യുവദമ്പതികൾക്ക് നേരെ യുവാക്കളുടെ അഴിഞ്ഞാട്ടം! ഭാര്യയെ കമന്റടിച്ച്, കണ്ണിറുക്കി! ചോദ്യം ചെയ്തതിന് ഹെൽമറ്റിനുള്ളിലൂടെ കരണത്ത് അടി...

കോഴിക്കോട് നഗരത്തിൽ ബൈക്ക് യാത്രികരായ യുവ ദമ്പതികൾക്ക് നേരെ അതിക്രമം നടത്തിയ സംഭവത്തിൽ ഒടുവിൽ കേസെടുത്ത് പൊലീസ്. ആശുപത്രിയിലെത്തി പൊലീസ് ഉദ്യോഗസ്ഥർ മൊഴിയെടുത്തു ഇരിങ്ങാടൻ പള്ളി സ്വദേശി അശ്വിനും ഭാര്യക്കും നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാത്രി സിനിമ കണ്ടിറങ്ങി ഭക്ഷണം കഴിക്കാൻ പോകുമ്പോഴായിരുന്നു സംഭവം.
ദമ്പതികൾ ബൈക്കിൽ സഞ്ചരിക്കവെ പിന്നാലെ രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം ഭാര്യയെ അസഭ്യം പറയുകയും മോശമായി പെരുമാറുകയുമായിരുന്നെന്ന് അശ്വിൻ പറയുന്നു. ഇത് ചോദ്യം ചെയ്തതോടെ സംഘം അശ്വിനെ മർദിച്ചു. ബൈക്കിന്‍റെ രജിസ്ട്രേഷൻ നമ്പർ സഹിതം ഉടൻ നടക്കാവ് പൊലീസിൽ പരാതി നൽകിയെന്നും അശ്വിൻ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം. ഭാര്യയും ഞാനും സിനിമ കണ്ട ശേഷം ഭക്ഷണം കഴിക്കാനായി നഗരത്തിലേക്കു പോകുകയായിരുന്നു. ഈ സമയത്തു 2 സ്കൂട്ടറുകളിലായി 5 യുവാക്കൾ വന്നു. ഞങ്ങളെ കളിയാക്കുന്ന പോലെ അവർ പാട്ടുപാടി. ഭാര്യയെ കണ്ണിറുക്കി കാണിച്ചപ്പോൾ ഞാൻ ചോദ്യം ചെയ്തു. അപ്പോൾ അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ എന്നെ വന്നു തല്ലി. മോശമായ വാക്കുകൾ ഉപയോഗിച്ചു ഞങ്ങളോടു കയർത്തു സംസാരിച്ചു. യാതൊരു പ്രകോപനവും ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
എന്തിനാണ് മർദിച്ചതെന്നു ഇപ്പോഴും അറിയില്ല. മഴ പെയ്യുന്നതിനാൽ ഞങ്ങൾക്കു ആക്രമണത്തിന്റെ വിഡിയോ എടുക്കാൻ പറ്റിയില്ല. മുൻപരിചയമൊന്നും ഇല്ലാത്തവരാണ് ആക്രമിച്ചത്. ഇവർ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. ഹെൽമറ്റ് ഇട്ടിരുന്നതിനാൽ അതിനിടയിൽക്കൂടിയാണ് മുഖത്തടിച്ചത്. കുടുംബവുമൊത്തു പുറത്തുപോകാൻ പറ്റാത്ത അവസ്ഥയാണ്. ഉടനെ തന്നെ വണ്ടിയുടെ നമ്പർ ഉൾപ്പെടെ നടക്കാവ് പൊലീസിനു പരാതി നൽകി. പക്ഷേ നടപടിയൊന്നും ആയിട്ടില്ലെന്നായിരുന്നു അശ്വിന്റെ പ്രതികരണം.
എല്ലാവരും യുവാക്കളാണ്. ഒരാള്‍ മാത്രമെ തല്ലാന്‍ വന്നിട്ടുള്ളൂ. ബാക്കിയുള്ളവര്‍ അവനെ പിടിച്ചുവെക്കുകയായിരുന്നു. എന്തിനാണ് അടിച്ചത് എന്ന് അറിയില്ല. കുടുംബവുമായി പുറത്തേക്ക് പോകാന്‍ പറ്റാത്ത അവസ്ഥയാണ്. മദ്യപിച്ചിട്ടുണ്ടോ എന്ന് സംശയമില്ല. വണ്ടിയുടെ ആര്‍സി ഓണറെ പൊലീസ് ഇന്നലെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിട്ടില്ല എന്നും അശ്വിന്‍ പറയുന്നു. നടക്കാവ് പോലീസിലും സിറ്റി ട്രാഫിക്കിലും അശ്വിന്‍ പരാതി നൽകുകയായിരുന്നു.
അതേ സമയം ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിൽ യുവതിയ്ക്ക് നേരെ പീഡന ശ്രമം. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. കാഞ്ഞങ്ങാട്- പത്തനംതിട്ട ബസ് മലപ്പുറം വളാഞ്ചേരിക്ക് അടുത്ത് എത്തിയപ്പോഴാണ് പീഡനശ്രമം നടന്നത്. യുവതിയുടെ പരാതിയിൽ കണ്ണൂർ വെങ്ങാട് സ്വദേശി നിസാമുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് പോകാൻ ബസിൽ കയറിയതായിരുന്നു യുവതി. ഇതേസ്ഥലത്ത് നിന്ന് തന്നെയാണ് പിടിയിലായ യുവാവും ബസിൽ കയറിയത്. ബസ് കോഴിക്കോട് എത്തിയപ്പോൾ ഇയാൾ യുവതിയുടെ സീറ്റിൽ വന്നിരുന്ന് മോശമായി പെരുമാറുകയായിരുന്നു.
തുടർന്ന് ഇയാളോട് സീറ്റ് മാറിയിരിക്കാൻ യുവതി ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാൾ മാപ്പ് പറഞ്ഞ് സീറ്റ് മാറിയിരുന്നു. എന്നാൽ മലപ്പുറം വളാഞ്ചേരിയിൽ എത്തിയപ്പോൾ വീണ്ടും ഇയാൾ യുവതിയുടെ സീറ്റിൽ വന്നിരുന്ന് ശല്യം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. തുടർന്ന് ബസ് ജീവനക്കാരോട് പരാതിപ്പെടുകയും ചെയ്തു. ഇവര്‍ വളാഞ്ചേരി പൊലീസില്‍ പരാതിപ്പെടുകയും പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു. അൽപസമയത്തിനകം ഇയാളെ പൊലീസ് കോടതിയിൽ ഹാജരാക്കും. ദിവസങ്ങൾക്ക് മുമ്പ് ചിത്രീകരണത്തിനായി ബസിൽ പോകുന്നതിനിടെ യുവാവ് മോശമായി പെരുമാറുകയും ഇത് ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും യുവാവ് അറസ്റ്റിലാവുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























