ഇരട്ട ചങ്കൻ തത്കാലം കർണാടകയിൽ കാല് കുത്തണ്ട... കടക്ക് പുറത്ത് ; സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി ഇതര മുഖ്യമന്ത്രിമാർ എത്തും... സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ നേതാവ് ഡി രാജയെയും ക്ഷണിച്ചു....

ഇരട്ട ചങ്കൻ തത്കാലം കർണാടകയിൽ കാല് കുത്തണ്ട...എന്നാണ് ഇപ്പോൾ കോൺഗ്രസിന്റെ തീരുമാനം..ഇതിപ്പോൾ നാണക്കേടായല്ലോ...എല്ലാവരെയും വിളിച്ചു വരുത്തുമ്പോൾ കേരളത്തിന്റെ എല്ലാം എല്ലാമെല്ലാമായ ഇരട്ട ചങ്കനോട് മാത്രം കടക്ക് പുറത്ത് പറഞ്ഞിരിക്കുകയാണ് കർണാടക..കർണാടകത്തിൽ കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി ഇതര മുഖ്യമന്ത്രിമാരെ ക്ഷണിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. എന്നാൽ ബിജെപിക്ക് പുറമെ, കേരളം ഭരിക്കുന്ന സിപിഎം മുഖ്യമന്ത്രി പിണറായി വിജയനും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമില്ല. മറ്റ് കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് പുറമെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കും.സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാർ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ്, ജമ്മു കശ്മീരിലെ നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുള്ള, എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.
നിയമസഭാ കക്ഷി യോഗ ശേഷം നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും രാജ്ഭവനിലേക്ക് പോയി സർക്കാർ രൂപീകരിക്കാൻ അവകാശ വാദം ഉന്നയിക്കും.അരവിന്ദ് കെജ്രിവാളിനും പിണറായി വിജയനും ഇതുവരെ ക്ഷണമില്ല. അതേസമയം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ നേതാവ് ഡി രാജയെയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ക്ഷണിച്ചു. നിയമസഭാ കക്ഷി യോഗത്തിന് ശേഷം സിദ്ധാരമയ്യയും ഡികെ ശിവകുമാറും ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശ വാദം നാളെ ഉന്നയിക്കും.നാടകീയ നീക്കങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് സിദ്ധരാമയ്യയെ കര്‍ണാടക മുഖ്യമന്ത്രിയായി ഔദ്യോഗികമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. കെ സി വേണുഗോപാലും രണ്‍ദീപ് സിംഗ് സുര്‍ജേവാലയും ചേര്‍ന്നാണ് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏക ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറിനെയും തീരുമാനിച്ചു.പ്രതിപക്ഷ പാർട്ടികളുടെ അധ്യക്ഷന്മാരെയാണ് ക്ഷണിച്ചതെന്ന് കോൺഗ്രസ് അറിയിച്ചു. ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാർ അതാത് പാർട്ടികളുടെ അധ്യക്ഷന്മാരാണെന്നും പാർട്ടി വിശദീകരണം നൽകി.
ശനിയാഴ്ച ബെംഗളൂരുവിൽ വച്ചാണ് മുഖ്യമന്ത്രിയും 19 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുക. ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങളിൽ നിന്ന് നാലു മന്ത്രിമാർ വീതവും മുസ്‌ലിം സമുദായത്തിൽ നിന്ന് മൂന്നു മന്ത്രിമാരും ഉണ്ടാകും. ദലിത് വിഭാഗത്തിൽ നിന്ന് അഞ്ചുപേർക്കും സാധ്യതയെന്ന് സൂചന.അതെ സമയം യെച്ചൂരിക്ക് മുട്ടിടിച്ചു തുടങ്ങി കാണും കാരണം, പിണറായിയെ വിളിക്കാതെ യെച്ചൂരിയെ വിളിച്ചത് ഇപ്പോൾ തന്നെ ചർച്ചയായി കാണും..ഇനി പിണറായി പോകണ്ട എന്ന് പറഞ്ഞാൽ യെച്ചൂരി അതിനപ്പുറം ഒന്നും ചെയ്യില്ല..പക്ഷെ പിണറായി എന്ത് പറയും ഈ കാര്യത്തിൽ അതോ യെച്ചൂരി പങ്കെടുക്കുമോ എന്നുള്ളത് നിർണായകമാണ്..കാരണം പാർട്ടിയിൽ പിണറായിയുടെ വാക്കിനപ്പുറം ഒന്നും നടക്കില്ല എന്നുള്ളത് വളരെ വ്യക്തമായി അറിയാം നേതാക്കളക്ക്..പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ ഡികെ ശിവകുമാർ പിസിസി പ്രസിഡന്റായി തുടരുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. അങ്ങനെ നാല് ദിവസം നീണ്ടു നിന്ന അനിശ്ചിതത്വത്തിനും മാരത്തൺ ചർച്ചകൾക്കും വിരാമമായി.
മറ്റന്നാളാണ് സത്യപ്രതിജ്ഞ. രണ്ടരവര്‍ഷം വീതമുള്ള ടേം വ്യവസ്ഥയാണ് നിലവിലുള്ളത്.ഉപമുഖ്യമന്ത്രിപദത്തിന് പുറമെ ആഭ്യന്തരം, ഊര്‍ജ്ജം, ജലശക്തിയടക്കം നിര്‍ണ്ണായക വകുപ്പുകളും ഡികെ ശിവകുമാറിന് നൽകും എന്നാണ് വിവരം. എന്നാൽ ടേം വ്യവസ്ഥ അടക്കമുള്ള കാര്യങ്ങൾ കോൺഗ്രസ് നേതൃത്വം പരസ്യപ്പെടുത്തിയിട്ടില്ല. ദില്ലി കേന്ദ്രീകരിച്ച് നടന്ന നാടകീയത തീർന്ന് വീണ്ടും കർണാടകത്തിലേക്ക് തന്നെ രാഷ്ട്രീയ ചർച്ചകൾ കേന്ദ്രീകരിക്കുകയാണ്.
https://www.facebook.com/Malayalivartha
























