ബിജെപി ദേശീയ നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ ചെന്നൈ സന്ദർശനത്തിന്റെ തുടക്കത്തിൽ തന്നെ നാടകീയ രംഗങ്ങൾ... രാത്രി ഒൻപതരയ്ക്ക് അമിത് ഷാ വിമാനം ഇറങ്ങിയതിന് പിന്നാലെ വിമാനത്താവളത്തിലേക്കുള്ള വഴിയിലെ രണ്ടു വശങ്ങളിലെയും തെരുവ് വിളക്കുകൾ അണഞ്ഞു..!

ബിജെപി ദേശീയ നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ ചെന്നൈ സന്ദർശനത്തിന്റെ തുടക്കത്തിൽ തന്നെ നാടകീയ രംഗങ്ങൾ. രാത്രി ഒൻപതരയ്ക്ക് അമിത് ഷാ വിമാനം ഇറങ്ങിയതിന് പിന്നാലെ വിമാനത്താവളത്തിലേക്കുള്ള വഴിയിലെ രണ്ടു വശങ്ങളിലെയും തെരുവ് വിളക്കുകൾ അണഞ്ഞു. 25 മിനിറ്റിനു ശേഷം ആണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായത്. അമിത് ഷായെ സ്വീകരിക്കാൻ എത്തിയ ബിജെപി പ്രവർത്തകർ, വൈദ്യുതി വകുപ്പിനെതിരെയും ഡിഎംകെ സര്‍ക്കാരിനെതിരെയും മുദ്രാവാക്യം വിളിച്ചു റോഡ് ഉപരോധിച്ചു. മനപ്പൂര്‍വ്വം വൈദ്യുതി അണക്കുകയായിരുന്നുവെന്നാണ് ബിജെപി ആരോപണം. ഗതാഗത കുരുക്ക് രൂക്ഷമായതോടെ പൊലീസ്, പ്രവർത്തകരെ അനുനയിപ്പിച്ച് പിരിച്ചുവിടുകയായിരുന്നു.
മോദി സർക്കാരിന്‍റെ ഒൻപതാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന പെതുസമ്മേളനത്തിന്റെ ഭാഗമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട്ടിലെത്തിയത്. വെല്ലൂരിലാണ് റാലിയും പൊതുസമ്മേളനവും നടക്കുക. ഇന്നലെ രാത്രി ചെന്നൈയിലെത്തിയ ആഭ്യന്തര മന്ത്രി, വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ ചെന്നൈ സൗത്ത് ലോക്സഭ മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകരെ നേരിൽ കണ്ട ശേഷമാണ് വെല്ലൂരിലേക്ക് തിരിക്കുക. അതേസമയം എൻഡിഎയുടെ ഭാഗമായ അണ്ണാഡിഎംകെയുടെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുമായോ, പുറത്താക്കപ്പെട്ട നേതാവ് ഒ പനീർ സെൽവവുമായോ അമിത് ഷാ കൂടിക്കാഴ്ച നടത്തുമോ എന്നതിൽ വ്യക്തതയില്ല.
മതാടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരെ വീണ്ടും നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും അത് അംഗീകരിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. മഹാരാഷ്‌ട്രയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്‌ട്രയിൽ ഇത്തരം സംവരണംആവശ്യമുണ്ടോയെന്ന കാര്യത്തിൽ ഉദ്ദവ് താക്കറെ ജനങ്ങളോട് മറുപടി പറയണമെന്നും അമിത് ഷാ പറഞ്ഞു. കർണാടകയിൽ കോൺഗ്രസ് ദേശീയവാദികളുടെ ചരിത്രം പാഠഭാഗത്തുനിന്ന് നീക്കം ചെയ്തതിനോട് യോജിക്കുന്നുണ്ടോയെന്ന് അദ്ദേഹം വ്യക്തമാക്കണം. ഇത്തരക്കാരോട് യോജിച്ചുപോകുന്നത് ശരിയാണോയെന്ന് ഉദ്ദവാണ് തീരുമാനിക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു.
അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരുകൾ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള പ്രവർത്തനങ്ങളിലാണ്. അധികം വൈകതെ എല്ലായിടത്തും അത് പ്രാവർത്തികമാക്കും. ഏകീകൃത സിവിൽ നിയമം, മുത്തലാഖ് നിരോധനം എന്നിവയോട് എന്ത് നിലപാടാണ് ഉദ്ദവിനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കണം. ആദർശം മറന്നുപ്രവർത്തിച്ച ഉദ്ദവിനെ ശിവസൈനികർ തള്ളിക്കളയുകയായിരുന്നു. സ്വന്തം പാർട്ടിയെ ഉദ്ദവ് ചതിക്കുകയായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു
https://www.facebook.com/Malayalivartha























