Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി


പ്രിയങ്ക ഗാന്ധി ഇന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം വയനാട്ടില്‍.... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും


കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'

പന്തംകൊളുത്തി പ്രകടനം പികെ ശശിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാം;തീവ്രത അളക്കാന്‍ പികെ ശ്രീമതിയെക്കൂടി വിളിച്ചോ,ചിന്ത ജെറോം ഒരു പോസ്റ്റിട്ടു മലയാളി എടുത്തുടുത്തു,വാഴക്കുല ഐഡിയയും കൊണ്ട് വന്ന് പണി വാങ്ങും,ചിന്തേച്ചിക്ക് റിലേ പോയിട്ടുണ്ട്

01 JUNE 2023 07:41 PM IST
മലയാളി വാര്‍ത്ത

More Stories...

വിമാന സർവീസുകൾക്ക് നേരെയുള്ള ബോംബ് ഭീഷണി തുടർക്കഥയാകുന്നു; മനുഷ്യബോംബ് ഭീഷണിയെ തുടർന്നു നെടുമ്പാശേരിയിൽ നിന്നുള്ള വിമാനം പുറപ്പെടാൻ വൈകി

പൊലീസ് അന്വേഷണം ഉടൻ പൂർത്തിയാക്കും; പി പി ദിവ്യക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി പിണറായി വിജയൻ

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്

കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്ററും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലാല്‍ വര്‍ഗീസ് കല്‍പകവാടിയുടെ സംസ്‌കാരം ഇന്ന്

ശബരിമല തീര്‍ത്ഥാടനം വിപുലമായ ആരോഗ്യ സേവനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്... കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും, പമ്പ ആശുപത്രിയില്‍ വിപുലമായ കണ്‍ട്രോള്‍ റൂം,മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

വാഴക്കുല ചിന്ത ജെറോം ഒരു പോസ്റ്റിട്ടു. പോസ്റ്റ് അസ്ഥാനത്തായാല്‍ എന്താണ് സംഭവിക്കുക, അത് തന്നെ സോഷ്യല്‍മീഡിയ എടുത്തുടുത്തു. ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ചിന്ത ജെറോം ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അഭിമാനങ്ങളെ അവഹേളിക്കുന്നവര്‍ക്കെതിരെ. പൊരുതുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം. പോക്‌സോ പ്രതിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുക. പന്തം കൊളുത്തി പ്രകടനം. ഡിവൈഎഫ്‌ഐ ഇതായിരുന്നു പോസ്റ്റ്. ആ ബെസ്റ്റ് ആരാ ഈ പറയുന്നതെന്ന് ഓര്‍ക്കണേ. പാര്‍ട്ടി ഓഫീസിലിട്ട് വനിത നേതാവിനെ പീഡിപ്പിക്കാന്‍ നോക്കിയ പികെ ശശിയെ കെടിഡിസി ചെയാര്‍മാനാക്കി സ്ഥാനക്കയറ്റം കൊടുത്ത ടീംസ് തന്നെ ഇത് പറയണം. നിങ്ങള്‍ തന്നെ ബ്രിജ് ഭൂഷണെതിരെ പന്തം കൊളുത്തി പ്രകടനം നടത്തണം. ഹോ എജ്ജാതി സ്ത്രീ സംരക്ഷണമെടേ. ബ്രിജ് ഭൂഷണെന്ന ക്രിമിനലിനെതിരെ നടപടി വേണം, നടപടി എടുത്തില്ലെങ്കില്‍ അത് കേന്ദ്ര സര്‍ക്കാര്‍ ഗുസ്തി താരങ്ങളോട് ഈ രാജ്യത്തെ ഓരോ പെണ്‍കുട്ടികളോടും ചെയ്യുന്ന അനീതി തന്നെയാണ്. പക്ഷെ ഉപദേശിക്കാന്‍ അര്‍ഹതയുള്ളവര്‍ ഉപദേശിക്കണം. അല്ലെങ്കില്‍ ഇതുപോലെ എയറില്‍ കേറേണ്ടി വരും.

നിങ്ങളുടെ കൂട്ടത്തിലെ ഒരു വനിത നേതാവിനെയാണ് പികെ ശശി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. അന്ന് എവിടെ ആയിരുന്നു ചോരത്തിളപ്പുള്ള ഡിവൈഎഫ്‌ഐക്കാര്‍. ശശിക്കെതിരെ പരാതി കൊടുത്ത ആ പെണ്‍കുട്ടിയെ വേട്ടയാടുകയായിരുന്നു ഈ പാര്‍ട്ടി. പികെ ശ്രീമതി ഉള്‍പ്പെടെ ഇടപെട്ട് പീഡന പരാതി ഒതുക്കാന്‍ ഒത്തുകളിച്ചു. ശ്രീമതിക്ക് പിന്നെ സഖാക്കളുടെ പീഡന കഥകള്‍ ഒതുക്കലാണല്ലോ പണി.
ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതിയാണ് മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസില്‍ വച്ച് എംഎല്‍എ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചെന്നു പരാതിപ്പെട്ടത്.

തനിക്ക് ഒരു കോടി രൂപയും ഡിവൈഎഫ്‌ഐയില്‍ ഉന്നത സ്ഥാനവും വാഗ്ധാനം ചെയ്തുവെന്നു പരാതിക്കാരി വ്യക്തമാക്കി. സിപിഎം നേതൃത്വത്തിനു നല്‍കിയ പരാതിയിലാണ് പെണ്‍കുട്ടി ഇത് വ്യക്തമാക്കിയത്. എംഎല്‍എ ഫോണിലൂടെ അശ്ലീലസംഭാഷണം നടത്തിയെന്നും പരാതിക്കാരി പറഞ്ഞു. ഇതിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം യുവതി നല്‍കി. പാര്‍ട്ടിയിലെ ഉന്നതര്‍ക്കെല്ലാം പെണ്‍കുട്ടി പരാതി നല്‍കി. ആരും അനങ്ങിയില്ല. ശശിക്കെതിരെ യുവതി വനിതാ പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടേറിയറ്റിലെ ചില പ്രമുഖ നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയെടുക്കാഞ്ഞതിനെത്തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കു പരാതി ഇമെയിലായി അയച്ചു. ഇത് മാധ്യങ്ങളില്‍ വലിയ വാര്‍ത്ത ആയതോടെ നടപടിയെടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിക്കു കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് കാരണംകാണിക്കല്‍ നോട്ടിസ് നല്‍കാന്‍ സിപിഎം കേന്ദ്രനേതൃത്വം സംസ്ഥാന സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിരുന്നു. എംഎല്‍എയ്ക്ക് എതിരായ പരാതി രണ്ടംഗ സംസ്ഥാന സെക്രട്ടേറിയറ്റ് ഉപസമിതി അന്വേഷിക്കണമെന്നും അംഗങ്ങളില്‍ ഒരാള്‍ വനിതയായിരിക്കണമെന്നും നിര്‍ദേശിച്ചു. എല്ലാം വെറും പ്രഹസനം മാത്രമായിരുന്നു. ഒടുവില്‍ മുഖം രക്ഷിക്കാന്‍ വേണ്ടി മാത്രം സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് നടന്നതോ പൂര്‍വ്വാധികം ശക്തിയോടെ ശശി തിരികെ വന്നു. കെടിഡിസി ചെയാര്‍മാന്‍ സ്ഥാനം കൊടുത്ത് പാര്‍ട്ടി ശശിയെ വാഴിച്ചു. നല്ല മാതൃക. നല്ല സ്ത്രീ സുരക്ഷ. ഈ അനീതിക്കെതിരെ എന്തുകൊണ്ട് ഡിവൈഎഫ്‌ഐയും ചിന്താ ജെറോമും പന്തംകൊളുത്തി പ്രതിഷേധിച്ചിലല്. അപ്പോള്‍ നിങ്ങളുടെ നേതാക്കന്മാര്‍ക്ക് എന്ത് തെമ്മാടിത്തരവും കാണിക്കാം അല്ലെ.

ചിന്താ ജെറോമിനോട് ശശി മാത്രമല്ല എത്രയോ പീഡന വീരന്മാര്‍ നിങ്ങളുടെ പാര്‍ട്ടിയില്‍ തന്നെയുണ്ട്. പിന്നെ വാളയാറില്‍ ഈ സര്‍ക്കാര്‍ കാണിച്ച അനീതി കേരളം ഇന്നും മറന്നിട്ടില്ല. രണ്ട് പിഞ്ച് കുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയവന്മാരെ രക്ഷിക്കാന്‍ വൃത്തികെട്ട നാടകം കളിച്ച ടീംസ്. കേസില്‍ തെളിവ് നശിപ്പിച്ച് പ്രതികളെ ഊരാന്‍ നാറിയ കളി കളിച്ച പോലീസുകാരനെ സ്ഥാനക്കയറ്റം നല്‍കി വാഴിച്ച നെറികെട്ട സര്‍ക്കാര്‍. പിന്നെ എത്രയോ പീഡന വീരന്മാര്‍ നിങ്ങളുടെ പാര്‍ട്ടിയിലുണ്ട്. പിന്നെ പാര്‍ട്ടിയിലെ വനിതകളെ പീഡിപ്പിച്ചാലും നിങ്ങള്‍ അനങ്ങില്ല. കൂടിപ്പോയാല്‍ പാര്‍ട്ടി അന്വേഷിക്കും പിന്െ പീഡനത്തിന്റെ തീവ്രത നോക്കിയല്ലെ നടപടി എടുക്കുള്ളു. ഡിവൈഎഫ്‌ഐയുടെ പന്തംകൊളുത്തി പ്രകടനം ശശിയെക്കൊണ്ട് തന്നെ ഉദ്ഘാടനം ചെയ്യിക്കണം കേട്ടോ. സ്വന്തം നേതാക്കള്‍ സ്വന്തം വനിത നേതാക്കളെ പീഡിപ്പിച്ചാല്‍ അത് അന്വേഷിക്കാന്‍ സ്വന്തമായ് കോടതി ഉള്ള ഒരേ ഒരു പാര്‍ട്ടി ഇവരുടേതാണ്.

ലൈംഗികാതിക്രമ പരാതിയില്‍ പുറത്താകുന്ന ആദ്യത്തെ ആളായിരുന്നില്ല പികെ ശശി. ശശി മുതല്‍ ശശി വരെ അതാണ് പീഡനത്തില്‍ സിപിഎമ്മിലെ കണക്ക്. പുറത്തായവരെല്ലാം പാര്‍ട്ടിയിലെ ഉന്നത നേതാക്കളാണ്. ഇകെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ച പി ശശി പാര്‍ട്ടിയില്‍ നിന്ന് പുറത്തായത് എങ്ങനെയാ.പാര്‍ട്ടിയിലെ എംഎല്‍എയുടെ മകളോട് അപമര്യാദയായി പെരുമാറിയ സംഭവം. പരാതിക്കാര്‍ പരസ്യമായ നടപടിക്ക് മുതിരും എന്ന ഘട്ടമെത്തുന്നത് വരെ പാര്‍ട്ടി ശശിയെ സംരക്ഷിച്ചിരുന്നു. സിപിഎമ്മിനെ ഇപ്പോഴും വേട്ടയാടി കൊണ്ടിരിക്കുന്ന വിവാദമാണ് ഒളി ക്യാമറി വിവാദം. സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലും ഒരു അഭിഭാഷകയും തമ്മിലുള്ള ബന്ധം ഒളിക്യാമറയില്‍ പകര്‍ത്തി ഒരു സംഘം ജില്ലാ കമ്മിറ്റി നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് കൈമാറുകയായിരുന്നു. പി ശശിയെ പുറത്താക്കിയ രീതിയാലിയിരുന്നു ഗോപി കോട്ടമുറിക്കലിനെയും പുറത്താക്കയത്. വടക്കാഞ്ചേരിയില്‍ സിപിഎം നേതാവും നഗരസഭാ കൗണ്‍സിലറുമായ പിഎന്‍ ജയന്തനെതിരെയാണ് ലൈംഗിക പീഡനം ആരോപണം ഉയര്‍ന്നത്. ബിനീഷ് എന്ന സിപിഎം അംഗത്തിനെതിരെയും ആരോപണമുണ്ടായിരുന്നു. യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. നേതാക്കള്‍ തന്റെ വീട്ടുകാരെ അടക്കം ഭീഷണിപ്പെടുത്തുന്നതായും യുവതി ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ജയന്തനെതിരെ സിപിഎം നടപടിയെടുത്തത്. പോലീസ് നടപടി ശക്തമാക്കുന്ന സാഹചര്യത്തിലായിരുന്നു പാര്‍ട്ടി നടപടി. ഇരിങ്ങാലക്കുടിയില്‍ ഡിവൈഎഫ്‌ഐ നേതാവ് യുവതിയെ അപമാനിച്ചെന്ന വിവാദവും പാര്‍ട്ടി ഏറെ തലവേദന ഉണ്ടാക്കിയിരുന്നു. എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. ഈ യുവതി ഡിവൈഎഫ്‌ഐ ഭാരവാഹി കൂടിയാണ്. നേതൃത്വത്തോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് യുവതി ആരോപിച്ചിരുന്നു. ജീവന്‍ ലാല്‍ എന്ന നേതാവ് തന്നെ കടന്നു പിടിക്കുകയും അശ്ലീല ചുവയോടെ സംസാരിച്ചെന്നുമാണ് ഇവര്‍ ഉന്നിയിച്ചത്. അതേസമയം ഇയാളെ പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി പുറത്താക്കുകയായിരുന്നു. തുടങ്ങി എത്രയോ പീഡന കഥകള്‍. ഇതിലെ നേതാക്കന്മാരെ സംരക്ഷിക്കുകയാണ് ഈ പാര്‍ട്ടി ചെയ്തത്. ആദ്യം ഇവര്‍ക്കെതിരെയൊക്കെ ഡിവൈഎഫ്‌ഐക്കാര്‍ പന്തംകൊളുത്തി പ്രകടനം നടത്ത്.

പിന്നെ ഡല്‍ഹിയിലെ ഗുസ്തി താരങ്ങളുടെ സമരം. ബ്രിജ് ഭൂഷണെതിരെ നടപടി ഉണ്ടായേ മതിയാൂ. നമ്മുടെ കായിക താരങ്ങളെ തെരുവിലിട്ട് തല്ലുന്നത് ഈ രാജ്യം ലോകത്തിന് മുന്നില്‍ തലകുനിച്ച് പോകുന്നതിന് തുല്യമാണ്. നടപടി ഉണ്ടാകണം ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്ന നിലപാട് കേന്ദ്രം സ്വീകരിക്കരുത്. സ്ത്രീ സുരക്ഷ പറയുന്നവര്‍ ഇരട്ടത്താപ്പ് കാണിക്കരുത്. ഇനിയും അവരുടെ അഭിമാനത്തെ ചോദ്യം ചെയ്യരുത്. ഗുസ്തി താരങ്ങള്‍ക്കൊപ്പം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ ഒളിമ്പിക്സ് എന്നു പ്രഖ്യാപിച്ച മേള ഇനി അറിയപ്പെടുക കേരള സ്‌കൂള്‍ കായികമേളയെന്ന്  (3 minutes ago)

ഐ.ടി.ഐ, എച്ച്.എ.എല്‍ ഫുട്ബാള്‍ ക്ലബുകളിലെ മുന്‍ താരം മഹാദേവപുര ഗുരുറെഡ്ഡി ലേഔട്ട് സ്വദേശി ടി. മാത്യൂസ് അന്തരിച്ചു  (16 minutes ago)

വിമാന സർവീസുകൾക്ക് നേരെയുള്ള ബോംബ് ഭീഷണി തുടർക്കഥയാകുന്നു; മനുഷ്യബോംബ് ഭീഷണിയെ തുടർന്നു നെടുമ്പാശേരിയിൽ നിന്നുള്ള വിമാനം പുറപ്പെടാൻ വൈകി  (28 minutes ago)

പൊലീസ് അന്വേഷണം ഉടൻ പൂർത്തിയാക്കും; പി പി ദിവ്യക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി പിണറായി വിജയൻ  (30 minutes ago)

കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ പിന്‍ഗാമിയായി സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ വൈകാതെ നിയമിതനായേക്കും; യഹിയയുടെ ഒളിത്താവളത്തില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണം ഹമാസിനെയും ഹിസ്ബുള്ളയെയും മ  (35 minutes ago)

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്  (39 minutes ago)

ബംഗളൂരു എച്ച്.എ.എല്ലിലെ റോഡരികില്‍ അവശനിലയില്‍ കണ്ടെത്തിയ മലയാളി യുവാവ് മരിച്ചു  (44 minutes ago)

കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്ററും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലാല്‍ വര്‍ഗീസ് കല്‍പകവാടിയുടെ സംസ്‌കാരം ഇന്ന്  (57 minutes ago)

ശബരിമല തീര്‍ത്ഥാടനം വിപുലമായ ആരോഗ്യ സേവനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്... കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും, പമ്പ ആശുപത്രിയില്‍ വിപുലമായ കണ്‍ട്രോള്‍ റൂം,മന്ത്രിയുടെ നേതൃത്വത്ത  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാരം വരവായി ലഭിച്ചത് 6.84 കോടി  (1 hour ago)

മഞ്ഞ, പിങ്ക്, നീല റേഷന്‍ കാര്‍ഡുകളില്‍പ്പെട്ട അംഗങ്ങളില്‍ മരിച്ചവരുണ്ടെങ്കില്‍ ഉടന്‍ അവരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നിര്‍ദ്ദേശവുമായി സിവില്‍ സപ്ലൈസ് വകുപ്പ്  (1 hour ago)

വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു  (1 hour ago)

പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്  (1 hour ago)

എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി  (2 hours ago)

പുരയിടം പോക്ക് വരവ് ചെയ്യാന്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ വില്ലേജ് ഓഫീസര്‍ക്ക് 7 വര്‍ഷം തടവും പിഴയും  (2 hours ago)

Malayali Vartha Recommends