തന്റെ കണക്ക് ടീച്ചറെ കാണാന്‍ ഉപരാഷ്ടപതിയെത്തുന്നു; തിങ്കളാഴ്ച പാനൂരില്‍...ധൻകറിന് ഏറ്റവും പ്രിയപ്പെട്ട അധ്യാപികയായിരുന്നു ഇവർ....ഇരട്ടി സന്തോഷത്തിൽ രത്‌ന ടീച്ചർ..

നമ്മുടെ ജീവിതത്തിൽ നമ്മുക് ഏറ്റവും ഇഷ്ട്ടപെട്ട കാലഘട്ടമാണ് സ്കൂൾ കാലഘട്ടം..ജീവിതത്തെ കുറിച്ച് വലിയ വലിയ ചിന്തകളും , ഭാവിയെ കുറിച്ചുള്ള പേടിയൊന്നുമില്ലാതെ വളരെ നിഷ്ക്കളങ്കമായ ആ കാലഘട്ടങ്ങൾ വീണ്ടും തിരിച്ചു വന്നിരുനെകിൽ എന്നോർത്ത് പോവും..പഠിക്കുനന് സമയത്ത് എത്രയും വേഗം വളരാനാവും നമ്മൾ ആഗ്രഹിക്കുക , ജോലി , വീട് ..അങ്ങനെ അങ്ങനെ പോകുന്നു..എന്നാൽ വളര്ന്നു കഴിഞ്ഞാൽ ആണ് ..ഒരിക്കലും ഇനി തിരിച്ചു കിട്ടാതെ ബാല്യത്തെ കുറിച്ചോർത്ത് നമ്മൾ വേദനിക്കുക..അങ്ങനെ നമ്മുടെ സ്കൂൾ കാലഘട്ടത്തിൽ എല്ലാവർക്കും ഒരുപാട് ഇഷ്ട്ടമുള്ള അധ്യാപകർ ഉണ്ടാവും..എല്ലാവരുടെ ജീവിതത്തിലും കാണും , നമ്മളെ അമ്മയെ പോലെ തന്നെ സ്വാധീനിക്കുകയും സ്നേഹിക്കുകയും ശകാരിക്കുകയും ചെയ്ത അധ്യാപകർ..സ്കൂൾ കാലഘട്ടം കഴിഞ്ഞാലും നമ്മൾ അവരെ ഓർക്കും കാണാൻ പോകും...വലിയ വലിയ മഹത് വ്യക്തികൾ വരെ അവരുടെ അധ്യാപകരെ കുറിച്ച് പങ്കു വയ്ക്കാറുണ്ട്..ഇപ്പോഴിതാ അത്തരത്തിൽ ഒരു വിദ്യാർത്ഥി തന്റെ അധ്യാപകയേ കാണാൻ ഓടിയെടുത്തുകയാണ്...
ആ വിദ്യാർത്ഥി ഇന്ന് രാജ്യത്തിൻറെ ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ ആണ്,
മുൻ അധ്യാപിക രത്ന നായരെ കാണാൻ ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ കണ്ണൂരിലേയ്‌ക്ക് എത്തുന്നു .പാനൂർ ചമ്പാട് ആനന്ദവീട്ടിൽ രത്ന നായരെ(83) കാണാൻ ഈ 22ന് ഉപരാഷ്‌ട്രപതിയെത്തും.1968ലെ രാജസ്ഥാനിലെ ചിറ്റോർഗ്ര സൈനിക സ്കൂളിലാണു ജഗദീപ് ധൻകറെ രത്ന പഠിപ്പിച്ചത് .സൈനിക സ്കൂളിൽ ധൻകറിനെ പഠിപ്പിച്ച അധ്യാപകരിൽ ഇന്ന് ഇവർ മാത്രമേ ജീവിച്ചിരിപ്പുള്ളൂ.ഉപരാഷ്‌ട്രപതിയായപ്പോൾ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം വിളിച്ചു. പക്ഷേ, ആരോഗ്യ പ്രശ്നങ്ങളുള്ളതുകൊണ്ട് അന്നു പങ്കെടുക്കാനായില്ല. അദ്ദേഹത്തെ പഠിപ്പിച്ച രാജസ്ഥാൻ സ്വദേശി ഹർഭാൽ സിങ്ങിനെയും ചടങ്ങിലേക്കു വിളിച്ചിരുന്നു. അദ്ദേഹം ചടങ്ങിൽ അന്നു പങ്കെടുക്കുകയും ചെയ്തു.ഒരു അധ്യാപികയ്‌ക്കു തന്റെ വിദ്യാർഥികൾ ഉന്നതിയിലെത്തി എന്നു കേൾക്കുന്നതിൽപരം സന്തോഷം വേറെന്തുണ്ട്? റസിഡൻഷ്യൽ സ്കൂളുകളിൽ ഒൻപതു മാസവും വിദ്യാർഥികൾ അധ്യാപകർക്കൊപ്പമാണ്. അവർക്ക് അവരുടെ അധ്യാപകരെല്ലാം പ്രിയപ്പെട്ടതാകാൻ അതിൽപരം മറ്റെന്തു കാരണം വേണം .- രത്ന പറഞ്ഞു.‘
ആ ബാച്ചിൽ 80 കുട്ടികളുണ്ടായിരുന്നെന്നാണ് ഓർമ. മിടുക്കനായിരുന്നു ജഗദീപ്. ഗ്രാമത്തിലെ ഇംഗ്ലിഷ് മീഡിയം സ്കൂളിൽ നിന്നാണ് ആറാം ക്ലാസിലേക്കു സൈനിക സ്കൂളിൽ ചേരുന്നത്. വന്ന സമയത്ത് ഇംഗ്ലിഷ് അത്ര വഴങ്ങില്ലായിരുന്നു. പക്ഷേ, കൃത്യമായ പരിശീലനവും കഠിനാധ്വാനവും കൊണ്ടു വളരെക്കുറച്ചു സമയംകൊണ്ട് ഇംഗ്ലിഷിലെന്നല്ല, എല്ലാ വിഷയങ്ങളിലും ഒന്നാമതെത്തി.ജഗദീപിന്റെ അച്ഛനെയും വളരെ അടുത്തു പരിചയമുണ്ട്. സ്കൂളിൽ എത്തുമ്പോഴൊക്കെ എല്ലാ അധ്യാപകരെയും കണ്ടു മക്കളുടെ പഠനത്തെക്കുറിച്ചെല്ലാം അന്വേഷിച്ചാണ് അദ്ദേഹം മടങ്ങാറുള്ളത്.പഠനത്തിൽ മാത്രമല്ല, വോളിബോളിലും ക്രിക്കറ്റിലും മറ്റ് ഗെയിംസിലുമെല്ലാം ജഗദീപ് മുൻപന്തിയിലായിരുന്നു, സംവാദങ്ങളിലും സ്ഥിരസാന്നിധ്യമായിരുന്നു’, രത്ന പറഞ്ഞു.
പകൽ 1.05ന് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മട്ടന്നൂരിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന ഉപരാഷ്ട്രപതി 1.17ന് റോഡ്മാർഗം പാനൂർ ചമ്പാടേക്ക് തിരിക്കും.ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി.പൊലീസ് കമ്മീഷണർ (സിറ്റി) അജിത് കുമാർ, പൊലീസ് കമ്മീഷണർ (റൂറൽ) എം ഹേമലത, നാവിക അക്കാദമി ഡെപ്യൂട്ടി പ്രൊവോസ്റ്റ് മാർഷൽ കേശവ് റെഡ്ഡി, സബ് കലക്ടർ സന്ദീപ്കുമാർ, അസി. കലക്ടർ മിസാൽ സാഗർ ഭഗത്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























