അധികാരത്തിന്റെ ഹുങ്ക് തലയ്ക്ക് പിടിച്ച് നിലമറന്ന് രണ്ടാം പിണറായി സർക്കാർ; അഴിമതിയുടെ കറപുരണ്ട ദിനങ്ങൾ..എല്ലാം അവസാനം വിരൽ ചൂണ്ടിയത് പിണറയിലേക്ക്... രണ്ടാം പിണറായി സർക്കാറിന്റെ വാർഷികാഘോഷം ഇന്ന്....

അധികാരത്തിന്റെ ഹുങ്ക് തലയ്ക്ക് പിടിച്ച് നിലമറന്ന് രണ്ടാം പിണറായി സർക്കാർ അങ്ങനെ ഭരിക്കാൻ തുടങ്ങിയിട്ട് മൂന്നാം വർഷത്തിലേയ്ക്ക്
കടക്കുകയാണ്..ഈ കാലയളവിൽ ഉണ്ടായിട്ടുള്ള പുകിലുകളുടെ എണ്ണം എടുത്തു നോക്കുമ്പോൾ തലവേദ പിടിച്ച വർഷമായിരുന്നു പിണറയി സർക്കാറിനിത് എന്ന് പറയാതെ ഇരിക്കാൻ വയ്യ..തൊട്ടതിനും പിടിച്ചതുമെല്ലാം അഴിമതിയുടെ കറപുരണ്ട ദിനങ്ങൾ..എല്ലാം അവസാനം വിരൽ ചൂണ്ടിയത് പിണറയിലേക്ക് തന്നെയാണ്..അപ്പോഴും ഇരട്ട ചങ്കന് മാറ്റമൊന്നും സംഭവിച്ചില്ല..അതുപോലെ തന്നെയായിരുന്നു... വിവാദപരമ്പരകൾക്കിടെ രണ്ടാം പിണറായി സർക്കാറിന്റെ വാർഷികാഘോഷം ഇന്ന്. ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച ഇന്ധനസെസ് മുതൽ എഐ ക്യാമറ വരെ എത്തി നിൽക്കുന്ന വിവാദങ്ങൾ സർക്കാരിനെ വരിഞ്ഞ് മുറിക്കിയിട്ടുണ്ട്. ദേശീയ പാത വികസനത്തിൻറെ വേഗതയും റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റൽ സർവേയും സർക്കാരിൻറെ നേട്ടങ്ങളാണ്. എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതോടെ തദ്ദേശമന്ത്രിസ്ഥാനത്തേക്ക് എംബി രാജേഷിനെ കൊണ്ട് വന്നതും മന്ത്രിസഭയിലെ ഏക മാറ്റമായി.ചരിത്രമായ ഭരണത്തുടർച്ച. കിറ്റെന്ന ഏറ്റവും ലഘുവായി പറയുന്ന കാരണത്തിനപ്പുറം തിളക്കമുണ്ടായിരുന്നു സ്വർണ്ണക്കടത്ത് കൊടുങ്കാറ്റ് അതിജീവിച്ചുള്ള പിണറായി സർക്കാരിന്‍റെ വിജയത്തിന്. പക്ഷെ അധികാരമേറ്റ് രണ്ട് വർഷം പിന്നിടുമ്പോഴും 2021 ലെ വിജയത്തിന്റെ ഹാംഗ് ഓവർ മാറാതെ സർക്കാർ.
ആ വിജയം മാത്രം പറഞ്ഞ് എല്ലാ ആരോപണങ്ങളെയും വിമർശനങ്ങളെയും ഇന്നും നേരിടുന്നു. സിൽവർ ലൈൻ വിവാദങ്ങൾക്കിടെ കോൺഗ്രസിന്റെ കുത്തകമണ്ഡലമായ തൃക്കാക്കരയിൽ തോൽവി രുചിച്ചതോടെ കെ റെയിലിൽ നിന്ന് സർക്കാർ കുറച്ച് പിന്നാക്കം പോയി. ഇതിനിടയിൽ സ്വർണക്കടത്ത് കേസും ലൈഫ് മിഷൻ കേസും വീണ്ടും കേന്ദ്ര ഏജൻസികൾ കുത്തിപ്പൊക്കി.മുഖ്യമന്ത്രിയുടെ വിശ്വസ്താനായിരുന്ന എം ശിവശങ്കർ വീണ്ടും ജയിലായി. ഇതു പ്രതിപക്ഷത്തിൻറെ ആയുധമായിതിനിടയിലാണ് രണ്ടാം സർക്കാരിൻറെ രണ്ടാം ബഡ‌്‌ജറ്റ് വരുന്നത്. ഇന്ധന സെസും ഭൂമിയുടെ ന്യായവിലയും വർദ്ധിച്ചതോടെ പ്രതിഷേധം ആളിക്കത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും വഴിനീളെ കരിങ്കൊടി പ്രതിഷേധങ്ങൾ നേരിടേണ്ടി വന്നു. നിയമസഭയിലും പ്രതിപക്ഷത്തിൻറെ കടുത്ത പ്രതിഷേധം സർക്കാരിന് നേരെ ഉയർന്നു. സഭാസമ്മേളനം വെട്ടിച്ചുരുക്കി പ്രതിഷേധത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച സർക്കാരിന് മുന്നിലേക്കാണ് എഐ ക്യാമറ വിവാദം ഇടത്തീപോലെ വന്നുപെട്ടത്. സർക്കാരിനെതിരെ ആയിരിന്നു ആദ്യത്തെ അഴിമതി ആരോപണമെങ്കിൽ പിന്നീടത് മുഖ്യമന്ത്രിയുടെ വീട്ടിൽ വരെ എത്തി.മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന് ബന്ധമുള്ള കമ്പനിക്കാണ് കരാർ നൽകിയതെന്ന വിവരം പുറത്ത് വന്നെങ്കിലും പ്രതിരോധിക്കാൻ പിണറായിവിജയൻ തയ്യാറായില്ല.
പതിവ് പോലെ സര്ക്കാരിനേയും പാർട്ടിയേയും പ്രതിരോധിക്കാൻ അരയും തലയും മുറുക്കി പാർട്ടി നേതൃത്വം രംഗത്തിറങ്ങി.എന്നിട്ടും ക്യാമറ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.ആദ്യസർക്കാരിനെ താരതമ്യം ചെയ്യുമ്പോൾ രണ്ടാം സർക്കാരിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്ന വിമർശനമാണ് രണ്ടാം വാർഷിക വേളയിലും കാണാൻ കഴിയുന്നത്. അടുത്ത വർഷം ലോക്‌സഭ തെരഞ്ഞെടുപ്പായത് കൊണ്ട് കൂടുതൽ ജനകീയ ഇടപെടലുകൾ സംസ്ഥാന സർക്കാർ നടത്തുമെന്നാണ് പാർട്ടി അണികളുടെ വിശ്വാസം. പിണറായി ഏറ്റവും കൂടുതൽ പകയും വിദേഷവും കാത്തു സൂക്ഷിക്കുന്ന പാർട്ടി ആണ് സിപിഎം ഉം അതിന്റെ നേതാക്കളും തങ്ങളെ വിമർശിക്കുന്ന ആരായാലും തങ്ങളുടെ പാർട്ടിയെ വിമർശിക്കുന്ന ആരായാലും അവരെ ഇല്ലാതാകുന്ന പക ആണ് ഇവർക്കുള്ളത് ഇതാണ് സിപിഎംന്റെയും അതിന്റെ നേതാക്കളുടെയും ജനാധിപത്യം കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയാൽ എന്ത് ചെയ്‌യും അതാണ് ഇപ്പോൾ കേരളത്തിലെ ഭരണം അല്പൻ അർധരാത്രിക് കുട പിടിക്കും എന്ന് കേട്ടിട്ടേ ഉള്ളു ഇപ്പോൾ പ്രബുദ്ധ മലയാളികൾ അതു ദിവസവും കണ്ട് കൊണ്ടരിക്കുന്നു..
https://www.facebook.com/Malayalivartha
























