Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

പിണറായിയുടെ ചൈന ബന്ധം  കെ.ഫോണിന് പൂട്ടിടാന്‍ കേന്ദ്രം. ക്യാമറ കുരുക്കില്‍ കെ ഫോണ്‍ ടെന്‍ഡറും.

10 JUNE 2023 10:48 PM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

കെ ഫോണ്‍ പദ്ധതിയില്‍ വീടുകളിലടക്കം വാണിജ്യ കണക്ഷന്‍ നല്‍കാന്‍ ടെന്‍ഡറില്‍ ഒന്നാമതെത്തിയ കമ്പനിയെ ഒഴിവാക്കി മറ്റ് രണ്ട് സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ നീക്കമെന്ന് ആക്ഷേപം. രണ്ടരലക്ഷം വീടുകളിലും സ്ഥാപനങ്ങളിലും വാണിജ്യ കണക്ഷന്‍ നല്‍കാനുള്ള മുപ്പത് കോടിയുടെ ടെന്‍ഡറില്‍ ഒന്നാമതെത്തിയത് ചെറുകിട വ്യവസായ സ്ഥാപനമായ സിറ്റ്‌സയാണ്. എന്നാല്‍, വ്യവസ്ഥകളില്‍ മാറ്റം വരുത്തി റെയില്‍ടെല്‍, അക്ഷര എന്റര്‍പ്രൈസസ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് നല്‍കാനാണ് നീക്കം. അതേ സമയം കെ ഫോണ്‍ പ്രവര്‍ത്തിപ്പിക്കണോ വേണ്ടെയോയെന്ന ദേശീയ സുരക്ഷ സെക്രട്ടറിയേറ്റിന് തീരുമാനിക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപം കെ ഫോണിന്റെ ഭാവിയെ തന്നെ മാറ്റിമറിക്കുമെന്ന് കരുതുന്നു.

സംസ്ഥാനത്തെ ടെന്‍ഡറുകളില്‍ ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് സംരംഭകത്വ വര്‍ഷത്തെ പ്രത്യേക നയം പറയുന്നത്. ഇതനുസരിച്ചാണ് സിറ്റ്‌സ ടെന്‍ഡറില്‍ ഒന്നാമത് എത്തിയതും. ടെന്‍ഡര്‍ നല്‍കാനുള്ള നടപടികളും പൂര്‍ത്തിയായിരുന്നു.അതിനിടെയാണ് ചെറുകിട സ്ഥാപനങ്ങള്‍ക്ക് ചെറിയ തുകയ്ക്കുള്ള ടെന്‍ഡറുകള്‍ക്ക് മാത്രം മുന്‍ഗണന നല്‍കിയാല്‍ മതിയെന്ന നീക്കം തുടങ്ങിയത്. ടെക്‌നിക്കല്‍ ബിഡ് തുറന്നപ്പോള്‍ ഇത് വ്യക്തമാക്കിയിരുന്നില്ല. ഇതിനെതിരെ സിറ്റ്‌സ നല്‍കിയ കേസ് ഹൈക്കോടതിയിലിരിക്കെയാണ് വീണ്ടും ടെന്‍ഡര്‍ വിളിക്കാനുള്ള നീക്കം. ഇതിന് പിന്നില്‍ വഴിവിട്ട ഇടപെടല്‍ ഉണ്ടെന്നാണ് ആക്ഷേപം.

അതേസമയം കെ ഫോണിനായുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന രീതിയില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്ന വിവരം പുറത്തുവന്നു. കേന്ദ്ര സര്‍ക്കാരിന്റെ മേയ്ക്ക് ഇന്‍ ഇന്ത്യ വ്യവസായ നയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പദ്ധതികളില്‍ ഇറക്കുമതി ചെയ്ത വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് പരിധി വച്ചിട്ടുണ്ട്.

ടെന്‍ഡര്‍ ലഭിച്ച എല്‍.എസ് കേബിള്‍ കമ്പനിക്ക് ഒ.പി.ജി.ഡബ്ല്യു കേബിള്‍ നിര്‍മിക്കാന്‍ ശേഷിയില്ലെന്നും കേബിളിലെ പ്രധാന ഭാഗമായ ഒപ്ടിക്കല്‍ ഫൈബര്‍ ചൈനീസ് കമ്പനിയായ ടി.ജി.ജി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നുവെന്നും കെ ഫോണ്‍ പങ്കാളികളിലൊരാളായ കെ.എസ്.ഇ.ബി റിപ്പോര്‍ട്ട് ചെയ്തതായി സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്. കേബിളിന് 6 മടങ്ങ് വില കൂടുതലെന്നും കെ.എസ്.ഇ.ബി പരാതിപ്പെട്ടിരുന്നു.കേബിള്‍ ഘടകങ്ങളില്‍ 55 ശതമാനത്തില്‍ കൂടുതല്‍ ഇന്ത്യനാണെന്നുള്ള എല്‍.എസ് കേബിളിന്റെ പ്രഖ്യാപനം മുഖവിലയ്‌ക്കെടുത്താണ് കരാര്‍ നല്‍കിയതെന്നും ഇത് നിയമ വിരുദ്ധമാണെന്നുമാണ് സി.എ.ജി റിപ്പോര്‍ട്ട്. ചൈനീസ് കേബിളിന്റെ ഗുണനിലവാരം ഉറപ്പാക്കിയിട്ടില്ലെന്നും അതില്‍ അഴിമതിയുണ്ടെന്നുമാണ് പ്രതിപക്ഷ ആരോപണം ശരിവെയെക്കുന്ന തരത്തിലാണ് സിഎജി റിപ്പോര്‍ട്ട് പുറത്തു വന്നരിക്കുന്നത്.

അതേസമയം. അതിര്‍ത്തിയിലും ആഗോളവാണിജ്യ രംഗത്തും സംഘര്‍ഷസാഹചര്യത്തില്‍ നില്‍ക്കുന്ന ചൈനയില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് നിയന്ത്രിക്കുന്ന കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത് കെഫോണിന്റെ പ്രവര്‍ത്തനാനുമതി തന്നെ കേന്ദ്രം അവസാനിപ്പിക്കുമോയെന്ന കാര്യത്തിലും ആശങ്ക ഉയരുകയാണ്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം കെ ഫോണിന് ചൈനയില്‍ നിന്ന് കേബിള്‍ വാങ്ങിയതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. കേരളത്തിന്റെ നീക്കം കേന്ദ്രത്തിന് എതിരാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ചൈനീസ് ഉല്‍പന്നങ്ങള്‍ ഇന്ത്യ നിരോധിച്ചിട്ടില്ല.എന്നാല്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ സര്‍ക്കാര്‍ പദ്ധതികളില്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്. നിര്‍ദ്ദേശ സ്വഭാവമായതിനാല്‍ ലംഘിച്ചാല്‍ നിയമ പ്രശ്‌നങ്ങളുണ്ടാകില്ലെങ്കിലും സാമ്പത്തിക, സാങ്കേതിക, ഭരണ നടപടികളില്‍ തടസ്സമുണ്ടാക്കാമെന്നാണ് ആശങ്ക.

സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കെ ഫോണ്‍ നടത്തിപ്പില്‍ ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പന്നം വേണമെന്ന ടെന്‍ഡര്‍ വ്യവസ്ഥ ലംഘിച്ച്, ചൈനീസ് കേബിള്‍ ഉപയോഗിച്ചെന്ന ആക്ഷേപം എല്ലാതലത്തില്‍ നിന്നുമുയരുകയാണ്. ഇത് സി.എ.ജി.റിപ്പോര്‍ട്ടിലും ശരിവച്ചിട്ടുണ്ട്. എല്‍. എസ് കേബിള്‍ എന്ന കമ്പനി ഇന്ത്യന്‍ നിര്‍മിതമെന്ന പേരില്‍ നല്‍കിയ ഓപ്റ്റിക്കല്‍ ഗ്രൗണ്ട് വയര്‍  കേബിളിന്റെ പ്രധാന ഘടകമായ ഒപ്റ്റിക്കല്‍ യൂണിറ്റ് ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്തതാണ്. ഒ പി ജി ഡബ്ല്യു കേബിളിന്റെ ആകെ വിലയില്‍ 70% വരുന്ന സുപ്രധാന ഘടകങ്ങളാണു 'ടി ജി ജി ചൈന' കമ്പനിയില്‍ നിന്ന് വാങ്ങിയത്.

ത്രീ ഡി പ്രിന്റിംഗ്, തുറമുഖ ക്രെയിനുകളിലെ സ്‌കാഡ സിസ്റ്റംസ്, ഡേറ്റാ ടെക്നോളജി, സോഫ്റ്റ്വെയര്‍ തുടങ്ങിയ മേഖലകളില്‍ ചൈനീസ് സാങ്കേതിക വിദ്യകളുടെ ഉപയോഗം നിയന്ത്രിക്കണം. ആണവോര്‍ജം, ബ്രോഡ്കാസ്റ്റിംഗ്, മാധ്യമങ്ങള്‍, പ്രതിരോധം, ബഹിരാകാശം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളില്‍ ചൈനീസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതി ഒഴിവാക്കണം. ഊര്‍ജ്ജം, വ്യോമയാനം, ഖനനം, റെയില്‍വേ, ആരോഗ്യം, ഗ്രാമീണ ഗതാഗതം തുടങ്ങിയ അതിപ്രധാന മേഖലകളിലും ചൈനീസ് വസ്തുക്കളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തണം തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്രം സുരക്ഷാ മുന്‍കരുതലായി പാലിച്ചു പോരുന്നതാണ്. എന്നാല്‍ കേരളം ഇതെല്ലാം അ്ട്ടിമറിച്ചു കൊണ്ടാണ് ചൈനയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയത്.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റിന്റെ തീരുമാനമാണ് കെ ഫോണിന്റെ ഭാവി നിശ്ചയിക്കുന്നതെന്ന വിവരമാണ് പുറത്തു വരുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (19 minutes ago)

ഇനി ദളപതി യുഗം  (27 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (40 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (4 hours ago)

Malayali Vartha Recommends