Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

കേസിന്റെ അവസാനം എന്താകും... ഡോ. വന്ദന കൊലക്കേസില്‍ മാനസിക ദൗര്‍ബല്യം മുതലാക്കി രക്ഷപ്പെടാന്‍ പ്രതി സന്ദീപിന്റെ നീക്കം; സന്ദീപുമായി തെളിവെടുപ്പ് നടത്തി പൊലീസ്; ഒരു മുറിയില്‍ കയറിയത് മാത്രമേ ഓര്‍മ്മയുള്ളൂവെന്ന് സന്ദീപ്

19 MAY 2023 08:52 AM IST
മലയാളി വാര്‍ത്ത

ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിന് പരമാവധി ശിക്ഷ നേടിക്കൊടുക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. അതേസമയം അതില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് സന്ദീപ്. ഡോ. വന്ദനദാസ് കൊലക്കേസ് പ്രതിയായ സന്ദീപുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പുലര്‍ച്ചെ തെളിവെടുപ്പ് നടത്തി.

സന്ദീപിനെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പുലര്‍ച്ചെ നാലരയ്ക്കാണ് തെളിവെടുപ്പ് തുടങ്ങിയത്. കൊലപാതകം നടന്ന സമയത്ത് തന്നെ പ്രതിയെ എത്തിച്ചായിരുന്നു തെളിവെടുപ്പ്. കൊലപാതകവും കൊലപാതകത്തിന് ശേഷവും നടന്ന കാര്യങ്ങള്‍ പ്രതി ക്രൈംബ്രാഞ്ച് സംഘത്തോട് വിവരിച്ചു.

തെളിവെടുപ്പ് സമയത്ത് നിര്‍ണായക മൊഴികള്‍ പ്രതിയില്‍ നിന്നും അന്വേഷണസംഘത്തിന് ലഭിച്ചു. ഒരു മുറിയില്‍ കയറിയത് മാത്രമേ ഓര്‍മ്മയുള്ളൂ എന്ന് മൊഴി നല്‍കി. കത്രിക എവിടുന്ന് കിട്ടിയെന്നും ഉപേക്ഷിച്ചതെവിടെയെന്നും പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞു. കത്രിക ഉപേക്ഷിച്ച ശേഷം വാട്ടര്‍ പ്യൂരിഫയറില്‍ നിന്ന് വെള്ളം കുടിച്ചെന്നും മുഖം കഴുകിയെന്നും സന്ദീപ് മൊഴി നല്‍കി.

അതേസമയം താലൂക്കാശുപത്രിയിലെ ഹൗസ് സര്‍ജന്‍ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറയ്ക്കുന്നതായി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസ്.

കേസിനോട് സന്ദീപ് സഹകരിക്കുന്നുണ്ടെങ്കിലും തന്റെ ഭാഗം വരുമ്പോള്‍ പരസ്പര വിരുദ്ധമായിട്ടാണ് സംസാരിക്കുന്നത്. ചെറുകരക്കോണം പടിഞ്ഞാറ്റതില്‍ ശ്രീകുമാറിന്റെ വീട്ടില്‍ വന്നിട്ടില്ലെന്നും സമീപത്തെ ഓട്ടോ ഡ്രൈവര്‍ ദിനേശന്റെ വീട്ടിലാണ് പോയതെന്നും സന്ദീപ് പറയുന്നു. ശ്രീകുമാറിന്റെ വീട്ടിലെ കൂറ്റന്‍ മതിലിന്റെ മുകളിലൂടെയാണ് പോയതെന്നും പ്രതി പറയുന്നു. എന്നാല്‍, തന്നെ ആരോ കൊല്ലാന്‍ വരുന്നുണ്ടെന്ന് പറഞ്ഞാണ് വീടിന്റെ പിറകുവശത്ത് സന്ദീപ് നിന്നതെന്ന് ശ്രീകുമാര്‍ പറഞ്ഞു.

സന്ദീപിനെ ആരും കൊല്ലാന്‍ വരുന്നില്ലെന്നും അവിടെ ഉണ്ടായിരുന്ന കസേരയില്‍ ഇരിക്കാനും ശ്രീകുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പ്രതി സഹകരിക്കാന്‍ കൂട്ടാക്കിയില്ല. ഇയാള്‍ സമീപത്തെ കോളനിയിലും കയറിയതായി പൊലീസ് പറയുന്നു. ആ ദിവസം പ്രതിക്ക് എന്തു പറ്റിയെന്നതിനെ കുറിച്ച അന്വേഷണത്തിലാണ് പൊലീസ്. കൊല്ലാന്‍ ആരോ വരുന്നുണ്ടെന്ന് പ്രതി പറയുന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല.

സന്ദീപിനെ ഓടനാവട്ടം ചെറുകരക്കോണത്ത് തെളിവെടുപ്പിനെത്തിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 2.15 ഓടെയാണ് പ്രതിയെ ചെറുകരക്കോണം പടിഞ്ഞാറ്റതില്‍ ശ്രീകുമാറിന്റെ വീട്ടില്‍ എത്തിച്ചത്. ഇവിടെനിന്നാണ് സന്ദീപിനെ പൊലീസ് മേയ് 10ന് രാവിലെ നാലോടെ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയത്.

വിലങ്ങ് അണിയിപ്പിച്ച് സന്ദീപിനെ പൊലീസ് സഹായത്താല്‍ പുറത്തിറക്കി. രണ്ടു കാലിലും പ്ലാസ്റ്റര്‍ ഇട്ടനിലയിലായിരുന്നു സന്ദീപ്. അന്ന് കടന്നുപോയ വഴികള്‍ പൊലീസിന് കാട്ടിക്കൊടുത്തു. ശ്രീകുമാറിന്റെ വീടിന്റെ അടുക്കള ഭാഗത്ത് എത്തിച്ചപ്പോള്‍, താന്‍ വന്നത് ഇവിടെയല്ലെന്നും സമീപത്തെ ദിനേശന്റെ വീട്ടിലാണെന്നും പ്രതി പറയുന്നുണ്ടായിരുന്നു.

സംഭവസ്ഥലത്തുണ്ടായിരുന്നു അയല്‍വാസികളെയും ബന്ധുക്കളെയും ഇവിടെക്ക് വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിച്ചു. സന്ദീപിന്റെ അയല്‍വാസിയും അധ്യാപകനുമായ ശ്രീകുമാറിന്റെ വീട്ടിലേക്കാണ് ആദ്യം തെളിവെടുപ്പിന് എത്തിച്ചത്. ഇവിടെ നിന്നാണ് തന്നെ ആക്രമിക്കുന്നുവെന്ന് പറഞ്ഞ് സന്ദീപ് പോലീസിനെ വിളിച്ചു വരുത്തിയത്. പോലീസ് പിന്നീട് കൊട്ടാരക്കര ആശുപത്രിയിലേക്ക് ഇയാളെ കൊണ്ടുപോകുകായിരുന്നു. ശ്രീകുമാറിന്റെ വീട്ടില്‍ എങ്ങനെയാണ് സന്ദീപ് എത്തിയതെന്ന് പോലീസ് ചോദിച്ചറിഞ്ഞു.

കാലിന് എങ്ങനെ പരുക്ക് പറ്റിയെന്നതും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. സന്ദീപിന്റെ മെഡിക്കല്‍ പരിശോധന നടത്തിയിരുന്നു. മൂന്ന് സൈക്യാട്രിസ്റ്റുകള്‍ ഉള്‍പ്പെടെ ഏഴ് ഡോക്ടറര്‍മാരുടെ നേതൃത്വത്തിലായിരുന്നു മെഡിക്കല്‍ പരിശോധന. ഇതിന്റെ ഫലം കേസില്‍ നിര്‍ണായകമാകും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (10 minutes ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (17 minutes ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (23 minutes ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (31 minutes ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (38 minutes ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (47 minutes ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (1 hour ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (1 hour ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (1 hour ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (1 hour ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (2 hours ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (2 hours ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (3 hours ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (3 hours ago)

Malayali Vartha Recommends