51 ലക്ഷം രൂപ ആര്‍ഷ വിദ്യാസമാജത്തിന് നല്‍കി കേരള സ്റ്റോറി നിര്‍മ്മാതാവ്; പണംആ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍

കേരള സ്റ്റോറി നിര്‍മ്മാതാവ് വിപുല്‍ ഷാ കൊച്ചിയിലെ ആര്‍ഷ വിദ്യാസമാജത്തിന് 51 ലക്ഷം രൂപ നല്‍കി. ലവ് ജിഹാദിന് ഇരയാവുന്ന പെണ്‍കുട്ടികളെ സംരക്ഷിക്കാനാണു തുക നൽകിയത്. തീവ്രവാദപ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ വേണ്ടി മതപരിവര്‍ത്തനത്തിന് ഇരയാവുന്ന ഹിന്ദു പെണ്‍കുട്ടികളെ ഏത് വിധേനയും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചിത്രം നിര്‍മ്മിച്ചതെന്നും വിപുല്‍ ഷാ പറഞ്ഞു.
കൊച്ചിയിലെ ആര്‍ഷ വിദ്യാ സമാജം ലവ് ജിഹാദിന്‍റെ പേരില്‍ മതം മാറിപ്പോയ പെണ്‍കുട്ടികളുടെ ആര്‍ഷപാരമ്ബര്യത്തിലേക്കുള്ള ശക്തമായ തിരിച്ചുവരവിന് പാതയൊരുക്കുന്ന സ്ഥാപനം കൂടിയാണ്. 1999 മുതല്‍ 2023 വരെയുള്ള 24 വര്‍ഷത്തിനിടെ ഇസ്‌ലാം സ്വീകരിച്ചവരുള്‍പ്പെടെ 7000-ത്തോളം പേരെ ഹിന്ദുമതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ആര്‍ഷ വിദ്യാസമാജം സഹായിച്ചിട്ടുണ്ട്. കേരളത്തിന് പുറത്ത് നിന്നുള്ള ആളുകള്‍ പോലും സഹായം അഭ്യര്‍ത്ഥിക്കുന്നു, അവരെയെല്ലാം നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്തവരാണ്. പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളും ഈ സ്ഥാപനത്തിലേയ്‌ക്ക് വിളിക്കുന്നു.
മതപരിവര്‍ത്തനത്തിന് വിധേയരായ 300 പെണ്‍കുട്ടികള്‍ക്ക് തിരിച്ചുവരവിന്‍റെ ഭാഗമായി ക്ലാസുകളും പരിശീലനവും നല്‍കാന്‍ ആര്‍ഷ് വിദ്യാശ്രമം സൗകര്യമൊരുക്കുന്നുണ്ട് . ഇതിന് വേണ്ടിക്കൂടിയാണ് ആര്‍ഷ വിദ്യാശ്രമത്തിന് 51 ലക്ഷം രൂപ സഹായം നല്‍കുന്നതെന്ന് വിപുല്‍ ഷാ പറഞ്ഞു. കേരളത്തിനുള്ളില്‍ രണ്ട് മുഖമുണ്ടെന്ന് കേരള സ്റ്റോറിയുടെ സംവിധായകന്‍ സുദീപ്തോ സെന്‍ പറയുന്നു. . ഒന്ന് സൗന്ദര്യം നിറഞ്ഞ കേരളം, മറ്റൊന്ന് ഭീകരവാദ സംഘടനകളുടെ കേന്ദ്രമായ വടക്കന്‍ കേരളം.ഒരു മതത്തിന്‍റെയും വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള സിനിമയല്ല കേരള സ്റ്റോറി എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























