥക്ക് കോട്ടം തട്ടുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.വന്യജീവി (സംരക്ഷണം) നിയമം, 1972 സസ്യങ്ങളുടെയും മൃഗങ്ങളുടെയും സംരക്ഷണത്തിനായി ഇന്ത്യൻ പാർലമെന്റിന്റെ ഒരു നിയമമാണ് . 1972-ന് മുമ്പ് ഇന്ത്യയിൽ അഞ്ച് നിയുക്ത ദേശീയ പാർക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ . മറ്റ് പരിഷ്കാരങ്ങൾക്കൊപ്പം, ഈ നിയമം ഷെഡ്യൂൾ ചെയ്ത സംരക്ഷിത സസ്യങ്ങൾ സ്ഥാപിക്കുകയും ചില മൃഗങ്ങളെ വേട്ടയാടുകയോ ഈ ഇനങ്ങളെ വിളവെടുക്കുകയോ ചെയ്യുന്നത് മിക്കവാറും നിയമവിരുദ്ധമായിരുന്നു.
[1] വന്യമൃഗങ്ങൾ, പക്ഷികൾ, സസ്യങ്ങൾ എന്നിവയുടെ സംരക്ഷണത്തിനായി ഈ നിയമം വ്യവസ്ഥ ചെയ്യുന്നു; അതുമായി ബന്ധപ്പെട്ടതോ അനുബന്ധമോ ആകസ്മികമോ ആയ കാര്യങ്ങൾക്ക്. ഇത് ഇന്ത്യ മുഴുവൻ വ്യാപിക്കുന്നു."മൃഗം" എന്നതിൽ ഉഭയജീവികൾ , പക്ഷികൾ , സസ്തനികൾ , ഉരഗങ്ങൾ എന്നിവയും അവയുടെ കുഞ്ഞുങ്ങളും ഉൾപ്പെടുന്നു ,കൂടാതെ പക്ഷികളുടെയും ഉരഗങ്ങളുടെയും കാര്യത്തിൽ അവയുടെ മുട്ടകളും ഉൾപ്പെടുന്നു.ഏതെങ്കിലും വന്യമൃഗത്തെ പിടികൂടുക, കൊല്ലുക, വിഷം കൊടുക്കുക, കെണിയിൽ വയ്ക്കുക , അല്ലെങ്കിൽ കെണിയിൽ പിടിക്കുക, അതിനുള്ള എല്ലാ ശ്രമങ്ങളും(ബി) ഉപവകുപ്പിൽ വ്യക്തമാക്കിയിട്ടുള്ള ഏതെങ്കിലും ആവശ്യങ്ങൾക്കായി ഏതെങ്കിലും വന്യമൃഗത്തെ ഓടിക്കുക(സി) അത്തരം ഏതെങ്കിലും മൃഗത്തിന്റെ ഏതെങ്കിലും ശരീരഭാഗം മുറിവേൽപ്പിക്കുകയോ നശിപ്പിക്കുകയോ എടുക്കുകയോ ചെയ്യുക, അല്ലെങ്കിൽ കാട്ടുപക്ഷികളുടെയോ ഉരഗങ്ങളുടെയോ കാര്യത്തിൽ, അത്തരം പക്ഷികളുടെയോ ഉരഗങ്ങളുടെയോ മുട്ടകൾ അല്ലെങ്കിൽ കൂടുകൾ ശല്യപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യുക.ഇതെല്ലാം നിയമ വിരുദ്ധമാണ്...അതുകൊണ്ട് തന്നെ ഇത്തരം പ്രവർത്തികൾ ചെയുമ്പോൾ കടുത്ത ശിക്ഷയാകും നേരിടേണ്ടി വരിക...
https://www.facebook.com/Malayalivartha

























