1968ലെ രാജസ്ഥാനിലെ ചിറ്റോർഗ്ര സൈനിക സ്കൂളിലാണു ജഗദീപ് ധൻകറെ രത്ന ടീച്ചർ പഠിപ്പിച്ചത്; മുൻ അധ്യാപിക രത്ന നായരെ കാണാൻ ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ കണ്ണൂരിലേക്ക്; ഒരു അധ്യാപികയ്‌ക്ക് തന്റെ വിദ്യാർഥികൾ ഉന്നതിയിലെത്തി എന്നു കേൾക്കുന്നതിൽപരം സന്തോഷം വേറെന്തുണ്ട്? കണ്ണ് നിറഞ്ഞ് രത്ന ടീച്ചർ

മുൻ അധ്യാപിക രത്ന നായരെ കാണാൻ ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ കണ്ണൂരിലെത്തും. പാനൂർ ചമ്പാട് ആനന്ദവീട്ടിൽ രത്ന യെ (83) കാണാനാണ് ഈ 22ന് ഉപരാഷ്‌ട്രപതിയെത്തുന്നത്.1968ലെ രാജസ്ഥാനിലെ ചിറ്റോർഗ്ര സൈനിക സ്കൂളിലാണു ജഗദീപ് ധൻകറെ രത്ന പഠിപ്പിച്ചത് .സൈനിക സ്കൂളിൽ ധൻകറിനെ പഠിപ്പിച്ച അധ്യാപകരിൽ ഇന്ന് ഇവർ മാത്രമേ ജീവിച്ചിരിപ്പുള്ളൂ.
ഉപരാഷ്‌ട്രപതിയായപ്പോൾ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം വിളിച്ചു. പക്ഷേ, ആരോഗ്യ പ്രശ്നങ്ങളുള്ളതുകൊണ്ട് അന്നു പങ്കെടുക്കാനായില്ല. അദ്ദേഹത്തെ പഠിപ്പിച്ച രാജസ്ഥാൻ സ്വദേശി ഹർഭാൽ സിങ്ങിനെയും ചടങ്ങിലേക്കു വിളിച്ചിരുന്നു. അദ്ദേഹം ചടങ്ങിൽ അന്നു പങ്കെടുക്കുകയും ചെയ്തു.- രത്ന ടീയ്ച്ചർ ഈ വിഷയത്തിൽ പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമാണ്; ഒരു അധ്യാപികയ്‌ക്കു തന്റെ വിദ്യാർഥികൾ ഉന്നതിയിലെത്തി എന്നു കേൾക്കുന്നതിൽപരം സന്തോഷം വേറെന്തുണ്ട്?
റസിഡൻഷ്യൽ സ്കൂളുകളിൽ ഒൻപതു മാസവും വിദ്യാർഥികൾ അധ്യാപകർക്കൊപ്പമാണ്. അവർക്ക് അവരുടെ അധ്യാപകരെല്ലാം പ്രിയപ്പെട്ടതാകാൻ അതിൽപരം മറ്റെന്തു കാരണം വേണം . ആ ബാച്ചിൽ 80 കുട്ടികളുണ്ടായിരുന്നെന്നാണ് ഓർമ. മിടുക്കനായിരുന്നു ജഗദീപ്. ഗ്രാമത്തിലെ ഇംഗ്ലിഷ് മീഡിയം സ്കൂളിൽ നിന്നാണ് ആറാം ക്ലാസിലേക്കു സൈനിക സ്കൂളിൽ ചേരുന്നത്.
വന്ന സമയത്ത് ഇംഗ്ലിഷ് അത്ര വഴങ്ങില്ലായിരുന്നു. പക്ഷേ, കൃത്യമായ പരിശീലനവും കഠിനാധ്വാനവും കൊണ്ടു വളരെക്കുറച്ചു സമയംകൊണ്ട് ഇംഗ്ലിഷിലെന്നല്ല, എല്ലാ വിഷയങ്ങളിലും ഒന്നാമതെത്തി.ജഗദീപിന്റെ അച്ഛനെയും വളരെ അടുത്തു പരിചയമുണ്ട്. സ്കൂളിൽ എത്തുമ്പോഴൊക്കെ എല്ലാ അധ്യാപകരെയും കണ്ടു മക്കളുടെ പഠനത്തെക്കുറിച്ചെല്ലാം അന്വേഷിച്ചാണ് അദ്ദേഹം മടങ്ങാറുള്ളത് എന്നും ടീച്ചർ .പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























