സംസ്ഥാനത്ത് കാലവർഷം വൈകുമെങ്കിൽ രാജ്യത്ത് ഉഷ്ണതരംഗത്തിന് വരെ സാദ്ധ്യത; കാലവർഷത്തിന് മുന്നേ കേരളത്തിലെ മലയോര മേഖലകളിൽ ശക്തമായ മഴയുണ്ടാകും; നിർണായക വിവരം പുറത്ത്

രണ്ടു ദിവസം മുൻപ് നാം അറിഞ്ഞതാണ് കാലവർഷം ഇത്തവണ വൈകുമെന്ന വിവരം. എന്നാൽ ഇപ്പോൾ ഇതാ മറ്റൊരു വ്യവരം കൂടി പുറത്ത് വരികയാണ്. സംസ്ഥാനത്ത് കാലവർഷം വൈകുമെങ്കിൽ രാജ്യത്ത് ഉഷ്ണതരംഗത്തിന് വരെ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. കാലവർഷത്തിന് മുന്നേ കേരളത്തിലെ മലയോര മേഖലകളിൽ ശക്തമായ മഴയുണ്ടാകുമെന്നും വിദഗ്ധർ പറയുന്നു. കുസാറ്റിലെ കാലാവസ്ഥാ വിദഗ്ധർ ആണ് ഇത്തരത്തിലുള്ള നിർണായക വിവരം പുറത്ത് വിട്ടിരിക്കുന്നത് .
ഇത്തവണ കാലവർഷം വൈകുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂൺ നാലിനാണ് കാലവർഷമെത്തുന്നതെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര൦ അറിയിച്ചിരിക്കുന്നത്. കാലവർഷം വൈകാൻ കാരണമാകുന്നത് എൽ നിനോ പ്രതിഭാസവും മോഖ ചുഴലിക്കാറ്റുമാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുള്ളതിനാൽ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തു.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് കേരളത്തിലൂടെ കാലവർഷം വടക്കേ ഇന്ത്യയിലേക്ക് പ്രവേശിക്കും. 96 ശതമാനം മഴ ഇത്തവണ കിട്ടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രംപറയുന്നത്,. സാധാരണയായി ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം ആരംഭിക്കുക. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സാധാരണ രീതിയിൽ ജൂൺ ഒന്നിന് കാലവർഷം ആരംഭിച്ചത് ഒരുതവണ മാത്രമാണ്. 2018-ലും 2022-ലും കാലവർഷം നേരത്തെ എത്തിയിരുന്നു. 2019-ലും 2021-ലും വൈകിയായിരുന്നു സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചത്.
https://www.facebook.com/Malayalivartha
























