ഗ്രീഷ്മ പുറത്തിറങ്ങിയാൽ പണി പാളും..അകത്തു തന്നെ കിടക്കട്ടെയെന്ന് കോടതി; ആത്മഹത്യ ചെയ്യും... സാക്ഷികളെ സ്വാധീനിക്കും...അപ്രതീക്ഷിതമായി പ്രതിഭാഗം ജാമ്യ ഹർജി പിൻവലിച്ചു.... അപകടമാണെന്നുമുള്ള സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വാദം അംഗീകരിച്ച് കോടതി...വിചാരണ ഹർജി തീർപ്പായശേഷം വീണ്ടും ജാമ്യ അപേക്ഷ നൽകാം..

ഏറെ കോളിളക്കം സൃഷ്ട്ടിച്ച കേസായിരുന്നു ഷാരോൺ വധ കേസ്...പുതിയ ബന്ധത്തിനായി കാമുകനെ കഷായത്തിൽ വിഷം കലർത്തി കൊന്ന പ്രതി ഗ്രീഷ്മയെ ഇതിനോടകം വെറുത്തു കഴിഞ്ഞു കേരളം, അതി ക്രൂരമായി യാതൊരു ദയയുമില്ലാതെ വിഷം കലർത്തി ഒരു ചെറുപ്പക്കാരനെ കൊന്നതിന്റെ യാതൊരു കുറ്റബോധവും പ്രതിയായിരുന്ന ഗ്രീഷ്മയ്ക്ക് ഇല്ലായിരുന്നു...ഇവൾ പുറത്തിറങ്ങിയാൽ അത് നാടിന് തന്നെ ആപത്താണ്...ഇവളെ പോലെയുള്ളവർ സമൂഹത്തിൽ ജീവിക്കാൻ പോലും അർഹതയില്ലെന്നാണ് ജനങ്ങളും പറയുന്നത്...അതുകൊണ്ട് ജാമ്യം ലഭിച്ചു പുറത്തിറങ്ങേണ്ടെന്ന് കോടതിയും പറഞ്ഞിരിക്കുകയാണ്..സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞ വാദങ്ങൾ എല്ലാം കോടതി അംഗീകരിക്കുക ആയിരുന്നു..പാറശാല ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയെ കസ്റ്റഡിയിൽ വിചാരണ ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി. തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് രാസിത്ത് നൽകിയ ഹർജി പരിഗണിച്ച് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് അനുമതി നൽകിയത്.ഒന്നാം പ്രതിക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കും.ഇത് വിചാരണയെ സാരമായി ബാധിക്കും. കാലതാമസമുണ്ടായാൽ സാഹചര്യ തെളിവുകൾ നഷ്ടപ്പെടാനിടയുണ്ട്.
ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മ ജാമ്യത്തിൽ ഇറങ്ങുന്നത് അപകടമാണെന്നുമുള്ള സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. വിനീത് കുമാറിന്റെ വാദങ്ങൾ അംഗീകരിച്ചാണ് കസ്റ്റഡി വിചാരണ അനുവദിച്ചത്.ഒന്നാം പ്രതിക്കായി ജാമ്യാപേക്ഷ ഫയൽ ചെയ്തിരുന്നെങ്കിലും അപ്രതീക്ഷിതമായി പ്രതിഭാഗം ജാമ്യ ഹർജി പിൻവലിച്ചു. എന്നാൽ കസ്റ്റഡി വിചാരണ ഹർജി തീർപ്പായശേഷം വീണ്ടും ജാമ്യ അപേക്ഷ നൽകാൻ അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു.142 സാക്ഷികളും, 175 രേഖകളും, 55 തൊണ്ടിമുതലുകളും ആണ് കേസിലുള്ളത്. കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെ ഷാരോൺ രാജിനെ അയാളുടെ വീട്ടിൽനിന്നും സെക്‌സ് ചാറ്റിലൂടെയും മറ്റും മയക്കിയാണ് 2022 ഒക്ടോബർ 14-ന് രാവിലെ 10.30 മണിയോടെ തന്ത്രത്തിൽ വീട്ടിൽ ഗ്രീഷ്‌മ വിളിച്ചു വരുത്തിയത്, കാർപ്പിക്ക് എന്ന കളനാശിനി കഷായത്തിൽ കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കൊലപാതകത്തിൽ പരോക്ഷമായി പങ്കെടുത്തതിനും തെളിവ് നശിപ്പിച്ചതിനും ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരൻ നായരും മാതാവ് സിന്ധുവും കൂട്ടുപ്രതികളാണ്.
കാർപ്പിക്ക് എന്ന കളനാശിനി നിർമലകുമാരൻ നായർ വഴി ഗ്രീഷ്മ സംഘടിപ്പിച്ചതായും വിഷം നൽകിയതിനുശേഷം തെളിവ് നശിപ്പിക്കാൻ മാതാവ് സിന്ധുവും അമ്മാവൻ നിർമല കുമാരൻ നായരും സഹായിച്ചതിനുമാണ് ഇരുവരെയും കൂട്ടുപ്രതികളായത്.11 ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് ഷാരോൺ രാജ് മരിച്ചത്. ഷാരോൺ രാജിന്റെ മാതാവിനും സഹോദരനും വേണ്ടി അഡ്വക്കേറ്റ് എയ്ഞ്ചൽ ആൽബർട്ട് കോടതിയിൽ ഹാജരായി.കോഴിക്കോട് ഒരു കുടുംബത്തെ മൊത്തം ഭക്ഷണത്തിൽ സയനൈഡ് നൽകി വര്ഷങ്ങളെടുത്ത് കൊലപ്പെടുത്തിയ ജോളിക്കു ശേഷം കേരളം ഏറെ ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു ഷാരോണിന്റെ മരണം..11 ദിവസത്തോളം ജീവന് വേണ്ടി മല്ലിടിച്ചുകൊണ്ടാണ് അവസാനം മരണത്തിന് കീഴടങ്ങിയത്, അതിനു ഇടയിൽ ഷാരോൺ ആശുപത്രയിൽ കിടക്കുമ്പോൾ ഗ്രീഷ്മ ഒരു സുഹൃത്തിന് അയച്ച വോയിസ് ക്ലിപ്പ് എല്ലാം മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വന്നിരുന്നു..അതിലെല്ലാം കുറ്റ കൃത്യം നടത്തിയിട്ടും. യാതൊരു സംശയവുമില്ലാതെയാണ് ഗ്രീഷ്‌മ സംസാരിച്ചിരുന്നത്..അപ്പോഴും ആശുപത്രിയിൽ കിടക്കുമ്പോഴും ഒരു തവണ പോലും ഷാരോൺ ഗ്രീഷ്മയെ പ്രതിയാക്കി കൊണ്ട് സംസാരിച്ചിരുന്നില്ല എന്നുള്ളതായിരുന്നു എല്ലാവരുടെയും കരളലിയിപ്പിച്ചത്, ഏതായാലും ഗ്രീഷ്മ ഇന്ന് വെറുക്കപെട്ടവളാണ്..യാതൊരു കൂസലും കുറ്റബോധവും ഇല്ലാതെ തെളിവെടുപ്പിനൊക്കെ വരുമ്പോഴുള്ള മുഖഭാവം എല്ലാം വാർത്തകളിൽ ചർച്ചയായിരുന്നു...അപ്പോൾ ഇവളൊന്നും പുറത്തിറങ്ങാൻ പോലും അർഹതയില്ല..തക്കതായ ശിക്ഷ തന്നെ കിട്ടണം...
https://www.facebook.com/Malayalivartha
























