തിരഞ്ഞെടുപ്പ് കഴിഞ്ഞു; കോൺഗ്രസ് വനിതാ എം എൽ എയുടെ സ്വകാര്യത സൈബർ ഇടങ്ങളിൽ വൈറൽ...പുറത്തു വിട്ടത് പരാജയപ്പെട്ട് മോഹഭംഗം വന്നവർ; ഈ വിഡ്ഢികളെ ഞാനൊരു പാഠം പഠിപ്പിക്കും..വിഷയത്തിൽ കനത്ത നിലപാട് വ്യക്തമാക്കി എംഎൽഎ...

തിരഞ്ഞെടുപ്പിന്റെ സമയത്ത് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നിറയെ വെല്ലുവിളികളും ശത്രു പക്ഷത്തുള്ളവരെ തളർത്താൻ പലതരത്തിലുള്ള നീക്കങ്ങളും നടത്താറുണ്ട്, പലപ്പോഴും അത് അതിരു വിട്ട് വ്യക്തിഹത്യ ചെയുന്നതിലേക്ക് വരെ എത്താറുണ്ട്...ബിജെപിയുടെ നെഞ്ചിലേറ്റ അടിയായിരുന്നു കർണാടകയിൽ കോൺഗ്രസിൻറെ വിജയം , പ്രധാനമന്ത്രിയടക്കമുള്ള , vvip നേതാക്കളെല്ലാം കർണാടകയിൽ ഓടി നടന്നു പ്രചാരണം നടത്തിയെങ്കിലും കന്നഡ ജനങ്ങൾ കോൺഗ്രസിന് ഒപ്പം നിന്നും..മിന്നും വിജയം തന്നെ കരസ്ഥമാക്കി,,എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സൈബർ ഇടങ്ങളിലെ യുദ്ധം അവസാനിച്ചിട്ടില്ല..ഇപ്പോഴിതാ കർണാടകയിൽ വിജയിച്ച mla നയനയുടെ സ്വകാര്യ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്..കർണാടകയിലെ മിന്നുന്ന തിരഞ്ഞെടുപ്പ് വിജയത്തോടെ തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമുണ്ടായതായി കോൺഗ്രസ് വനിതാ എംഎൽഎ. മുദിഗരെ മണ്ഡലത്തിൽ നിന്നുള്ള വിജയിയായ യുവ എംഎൽഎ നയന ജാഹറാണ് തനിക്കെതിരെ സ്വകാര്യ ജീവിതത്തിൽ നിന്നുള്ള ചിത്രങ്ങളടക്കം പങ്കുവെച്ചു കൊണ്ടുള്ള സൈബർ ആക്രമണം നടക്കുന്നതായി അറിയിച്ചത്. വിഷയത്തിൽ തന്റെ കനത്ത നിലപാടും എംഎൽഎ വ്യക്തമാക്കി.പരാജയപ്പെട്ടവരുടെ മോഹഭംഗമാണ് സൈബർ ആക്രമണത്തിന് പിന്നിലെന്നാണ് നയന പ്രതികരിച്ചത്.
ഇത്തരം പ്രവൃത്തികളിലൂടെ തന്നെ തളർത്താനാകില്ലെന്നും അവർ അറിയിച്ചു.സ്വകാര്യ ജീവിതവും രാഷ്ട്രീയ പ്രവർത്തനവും തമ്മിലുള്ള അന്തരം മനസ്സിലാകാനാകാത്ത വിഡ്ഢികളാണ് സൈബർ ആക്രമണത്തിന് പിന്നിലെന്നും വനിതാ എംഎൽഎ ആരോപിച്ചു. സൈബർ ആക്രമണങ്ങളെ നേരിടാൻ തനിക്കറിയാമെന്നും വീഡിയോ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ച് 43-കാരിയായ നയന വ്യക്തമാക്കി.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ദീപക് ദൊദ്ദയ്യെ പരാജയപ്പെടുത്തിയാണ് കർണാടക കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എംഎൽഎയായി നയന മാറിയത്. സൈബർ ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ചതോടെ നിരവധിപേർ എംഎൽഎയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.ഇത്തരം സംഭവങ്ങൾ എല്ലാം എപ്പോഴും സമൂഹത്തിൽ സ്ത്രീകൾക്ക് നേരെ നടക്കാറുള്ളതാണ്, പലപ്പോഴും സ്ത്രീകൾ തന്നെ ആയിരിക്കും സൈബർ ഇടങ്ങളിലെ ഇരകൾ,, ഇത്തരത്തിൽ ഫോട്ടോസ് മറ്റും എടുത്തു മോർഫ് ചെയ്തു സൈബർ ഇടങ്ങളിൽ പ്രചരിപ്പിച്ചു മാനസിക സുഖം കണ്ടെത്താറുണ്ട് ചിലപ്പോൾ ഒരു കൂട്ടം ആളുകൾ...പ്രതേകിച്ചു ഇവരെ പോലെ രാഷ്ട്രീയത്തിൽ ഇറങ്ങി പ്രവർത്തിക്കുന്ന സ്ത്രീകളെ ഇത്തരക്കാർക്ക് വലിയ ഇഷ്ട്ടമാണ്..അതുകൊണ്ട് തന്നെയാണ് ആ ആക്രമണം, പക്ഷെ വളരെ ശക്തമായി തന്നെ ഇതിനെ എങ്ങനെ നേരിടണമെന്നും അറിയാമെന്നും അവർ വ്യക്തമാക്കി കഴിഞ്ഞു..
അതുകൊണ്ട് തളർത്താമെന്നൊന്നും കരുതണ്ട..എന്ന് തന്നെയാണ് വനിതാ എം എൽ എ ക്കു പറയാനുള്ളത്...ഇന്നലെയാണ് കർണാടകത്തിന്റെ 24–--ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ചുമതലയേറ്റു. ശനി ഉച്ചയ്‌ക്ക് 12.30ന് ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും എട്ടു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തു. ഗവർണർ തവർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ, ദളിത് നേതാവ് ജി പരമേശ്വര, തലമുതിര്‍ന്ന കോണ്ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി, മറ്റു പ്രമുഖരെല്ലാം പങ്കെടുത്തു..മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കൂടാതെ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എൻസിപി നേതാവ് ശരദ് പവാർ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, വിവധകക്ഷിനേതാക്കളായ ഫാറൂഖ് അബ്ദുള്ള, മെഹ്‌ബൂബ മുഫ്തി, കമൽ ഹാസൻ, മെഹ്‌ബൂബ മുഫ്തി, എൻ കെ പ്രേമചന്ദ്രൻ, അബ്ദുൽസമദ് സമദാനി തുടങ്ങിയവരും പങ്കെടുത്തു.
https://www.facebook.com/Malayalivartha
























