മുഖ്യമന്ത്രിയ്ക്ക് തീരെ വയ്യ, മന്ത്രിമാർ മിക്കവരും സുഖമില്ലാത്തവർ ; ചികിത്സക്കായി മുഖ്യമന്ത്രി കൈപ്പറ്റിയിരിക്കുന്നത് 31.76 ലക്ഷം രൂപ

പ്രോപ്പർ ചാനൽ പ്രസിഡന്റ് എം.കെ. ഹരിദാസ് മന്ത്രിമാരുടെ ചികിത്സച്ചെലവ് തേടി നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടി പ്രകാരം നമ്മുടെ മന്ത്രി സഭയിലെ മിക്കവരും രോഗത്താൽ പീഡിതരുമാണ്. സംസ്ഥാന മന്ത്രിസഭയിലെ 15 മന്ത്രിമാരും പ്രതിപക്ഷ നേതാവുംകൂടി 24 മാസംകൊണ്ട് ചികിത്സച്ചെലവിനത്തിൽ കൈപ്പറ്റിയത് 92.58 ലക്ഷം രൂപ. ഇതേ കാലയളവിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരായിരുന്ന 13 പേർ 11.02 ലക്ഷം രൂപയും ചികിത്സച്ചെലവായി കൈപ്പറ്റിയിട്ടുണ്ട്.
മുൻമന്ത്രിസഭയിലെ മന്ത്രിമാർ കൈപ്പറ്റിയ തുകകൂടി കണക്കിലെടുക്കുമ്പോൾ സർക്കാർ ഖജനാവിൽനിന്ന് ചെലവഴിച്ചത് 1.03 കോടി രൂപയാണ്. എന്നാൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ്, വീണാ ജോർജ്, റവന്യൂ മന്ത്രി കെ. രാജൻ, മന്ത്രി പി. പ്രസാദ് എന്നിവർ പൂർണ്ണ ആരോഗ്യവാന്മാരാണ്. ഇവർ ചികിത്സച്ചെലവായി തുക കൈപറ്റിയിട്ടില്ല. മന്ത്രിമാർക്കായി മെഡിക്കൽ ഇൻഷുറൻസ് ഒന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. മന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് ചികിത്സച്ചെലവ് അനുവദിക്കുന്നത്.
രണ്ടുവർഷത്തിനുള്ളിൽ ചികിത്സച്ചെലവായി ഏറ്റവുമധികം തുക കൈപ്പറ്റിയിരിക്കുന്നത് മുഖ്യമന്ത്രിയാണ്. 31.76 ലക്ഷം രൂപ. ഇതിൽ 29.82 ലക്ഷം രൂപ വിദേശത്ത് ചികിത്സയ്ക്കുപോയ വകയിലാണ്.
മന്ത്രി കെ. കൃഷ്ണൻകുട്ടി 31.31 ലക്ഷം രൂപയാണ് രണ്ടുവർഷത്തിനുള്ളിൽ ചികിത്സയ്ക്കായി ചെലവഴിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ 97,838 രൂപയും കൈപ്പറ്റി. മെഡിക്കൽ കോളേജുകളിലും സർക്കാർ ആശുപത്രികളിലും വി.വി.ഐ.പി. സൗകര്യത്തോടെ ചികിത്സയും മരുന്നുകളും ലഭിക്കുമ്പോഴാണ് ഇത്രയധികം തുക ചികിത്സച്ചെലവിനത്തിൽ ഖജനാവിൽനിന്ന് ചെലവഴിക്കുന്നത്.
മന്ത്രിമാർ ചികിത്സ ചെലവ്
വി. ശിവൻകുട്ടി 8,85,497
അഹമ്മദ് ദേവർകോവിൽ 4,04,020
ആന്റണി രാജു 3,99,492
വി. അബ്ദുറഹിമാൻ 2,68,420
വി.എൻ. വാസവൻ 2,21,721
എം.വി. ഗോവിന്ദൻ 1,97,165
ആർ. ബിന്ദു 93,378
ജി.ആർ. അനിൽ 72,122
കെ. രാധാകൃഷ്ണൻ 24,938
ജെ. ചിഞ്ചു റാണി 17,920
സജി ചെറിയാൻ 12,096
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് 11,100
https://www.facebook.com/Malayalivartha























