ബഹറിനിലേക്ക് എത്താൻ ടിക്കറ്റ് അയച്ചതിന് പിന്നാലെ ഭാര്യയും, മകളും അപ്രത്യക്ഷരായി: കാണാത്തയായ അതേ വേഷത്തിൽ ചില പള്ളികളുടെ പരിസരത്ത് അമ്മയും മകളും നിൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്:- കരുനാഗപ്പള്ളിയിലെ എടിഎമ്മിൽ നിന്ന് 500 രൂപ പിൻവലിച്ചതോടെ ഇരുവരെയും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ അന്വേഷണ സംഘം....

കാണാതായ യുവതിയെയും അഞ്ചു വയസുള്ള മകളെയും കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. അടൂർ കടമ്പനാട്ട് നിന്നാണ് യുവതിയെയും കുഞ്ഞിനെയും കാണാതായത്. ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കടമ്പനാട് ഐവർകാലാ ഭരണിക്കാവ് അമ്പലത്തിന് സമീപം കാഞ്ഞിരവിള കിഴക്കേതിൽ ആൽവിൻ റോയിയുടെ ഭാര്യ ആൻസി കുട്ടി (30), മകൾ ആൻഡ്രിയ ആൽവിൻ (അഞ്ച്) എന്നിവരെയാണ് മെയ് 10 മുതൽ കാണാതായിരിക്കുന്നത്. ആൽവിൻ വിദേശത്ത് ജോലി ചെയ്യുകയാണ്. മെയ് 10 മുതൽ ആൻസിയെയും ആൻഡ്രിയയെയും കാണാനില്ലെന്ന പരാതിയിൽ ശാസ്താംകോട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പക്ഷേ, അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പരാതി. തിരുവല്ലയിലും മറ്റുമുള്ള ചില പള്ളികളുടെ പരിസരത്ത് അമ്മയും മകളും നിൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കാണാതാകുമ്പോൾ ധരിച്ചിരുന്ന അതേ വേഷമാണ് ഇവർക്കുള്ളത്. എന്നാൽ, പത്ത് ദിവസം പിന്നിട്ടിട്ടും ഇവരെ കണ്ടെത്തുന്നതിന് യാതൊരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
യുവതിയെയും കുഞ്ഞിനെയും കണ്ടെത്തുന്നതിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് കരുനാഗപ്പള്ളിയിലെ എടിഎമ്മിൽ നിന്ന് 500 രൂപ പിൻവലിച്ചതായി പൊലീസിന് വിവരം കിട്ടി. ഇവിടം കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. ഭർത്താവ് ആൽവിൻ വിദേശത്ത് ജോലി ചെയ്യുകയാണ്. കഴിഞ്ഞ 17 ന് ആൻസിയെയും മകളെയും ബഹറിനിലേക്ക് കൊണ്ടു പോകാൻ ആൽവിൻ ടിക്കറ്റ് അയച്ചു കൊടുത്തിരുന്നു. 17 നായിരുന്നു പോകേണ്ടിയിരുന്നത്.
പള്ളിയിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ഈ സമയം ഇവരുടെ കൈവശം പണമുണ്ടായിരുന്നു. അത് തീർന്നതു കൊണ്ടാകാം ഇപ്പോൾ കരുനാഗപ്പള്ളിയിൽ നിന്ന് 500 രൂപ പിൻവലിച്ചതെന്നാണ് പോലീസ് കരുതുന്നത്. ബന്ധുക്കൾ സോഷ്യൽ മീഡിയയിലൂടെ അറിയിപ്പ് പ്രചരിപ്പിക്കുന്നുണ്ട്.
മൊബൈൽ ഫോൺ ഉപയോഗിക്കാത്തതാണ് ഇവരെ കണ്ടെത്താൻ തടസമെന്നാണ് പൊലീസ് പറയുന്നത്. ഭാര്യയെയും മകളെയും കാണാനില്ലെന്ന വിവരം അറിഞ്ഞ് ആൽവിൻ റോയ് ബഹറിനിൽ നിന്ന് നാട്ടിലെത്തിയിട്ടുണ്ട്. തിരുവല്ല, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലാണ് ഇവർ ഉള്ളത്. പള്ളികൾ കേന്ദ്രീകരിച്ചാണ് പോകുന്നത് എന്നാണ് പൊലീസ് പറയുന്നത്.
ആന്‍സിയെയും ആന്‍ഡ്രിയയെയും കാണാനില്ലെന്ന പരാതിയില്‍ ശാസ്താംകോട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.തുടര്‍ന്ന് മണര്‍കാട്, പുതുപ്പള്ളി, കോട്ടയം, തിരുവല്ല, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ അമ്മയെയും മകളെയും കണ്ടിരുന്നതായി വിവരം ലഭിച്ചതനുസരിച്ച് പോലീസ് ഇവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് മാത്രം.
ഇതിന് പിന്നാലെ തിരുവല്ലയിൽ വച്ചും ഒരു പരിചയക്കാരി ഇവരെ കണ്ടിരുന്നു.സ്‌കൂട്ടറില്‍ വന്ന അവര്‍ അമ്മയെയും മകളെയും തടഞ്ഞു നിര്‍ത്തി വിവരങ്ങള്‍ ചോദിച്ചറിയുകയും വീട്ടില്‍ വിവരം അറിയിക്കാന്‍ ഫോണ്‍ വിളിക്കാന്‍ തുടങ്ങുകയും ചെയ്യുന്നതിനിടെ ഇവര്‍ അപ്രത്യക്ഷമാകുകയായിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്ന് പണം പിന്‍വലിച്ചത് ശുഭസൂചനയായിട്ടാണ് പൊലീസ് കാണുന്നത്.
https://www.facebook.com/Malayalivartha
























