നിയമ സഭാ പാസാക്കിയ ചില ബില്ലുകൾ അനുമതി കിട്ടാതെ കാത്തു കിടക്കുന്നു; ആ കാര്യം ഈ അവസരത്തിൽ വിസ്മരിക്കാനാകില്ല; ഗവർണർക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി

നിയമ സഭാ മന്ദിരം രജിത ജൂബിലി നിറവിൽ എത്തിയിരിക്കുകയാണ്. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആണ് ഉദ്ഘാടനം ചെയ്യാൻ എത്തിയത്. മുഖ്യമന്ത്രിയും ഗവർണറും നിറസാന്നിധ്യമാണ് വേദിയിൽ . ഇപ്പോൾ ഇതാ ഈ ഒരു ചടങ്ങിൽ ഗവർണർക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി രംഗത്ത് വന്നിരിക്കുകയാണ്.
നിയമ സഭാ പാസാക്കിയ ചില ബില്ലുകൾ അനുമതി കിട്ടാതെ കാത്തു കിടക്കുന്നുവെന്ന വിമർശനമാണ് മുഖ്യമന്ത്രി ഉയന്നയിച്ചിരിക്കുന്നത് . ആ കാര്യം വിസ്മരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഗവർണർക്കുള്ള കൊട്ടാണ് എന്ന കാര്യത്തിൽ സംശയമില്ല. ഗവർണർ വേദിയിൽ ഇരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞതെന്നതും ശ്രദ്ധേയമായ കാര്യമാണ്. നമുക്കറിയാം ഒരുപാട് ബില്ലുകൾ ഇപ്പോഴും ഗവർണർ ഒപ്പിടാതെ കെട്ടിക്കിടക്കുകയാണ് രാജ്ഭവനിൽ .
അതിൽ പ്രധാനപ്പെട്ട ഒപ്പിടാത്ത ചില ബില്ലുകൾ ഇവയാണ് ; സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ നീക്കി അക്കാഡമിക് വിദഗ്ദ്ധരെ ചാൻസലറാക്കാനുള്ള രണ്ട് ഭേദഗതി ബില്ലുകൾ.സെർച്ച് കമ്മിറ്റി സർക്കാരിന് മുൻതൂക്കത്തോടെ അഞ്ചംഗങ്ങളാക്കി വി.സി നിയമനത്തിൽ ഗവർണറെ വെട്ടാനുള്ള ബിൽ.സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്ന ബിൽ എന്നിവ.
ലോകായുക്ത ഉത്തരവുകൾ ലെജിസ്‌ലേറ്റീവ് അസ്സംബ്ലി മുഖ്യമന്ത്രിക്കും സർക്കാരിനും പുനഃപരിശോധിക്കാവുന്ന ഭേദഗതി, പബ്ലിക് സർവീസ് കമ്മിഷൻ റദ്ദാക്കൽ അതായത് (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) , സഹകരണസംഘങ്ങളിൽ അഡ്മിനിസ്ട്രേറ്റർമാർക്ക് വോട്ട് ചെയ്യാനുള്ള ഭേദഗതി, മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള ഭേദഗതി, സർവകലാശാലാ അപ്പലേറ്റ് ട്രൈബ്യൂണൽഭേദഗതി എന്നിവ ഗവർണർ അംഗീകരിച്ച ഓർഡിനൻസിന്റെ തുടർച്ചയായി പുറപ്പെടുവിച്ച ബില്ലുകളാണ് .
https://www.facebook.com/Malayalivartha
























